Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശ്രീ എമ്മും പിണറായിയും ആർ.എസ്.എസും തമ്മിലെന്ത്?
cancel
Homechevron_rightNewschevron_rightKeralachevron_rightശ്രീ എമ്മും പിണറായിയും...

ശ്രീ എമ്മും പിണറായിയും ആർ.എസ്.എസും തമ്മിലെന്ത്?

text_fields
bookmark_border

കോഴിക്കോട്: സംഘ് പരിവാറിനോട് അടുത്തുനിൽക്കുന്ന ശ്രീ എമ്മിെൻറ സത്സംഗ് ഫൗേണ്ടഷന് യോഗ സെൻറർ സ്ഥാപിക്കുന്നതിന് ഭൂമി നൽകാനുള്ള സംസ്ഥാന സർക്കാറിെൻറ തീരുമാനം വിവാദമായതിന് പിന്നാലെ പഴയൊരു കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നു. ശ്രീഎമ്മിെൻറ കാർമികത്വത്തിൽ പിണറായി വിജയൻ ആർ.എസ്.എസിെൻറ കേരളത്തിലെ ഉന്നത നേതാക്കളുമായി നടത്തിയ അതീവ രഹസ്യ കൂടിക്കാഴ്ചയാണ് ഇപ്പോൾ ചർച്ചാവിഷയം. ഇൗ ചർച്ചകൾക്ക് പിന്നാലെയാണ് സംസ്ഥാനത്ത് പൊടുന്നനെ സി.പി.എം-ആർ.എസ്.എസ് സംഘട്ടനങ്ങൾ അവസാനിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇകണോമിക് ടൈംസിെൻറ ന്യൂഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ രചിച്ച The RSS And The Making of The Deep Nation എന്നപുസ്തകത്തിലാണ് ഇൗ വിവരങ്ങളുള്ളത്. കഴിഞ്ഞവർഷം ഫെബ്രുവരിയോടെ പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഇൗ പുസ്തകം തൊട്ടുപിന്നാലെ വന്ന കൊറോണ ലോക്ഡൗണിൽ പെട്ടുപോകുകയായിരുന്നു. ആർ.എസ്.എസിെൻറ പദ്ധതികളെയും വളർച്ചയെയും കുറിച്ച് വിശദവും നിശിതവുമായ പഠനമായിരുന്നുെവങ്കിലും രാജ്യമെങ്ങും പുസ്തകശാലകൾ അടക്കം വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നതിനാൽ അധികം മുഖ്യധാര ശ്രദ്ധയിലെത്തിയില്ല.


350 ഒാളം പേജുകളുള്ളപുസ്തകത്തിെൻറ നല്ലൊരുഭാഗം കേരളത്തിലെ ആർ.എസ്.എസിെൻറ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ചുള്ളതാണ്. ശ്രീഎമ്മിനെയും സി.പി.എമ്മിനെയും ആർ.എസ്.എസിനെയും ബന്ധപ്പെടുത്തുന്ന നിരവധി സാഹചര്യങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നു. 2014 ൽ കണ്ണൂരിൽ സി.പി.എം പ്രവർത്തകർക്കായി ശ്രീഎം നടത്തിയ യോഗ ക്യാമ്പാണ് ബന്ധത്തിെൻറ തുടക്കം. ഇൗ ക്യാമ്പിൽ പിണറായി വിജയനും പെങ്കടുത്തിരുന്നുവെന്ന് ദിനേഷ് നാരായണൻ എഴുതുന്നു.

ആർ.എസ്.എസ്, സി.പി.എം നേതാക്കളുമായുള്ള തന്‍റെ നല്ല ബന്ധം ഇരുപക്ഷത്തെയും ചർച്ചാമേശക്ക് മുന്നിലെത്തിക്കാൻ ശ്രീ എം ഉപയോഗിക്കുകയായിരുന്നു. സി.പി.എം അധികാരത്തിലെത്തിയ ശേഷം 2016 ൽ അദ്ദേഹം അന്ന് പാർട്ടി ജില്ല സെക്രട്ടറിയായ പി. ജയരാജനെ കാണാനെത്തി. സമാധാനത്തിെൻറ സാധ്യതകൾ അദ്ദേഹം ജയരാജനോട് തേടി. ചരിത്രപരമായി ആർ.എസ്.എസിെൻറ ചെയ്തികളെ ജയരാജൻ വിശദീകരിച്ചു. സംസാരത്തിനിടെ ശ്രീ എം ഇടെപട്ടു. 'കാഴ്ചപ്പാടുകൾ വ്യത്യസ്തമാകാം. ആർ.എസ്.എസിന് വേറെ കാഴ്ചപ്പാടായിരിക്കും. അതിലിനി കാര്യമില്ല. ചരിത്രമെന്നത് ചരിത്രമായി കഴിഞ്ഞു'. പുതിയ തുടക്കത്തെ കുറിച്ചാണ് ശ്രീഎം സംസാരിക്കുന്നത്. ജയരാജൻ തെൻറ അംഗഭംഗം വന്ന വലതുകൈ നീട്ടി. 'ഞാൻ പറയുന്നത് വിശ്വസിക്കൂ. മറ്റുള്ളവർ പറയുന്നതുപോലെ ഞാനൊരു മൃഗമല്ല. ആരോടും എനിക്ക് വ്യക്തിപരമായി പകയില്ല. എന്നോട് ചെയ്തതിന് പ്രതികാരം ചെയ്യാനും ആഗ്രഹിക്കുന്നില്ല.' അതായിരുന്നു ശ്രീ എം കേൾക്കാൻ ആഗ്രഹിച്ചത്. അതിനായി അദ്ദേഹം നേരത്തെ പശ്ചാത്തലമൊരുക്കിയിരുന്നു.


