ബാണാസുര മേഖലയില്‍ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കി സർവേ സംഘം
text_fieldsപടിഞ്ഞാറത്തറ: ബാണാസുര മലനിരകളിലെ ദുര്‍ഘടപ്രദേശങ്ങളില്‍ കോഴിക്കോട്-വയനാട് ജില്ല അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കി ജില്ല ഡിജിറ്റല്‍ സർവേ സ്പെഷല്‍ സംഘം. കാഞ്ഞിരങ്ങാട്, തൊണ്ടര്‍നാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തിമേഖലയില്‍ ദിവസങ്ങളോളം വനത്തിനകത്ത് ക്യാമ്പ് ചെയ്താണ് സംഘം അതിര്‍ത്തി നിര്‍ണയം പൂര്‍ത്തീകരിച്ചത്.
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മാനന്തവാടി റേഞ്ചില്‍ ഉള്‍പ്പെടുന്ന വനമേഖല ചെങ്കുത്തായ മലനിരകളും പാറക്കെട്ടുകളും നിറഞ്ഞ ദുര്‍ഘടപ്രദേശമാണ്. വാഹന സൗകര്യമുള്ള പ്രദേശത്തുനിന്ന് നാലുമണിക്കൂറിലധികം കാല്‍നടയായി സഞ്ചരിച്ചാലാണ് സർവേ മേഖലയില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. ദിവസേന യാത്ര ചെയ്ത് സര്‍വേ പൂര്‍ത്തീകരിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സംഘം വനത്തിനകത്ത് താൽക്കാലിക ക്യാമ്പ് ഒരുക്കി താമസിച്ച് സര്‍വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.
സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ബാലകൃഷ്ണന്‍, സൂപ്രണ്ട് മുഹമ്മദ് ഷരീഫ് എന്നിവരുടെ നിർദേശാനുസരണം ഹെഡ് സര്‍വേയര്‍ പ്രബിന്‍ സി. പവിത്രന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് സര്‍വേ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ആര്‍. സതീഷ് കുമാര്‍, മാനന്തവാടി റേഞ്ച് ഓഫിസര്‍ റോസ് മേരി ജോസ് എന്നിവരുടെ നിർദേശാനുസരണം മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലെ 10 വനം വകുപ്പ് ജീവനക്കാരും സര്‍വേ ടീമിന് വേണ്ടി പ്രവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

