Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിഭാഷ... ഇതെന്തൊരു...

പരിഭാഷ... ഇതെന്തൊരു ഭാഷ

text_fields
bookmark_border
paribhasha
cancel

കൊച്ചി: ഒരുപാട് പറയാനുറച്ചാണ് ദേശീയ നേതാക്കൾ കേരളത്തിലേക്ക് വരുന്നത്. പറയാന ുള്ളത് അവർ കൃത്യമായി പറയുകയും ചെയ്യും. പക്ഷേ, മലയാളമറിയാത്ത നേതാക്കളുടെ വാക്കുക ൾ ചൂടും ചൂരും ചോരാതെ കേൾവിക്കാരിലേക്ക് എത്തിക്കേണ്ടത് പരിഭാഷകരാണ്. അതിൽ കരുത്ത ുകാട്ടിയവരും കാലിടറിയവരും ഈ തെരഞ്ഞെടുപ്പ് കാലത്തിെൻറയും കൗതുകക്കാഴ്ചയാകുന്നു.

കേരളത്തിലെത്തിയ വിവിധ പാർട്ടികളുടെ ദേശീയനേതാക്കളുടെ പ്രസംഗപരിഭാഷ പലപ്പോഴും വിവാദമായും വിശേഷമായും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. കേൾവിക്കാരെ പിടിച്ചിരുത്തിയ പരിഭാഷയിലൂടെ ചിലർ താരപരിവേഷം നേടി. വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന മട്ടിൽ പ്രസംഗത്തെ വികലമാക്കിയ ചിലർ പരിഹാസ്യരായി. പരിഭാഷയിലെ പിഴവ് പ്രസംഗകനെത്തന്നെ വെട്ടിലാക്കിയ സംഭവങ്ങളുമുണ്ട്. 1925ൽ മഹാത്മാഗാന്ധിയുടെ തിരുവനന്തപുരത്തെ പ്രസംഗം പരിഭാഷപ്പെടുത്തിയ മുൻ സ്പീക്കർ കെ.എം. സീതിസാഹിബും പിന്നീട് നെഹ്റുവിെൻറയും ഇന്ദിരാഗാന്ധിയുടെയും പ്രസംഗങ്ങൾ മൊഴിമാറ്റിയ പി.പി. ഉമ്മർകോയ, സി.എം. സ്റ്റീഫൻ എന്നിവരുമെല്ലാം തത്സമയ പ്രസംഗ പരിഭാഷ കലയാണെന്ന് തെളിയിച്ചവരാണ്. ‘ചത്ത കുതിര’ ഉൾപ്പെടെ ഇവരുടെ പരിഭാഷയിലെ ചില പ്രയോഗങ്ങൾ പിന്നീട് കേരള രാഷ്ട്രീയത്തിലെ പഞ്ച് ഡയലോഗുകളായതും ചരിത്രം. മികച്ച പ്രഭാഷകൻ കൂടിയായ മുസ്ലിംലീഗ് നേതാവ് അബ്ദുസ്സമദ് സമദാനി ഇബ്രാഹിം സുലൈമാൻ സേട്ടിെൻറയും രാഹുൽ ഗാന്ധിയുടെയും പ്രസംഗവേദികളിൽ ഉജ്ജ്വല പരിഭാഷകനായും തിളങ്ങി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ കേരളസന്ദർശനത്തിൽ തൃശൂരിലെ പ്രസംഗം പരിഭാഷപ്പെടുത്താൻ നിയോഗമുണ്ടായത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനാണ്. അത് ഇരുവരുടെയും ദുര്യോഗമായി. കേരളം സന്ദർശിക്കാൻ വൈകിയതിന് മോദി ക്ഷമ ചോദിച്ചപ്പോൾ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നായി സുരേന്ദ്രൻ. പരിഭാഷ ഇങ്ങനെയായാൽ ഇനി കേരളത്തിലേക്ക് വരവുണ്ടാകില്ലെന്ന് തോന്നിയ മോദി സുരേന്ദെൻറ മൈക്ക് വി. മുരളീധരനെ ഏൽപിച്ചാണ് രക്ഷപ്പെട്ടത്. പ്രസംഗം ശരിക്കും കേൾക്കാത്തതാണ് കാരണമെന്ന് പറഞ്ഞ് സുരേന്ദ്രനും തടിതപ്പി. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ കണ്ണൂർ പ്രസംഗവും വിവാദമായി. വി. മുരളീധരനായിരുന്നു പരിഭാഷകൻ. സംസ്ഥാന സർക്കാറിനെ വലിച്ചുതാഴെയിടുമെന്ന മുരളീധരെൻറ പരിഭാഷക്കെതിരെ അൽഫോൻസ് കണ്ണന്താനംതന്നെ രംഗത്തുവന്നു. കണ്ണന്താനം വെറും ഐ.എ.എസ് ഓഫിസറാണെന്നായിരുന്നു മുരളീധരെൻറ മറുപടി. രണ്ടുവർഷം മുമ്പ് വയനാട്ടിൽ ബൃന്ദ കാരാട്ട് നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയ അഡ്വ. കെ.എം. തോമസിെൻറ മുടിയും നഖവും മാത്രമാണ് സമൂഹമാധ്യമങ്ങൾ ബാക്കിവെച്ചത്. പരിചയക്കുറവും മൈക്കിെൻറ എക്കോയുമാണ് ചതിച്ചതെന്ന് തോമസ് കരഞ്ഞുപറഞ്ഞിട്ടും ആരും കേട്ടില്ല.

ജനുവരിയിൽ കൊച്ചിയിൽ നടന്ന കോൺഗ്രസ് ബൂത്തുതല സംഗമത്തിൽ രാഹുൽ ഗന്ധിയുടെ പരിഭാഷകനായ കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി. സതീശൻ മൈക്കുമെടുത്ത് വേദിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയായിരുന്നു. വേദിയിലെ ബഹളമാണ് സതീശന് വിനയായത്. കഴിഞ്ഞദിവസം രാഹുലിെൻറ പ്രസംഗം പരിഭാഷപ്പെടുത്തി പത്തനാപുരത്ത് ജ്യോതി വിജയകുമാറും വയനാട്ടിൽ റാഷിദ് ഗസ്സാലിയും താരങ്ങളായപ്പോൾ പത്തനംതിട്ടയിൽ പരിഭാഷകനായി എത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ പ്രവർത്തകരെയും നേതാക്കളെയും രാഹുലിനെത്തന്നെയും ഒന്നുപോലെ വെറുപ്പിച്ചാണ് തെൻറ ‘ദൗത്യം’ പൂർത്തിയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newstranslationLok Sabha Electon 2019
News Summary - Translation Become Comedy - Kerala News
Next Story