ആഴ്ചകൾക്ക് മുമ്പ് സമാധാന സംഭാഷണങ്ങൾക്കുള്ള സാധ്യത ശ്രീ എം മുഖ്യമന്ത്രി പിണറായി വിജയനോടും ആരാഞ്ഞിരുന്നു. 'അവർ (ആർ.എസ്.എസ്) കേൾക്കുമോ' എന്നായിരുന്നു പിണറായിയുടെ മറുപടി. ആർ.എസ്.എസ് നേതാവ് ഗോപാലൻ കുട്ടിയോട് ശ്രീ എം ഇക്കാര്യം ഉന്നയിച്ചപ്പോൾ അദ്ദേഹം ചോദിച്ചതും ഇതുതന്നെയായിരുന്നു: 'താങ്കളെ കുറിച്ചും താങ്കളുടെ ആത്മീയ നിലപാടുകളെ കുറിച്ചും നമുക്ക് നന്നായി അറിയാം. പക്ഷേ, കമ്യൂണിസ്റ്റുകാർ സമ്മതിക്കുമോ'.

പിന്നാലെ ആർ.എസ്.എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷിയെ കൊച്ചി ഒാഫീസിൽ വെച്ച് ശ്രീ എം കണ്ടു. സംരംഭങ്ങളോട് പോസിറ്റീവായാണ് ജോഷി പ്രതികരിച്ചത്. സർസംഘ്ചാലകുമായും ശ്രീഎമ്മിന് സംസാരിക്കണമായിരുന്നു. ന്യൂഡൽഹിയിൽ വിഗ്യാൻ ഭവനിലെ ഒരു ചടങ്ങിനിടെ അദ്ദേഹത്തോടും ഇക്കാര്യം സൂചിപ്പിച്ചു. തനിക്ക് ബന്ധപ്പെടാനുള്ള വ്യക്തികളുടെ പേരുകൾ തരണമെന്നും ശ്രീ എം മോഹൻ ഭാഗവതിനോട് അഭ്യർഥിച്ചു. നാലുപേരുകൾ ഭാഗവത് നൽകി.


അങ്ങനെയാണ് നിർണായകമായ ആ അതീവരഹസ്യ കൂടിക്കാഴ്ചക്ക് അരങ്ങൊരുങ്ങിയത്. (ഇനിയുള്ള ഭാഗം ശ്രീ എം, പിണറായി വിജയൻ, പി. ഗോപാലൻകുട്ടി, എം. രാധാകൃഷ്ണൻ, വൽസൻ തില്ലേങ്കരി എന്നിവരുമായി 2017, 2018 വർഷങ്ങളിൽ ദിനേഷ് നാരായൺ നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.) തിരുവനന്തപുരത്തെ ഒരു ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു. ആർ.എസ്.എസ് സ്റ്റേറ്റ് സെക്രട്ടറി ഗോപാലൻകുട്ടി, വിഭാഗ് പ്രചാർ പ്രമുഖ് വൽസൻ തില്ലേങ്കരി, ജന്മഭൂമി എം.ഡി എ.രാധാകൃഷ്ണൻ, മുൻ പ്രാന്ത് പ്രചാരക് എസ്. സേതുമാധവൻ എന്നിവർ നേരത്തെ എത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിന്നാലെ വന്നു. രാത്രി വൈകിയേപ്പാൾ മുഖ്യമന്ത്രി പിണറായി വിജയനും എത്തി, ഒറ്റക്ക്. പൊലീസ് എസ്കോർട്ട് ഇല്ലാതെ. അതീവ രഹസ്യയോഗത്തിെൻറ വിവരങ്ങൾ പുറത്താകാതിരിക്കാൻ ഇരുപക്ഷവും ശ്രദ്ധിച്ചിരുന്നു.

