ലീഗ് തോൽവി വിദൂര സാധ്യത
text_fields1977 മുതൽ മുസ്ലിം ലീഗ് സ്ഥാനാർഥികൾ മാത്രം വൻ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് പൊ ന്നാനി. ഹാട്രിക് വിജയം തേടി മത്സരിക്കുന്ന മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ട റി ഇ.ടി. മുഹമ്മദ് ബഷീറും ഇടതുസ്വതന്ത്രനും നിലമ്പൂർ എം.എൽ.എയുമായ പി.വി. അൻവറും തമ്മി ലാണ് മുഖ്യപോരാട്ടം. ബി.ജെ.പിക്കായി വി.ടി. രമയും എസ്.ഡി.പി.ഐയുടെ അഡ്വ. കെ.സി. നസീറും പി.ഡ ി.പിയുടെ പൂന്തുറ സിറാജും മത്സര രംഗത്തുണ്ട്.
2009ൽ 82,684 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ഇ. ടി ജയിച്ചത്. 2014ൽ ഇത് 25,410 ആയി ചുരുങ്ങി. എസ്.ഡി.പി.െഎ, വെൽെഫയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്രൻ, ആം ആദ്മി പാർട്ടികളുടെ സ്ഥാനാർഥികൾ, യു.ഡി.എഫിലെ ചെറു പിണക്കങ്ങൾ എന്നീ ഘടകങ്ങളാണ് ഇ.ടിയുടെ ഭൂരിപക്ഷം കുറക്കാനിടയാക്കിയത്. എന്നാൽ, ഇത്തവണ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് രംഗത്തുള്ളത്. രാഹുൽ ഗാന്ധിയുടെ വരവ് ആവേശം ഇരട്ടിയാക്കി.
ന്യൂനപക്ഷ വിഷയങ്ങൾ പാർലമെൻറിൽ ശക്തമായി അവതരിപ്പിക്കാനായതോടെ മതസംഘടനകളുടെ ഗുഡ് സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ ഇ.ടിക്കായിട്ടുണ്ട്. പുറമെ വെൽെഫയർ പാർട്ടിയുടെ പിന്തുണയുണ്ട്്. അതുകൊണ്ടുതന്നെ ഭൂരിപക്ഷം 80,000 കടക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
പൊന്നാനിയിൽ തോറ്റാൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചാണ് അൻവർ പ്രചാരണ രംഗത്തുള്ളത്.
ജയം ഉറപ്പായതിെൻറ ആത്മവിശ്വാസത്തിലാണ് ഇത് പറയുന്നതെന്നാണ് അൻവറിെൻറ വാദം. 15,000 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് ഇടതു ക്യാമ്പിെൻറ അവകാശവാദം. ഏഴ് നിയമസഭ മണ്ഡലങ്ങളിലൊന്നായ തൃത്താലയിൽ 10,000ത്തിൽ കൂടുതൽ ഭൂരിപക്ഷം അൻവർ നേടുമെന്നും അവർ പറയുന്നു. തവനൂരിലും പൊന്നാനിയിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.ടി. ജലീലിനും ശ്രീരാമകൃഷ്ണനും കിട്ടിയ ഭൂരിപക്ഷം ലഭിക്കും. താനൂരിലും ഭൂരിപക്ഷമുണ്ടാകും. കോട്ടക്കൽ, തിരൂരങ്ങാടി, തിരൂർ എന്നീ യു.ഡി.എഫ് മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട് നിലനിർത്താനായാൽ ജയം ഉറപ്പെന്നാണ് ഇടതുപ്രതീക്ഷ. ഈ കണക്കുകൾ വിശ്വസിച്ചാണ് പി.വി. അൻവറും ജയം ഉറപ്പിച്ച് മുേന്നാട്ടുപോകുന്നത്.
എന്നാൽ, യു.ഡി.എഫ് സംവിധാനം ഏറ്റവും മെച്ചപ്പെട്ട രീതിയിലാണ് ഇത്തവണ പൊന്നാനിയിൽ പ്രവർത്തിക്കുന്നത്. കുടുംബയോഗങ്ങളും മറ്റും മുമ്പില്ലാത്തവിധം സജീവമാണ്. പുതിയ കേഡർ വോട്ടുകൾ ചേർത്തതിലും ലീഗാണ് മുന്നിൽ. മത്സ്യത്തൊഴിലാളികൾക്കിടയിലും ഇ.ടിക്കാണ് മുൻതൂക്കം. ഇൗ ഘടകങ്ങളെല്ലാം ചേർത്തുവെച്ചാൽ ഇ.ടി പരാജയപ്പെടാൻ സാധ്യത വിദൂരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.