Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൊബൈൽ മോഷ്ടാവിനെ...

മൊബൈൽ മോഷ്ടാവിനെ സ്വന്തം നിലയ്ക്ക് കണ്ടെത്തി യുവതി പൊലീസിൽ ഏൽപ്പിച്ചു - വിഡിയോ

text_fields
bookmark_border
മൊബൈൽ മോഷ്ടാവിനെ സ്വന്തം നിലയ്ക്ക് കണ്ടെത്തി യുവതി പൊലീസിൽ ഏൽപ്പിച്ചു - വിഡിയോ
cancel

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ച കളളനെ പത്ത് ദിവസത്തിന് ശേഷം ഫോണിന്റെ ഉടമയായ യുവതി കൈയോടെ പൊക്കി. മംഗലപുരത്ത് മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ വെട്ടുറോഡ് സ്വാദേശിനി ബഹിജയാണ് കള്ളനെ സാഹസികമായി പിടികൂടിയത്. കൈതമുക്ക് പാൽക്കുളങ്ങര സ്വദേശി അമീർ(44)നെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്.

മംഗലപുരം ജങ്ഷനിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്‌റ്റോറിലെ ജീവനക്കാരിയായ ബഹിജയുടെ മൊബൈൽ ഈ മാസം എട്ടിന് മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാൻ എത്തിയപ്പോഴാണ് 12000 രൂപ വിലയുള്ള മൊബൈൽ ഫോൺ അമീർ മോഷ്ടിച്ചത്.

ബഹിജ അന്നുതന്നെ മംഗലപുരം പൊലീസിൽ പരാതി നൽകുകയും ചെയ്തു. സി.സി.ടി.വി. ദ്യശ്യം പരിശോധിച്ചപ്പോഴാണ് അമീർ മൊബൈൽ മോഷ്ടിക്കുന്നത് കണ്ടത്. തുടർന്ന് ഈ ദ്യശ്യവും പ്രതി വാങ്ങാൻ വന്ന മരുന്നിന്റെ പേരും പരിസരത്തുള്ള മറ്റു മെഡിക്കൽ സ്‌റ്റോറിലുള്ളവർക്ക് ബഹിജ കൈമാറി. ഇന്നലെ മറ്റൊരു മെഡിക്കൽ സ്‌റ്റോറിൽ മരുന്നു വാങ്ങാനെത്തിയപ്പോൾ മെഡിക്കൽ സ്റ്റോർ ജീവനക്കാർ ബഹിജയെ വിവരം അറിയിച്ചു. തുടർന്ന് ബഹിജ മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിക്കുയും പൊലീസിനെ കൂട്ടി പ്രതിയുടെ അടുക്കൽ എത്തുകയും ചെയ്തതോടെയാണ് അമീർ പിടിയിലായത്.

പിന്നീട് സിസിടിവി ക്യാമറ ദൃശ്യം നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച ഫോൺ ആറ്റിങ്ങലിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് 3000 രൂപയ്ക് വിറ്റതായി പ്രതി പോലിസിനോട് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ നാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും.

വിഡിയോ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile Phone thefttrivandrumMangalapuramCCTV video
News Summary - woman found the person who stole her mobile phone and handed him over to the police
Next Story