ചർച്ചകൾ തുടങ്ങി. ഒരു ആർ.എസ്.എസ് നേതാവ് സി.പി.എം അക്രമങ്ങളെ കുറിച്ച് ആഞ്ഞടിച്ചു. പിണറായി നിശബ്ദനായി കേട്ടിരുന്നു. ഇടക്കൊന്ന് ശ്രീ എമ്മിനെ നോക്കി. മിനിറ്റുകൾ കഴിഞ്ഞേപ്പാൾ ശ്രീ എം ഇടപെട്ടു. പിണറായി വിജയന് പറയാനുള്ള ശാന്തമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടു. 'വിഴുപ്പലക്കാനല്ല ഞാനിവിടെ വന്നത്, അക്രമം അവസാനിക്കുന്നതിലാണ് എെൻറ താൽപര്യം' -പിണറായി വ്യക്തമാക്കി.

അതോടെ മഞ്ഞുരുകി. സ്ഥിരമായി കൂടിക്കാഴ്ചകൾ നടത്താനും ആശയവിനിമയത്തിനുമുള്ള സംവിധാനങ്ങൾ രൂപപ്പെട്ടു. മൂന്നുദശകത്തിനിടെ ആദ്യമായി അക്രമങ്ങൾക്ക് അറുതി വരുത്താനുള്ള തീരുമാനത്തിൽ ഇരുപാർട്ടികളുടെയും ഉന്നതനേതൃത്വം എത്തി. അക്രമങ്ങളുടെ പ്രഭവ കേന്ദ്രമായ കണ്ണൂരിൽ ഒരുയോഗം നടത്തുന്നതിനെ കുറിച്ച് പിണറായി വിജയൻ പറഞ്ഞു. സൗഹാർദ അന്തരീക്ഷത്തിലായിരുന്നു യോഗമെന്നും മുൻകാലയോഗങ്ങൾ പോലെ പരസ്പര ആരോപണങ്ങളും വാക്പോരും ഉണ്ടായില്ലെന്നും ഗോപാലൻ കുട്ടി പിന്നീട് സൂചിപ്പിച്ചു. ഇൗ സൗഹാർദ അന്തരീക്ഷം തുടരണമെന്നും ധാരണയായി.



ഒരാഴ്ചക്ക് ശേഷം കണ്ണൂരിൽ ഒരുആർ.എസ്.എസ് പ്രവർത്തകൻ ആക്രമിക്കപ്പെട്ടു. ഉടൻ തന്നെ ഗോപാലൻകുട്ടി പിണറായി വിജയനെ നേരിട്ടുവിളിച്ചു. മുഖ്യമന്ത്രി ഉടനടി പ്രതികരിച്ചു. സമാധാന ശ്രമങ്ങളിൽ പിണറായി വിജയന് ആത്മാർഥത ഉണ്ടെന്ന് ഗോപാലാൻ കുട്ടി കരുതുന്നതായി ദിനേഷ് നാരായണൻ എഴുതുന്നു.

പിന്നാലെ, ഇരുപാർട്ടികളും എല്ലാതലത്തിലും ആശയവിനിമയ സംവിധാനം സൃഷ്ടിച്ചു. ഒാരോ തലത്തിലും ബന്ധപ്പെടേണ്ടവരുടെ പേരുകളും നമ്പരുകളും പരസ്പരം കൈമാറി. എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായാൽ അടിയന്തിരമായി നേതാക്കൾ ഇടപെടാനും ധാരണയായി.

സംസ്ഥാനത്ത് സൗഹാർദ നീക്കങ്ങൾ നടക്കുേമ്പാൾ തന്നെ ദേശീയതലത്തിൽ ചിത്രം വ്യത്യസ്തമായിരുന്നു. 2016 ഡിസംബറിൽ ഭോപാലിൽ പിണറായി വിജയെൻറ പരിപാടിക്ക് നേരെ സംഘ്പരിവാർ രംഗത്തെത്തി. പിന്നാലെ സംസ്ഥാനത്ത് ശബരിമല വിഷയത്തിൽ പിണറായി വിജയനും ആർ.എസ്.എസും വിരുദ്ധ ധ്രുവങ്ങളിലായി. എന്നിരുന്നാലും ഇരുകക്ഷികൾക്കുമിടയിലെ മഞ്ഞുരുക്കാൻ ശ്രീ എം നടത്തിയ നീക്കങ്ങൾ അദ്ദേഹത്തെ പിണറായി വിജയെൻറ പ്രിയങ്കരനാക്കിയെന്നത് വസ്തുതയാണ്. ഇരുകക്ഷികളും സൃഷ്ടിച്ച ആശയവിനിമയ സംവിധാനത്തിെൻറ നിലവിലെ നിലയും വ്യക്തമല്ല. പക്ഷേ, ഇങ്ങനെയൊരു രഹസ്യയോഗം നടന്നിരുന്നുെവന്ന് സി.പി.എമ്മോ ആർ.എസ്.എസോ പുറത്തുപറഞ്ഞിരുന്നില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimRSSPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayansri MBJP
News Summary - What is the relation between Pinarayi Vijayan and the RSS?
Next Story