പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി; പള്ളിക്ക് പുറത്ത് പ്രതിഷേധം
text_fieldsപിറവം: പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താൻ അനുമതി നൽകിെകാണ്ടുള്ള സുപ്രീംകോടതി വിധി ന ടപ്പിലാക്കി. ഞായറാഴ്ച രാവിലെ ആരാധനക്കായി ഓർത്തഡോക്സ് വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ചു. കനത്ത സുരക്ഷയിലാണ ് ഓർത്തഡോക്സ് സഭയുടെ ആരാധന നടക്കുന്നത്. പ്രകോപനമുണ്ടാക്കരുതെന്ന് ഓർത്തഡോക്സ് വിഭാഗത്തിന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, പിറവം പള്ളിയിൽ ഓർത്തഡോക്സ് സഭാ വിശ്വാസികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം റോഡിൽ കുർബാന നടത്തുകയാണ്. സമാധാനപരമായാണ് നിലവിൽ യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധം നടക്കുന്നത്. മുമ്പ് ഓർത്തഡോക്സ് വിഭാഗം ആരാധനക്ക് എത്തിയപ്പോൾ യാക്കോബായ വിഭാഗം വൻ പ്രതിഷേധം ഉയർത്തിയിരുന്നു.
ജില്ല കലക്ടർ നിയന്ത്രണം ഏറ്റെടുത്ത പിറവം പള്ളിയിൽ തൽസ്ഥിതി തുടരട്ടെയെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. കുർബാനയിൽ മലങ്കര മെത്രാപ്പോലീത്ത നിയോഗിച്ച വികാരിയടക്കമുള്ള പുരോഹിതർക്കും 1934ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികൾക്കും (ഓർത്തഡോക്സ് വിഭാഗം) മാത്രം പ്രവേശനം അനുവദിക്കാനും ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ഇന്ന് ഓർത്തഡോക്സ് വിശ്വാസികൾ ആരാധനക്കായി പള്ളിയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.