Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർക്കല ഭൂമി വിവാദം:...

വർക്കല ഭൂമി വിവാദം: സബ് കലക്ടറുടെ ഉത്തരവിന് കലക്ടറുെട സ്റ്റേ

text_fields
bookmark_border
വർക്കല ഭൂമി വിവാദം: സബ് കലക്ടറുടെ ഉത്തരവിന് കലക്ടറുെട സ്റ്റേ
cancel

തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് താൽക്കാലികമായി ജില്ലാ കലക്ടർ സ്റ്റേ ചെയ്തു. വി. ജോയ് എം.എല്‍.എയുടെ പരാതിയിൽ ജില്ലാ കലക്ടർ കെ. വാസുകിയാണ് കൈമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. എം.എല്‍.എയുടെ പരാതി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുകയാണ്. പരാതി കമ്മീഷണര്‍ അന്വേഷിച്ചു റിപ്പോർട്ട് നൽകുന്നതുവരെയാണ് സ്റ്റേ.

റവന്യൂ മന്ത്രിയുടെ നിർദേശാനുസരണമാണ് നടപടി. സംഭവത്തിൽ വിജലൻസ് അന്വേഷണം വേണമെന്ന് വി.ജോയ് എം.എൽ.എ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിക്കും പരാതി നൽകിയെന്ന് എം.എൽ.എ അറിയിച്ചു. 

സര്‍ക്കാര്‍ പുറമ്പോക്ക് കൈവശം വെച്ചുവെന്ന് കണ്ടെത്തി 2017 ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാര്‍ എന്‍. രാജു സ്വകാര്യ വ്യക്തിയിൽ നിന്ന്  പിടിച്ചെടുത്ത 27 സെന്റ് സ്ഥലമാണ് സബ് കലക്ടർ ദിവ്യ എസ്. അയ്യർ സ്വകാര്യ വ്യക്തിക്ക് തന്നെ കൈമാറിയത്. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള  റോഡ് സൈഡിലുള്ള ഭൂമിയാണ് വിട്ടുകൊടുത്തുകൊണ്ട് ദിവ്യ എസ് അയ്യർ ഉത്തരവിറക്കിയത്. അയിരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്. എന്നാൽ, നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് ദിവ്യ എസ് അയ്യര്‍ അറിയിച്ചു. 

നിയമമനുസരിച്ച് നോട്ടീസ് നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തത്‍. എന്നാൽ ഇതിനെതിരെ സ്ഥലമുടമ ജെ.ലിജി ഹൈകോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ ഏകപക്ഷീയമായി തഹസില്‍ദാര്‍ നടപടിയെടുത്തുവെന്നായിരുന്നു പ്രധാന ആക്ഷേപം. പരാതിക്കാരിക്ക് പറയാനുള്ളത് കേട്ട് നടപടിയെടുക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ ചുമതലപ്പെടുത്തി ജ‍ഡ്‍ജ് പി.ബി സുരേഷ്കുമാര്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി റദ്ദ് ചെയ്ത് സബ് കലക്ടര്‍ ഉത്തരവിട്ടത്. 

താലൂക്ക് സര്‍വ്വേയറുടെ സഹായത്തോടെ ഭൂമി അളന്ന് തിരിച്ച് തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. പരാതിക്കാരി ഹൈകോടതിയെ  സമീപിച്ചപ്പോള്‍ എതിര്‍റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ എതിര്‍കക്ഷിയാക്കിയിരുന്നില്ല. പിന്നീട് മറ്റൊരു അപേക്ഷ നല്‍കിയാണ് സബ്കലക്ടറെ കേസില്‍ ആറാം കക്ഷിയാക്കിയത്. ഇതിലും ദുരൂഹത ഉണ്ടെന്ന് ആരോപണമുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍റെ അടുത്ത ബന്ധുവാണ് സ്ഥലമുടമ. 

സ്ഥലം ൈകമാറാനുള്ള സബ്കലക്ടറുടെ ഉത്തരവ് വിവാദമായതോടെയാണ് ഉത്തരവിന് കലക്ടർ സ്റ്റേ നൽകിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsland encroachmentmalayalam newsDivya S Iyyerencroachment legalisedVarkkala Land Issue
News Summary - Varkala Land Issue: Collector Stayed Sub collector's Order - Kerala News
Next Story