Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightകുന്നത്തുകാലില്‍...

കുന്നത്തുകാലില്‍ അത്യാധുനിക വാതക ശ്മശാനം

text_fields
bookmark_border
advanced gas cremetorium
cancel
camera_alt

കുന്നത്തുകാലില്‍ പണി പൂർത്തിയായ അത്യാധുനിക വാതക ശ്മശാനം


വെള്ളറട: പ്രതിബന്ധങ്ങളും തടസ്സവാദങ്ങളും അതിജീവിച്ച് കുന്നത്തുകാലില്‍ അത്യാധുനിക വാതക ശ്മശാനമൊരുങ്ങി. സ്‌നേഹതീരം എന്ന് നാമകരണം ചെയ്ത ശ്മശാനം 15ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. രണ്ട് പതിറ്റാണ്ടുമുമ്പ് പി. കുട്ടന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി കാരക്കോണം അണിമംഗലത്ത് പൊതുശ്മശാനത്തിനായി വാങ്ങിയ 65 സെന്റ് പുരയിടത്തിലാണ് വാതക ശ്മശാനം നിർമിച്ചത്.

കോവിഡ് അതിര്‍ത്തി മലയോര പ്രദേശത്തും ദുരന്തം വിതച്ചപ്പോഴാണ് പൊതുശ്മശാനമെന്ന ആശയം ചര്‍ച്ചയായത്. തുടര്‍ന്ന്, പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. സാങ്കേതിക വിദഗ്ദ്ധർ, പരിസ്ഥിതി പ്രവര്‍ത്തകർ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി ജില്ല പഞ്ചായത്തിന് പദ്ധതി സമര്‍പ്പിച്ചു. ജില്ല പഞ്ചായത്തംഗം വി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ ഡി.പി.ആര്‍ തയാറാക്കി നിര്‍മാണം തുടങ്ങി.

1.35 കോടി രൂപ പല ഘട്ടങ്ങളായി അനുവദിച്ചു. 55 ലക്ഷം രൂപയോളം ഗ്രാമപഞ്ചായത്തും ചെലവിട്ടു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു. സമീപ പഞ്ചായത്തുകളായ കൊല്ലയില്‍, പെങ്കെടവിള, ആര്യങ്കോട്, ഒറ്റശ്ശേഖരമംഗലം, വെള്ളറട, അമ്പൂരി, കന്യാകുമാരി ജില്ലയിലെ അതിര്‍ത്തി താലൂക്കുകളിലെ ജനങ്ങള്‍ക്കും സൗകര്യപ്രദമാണ് കുന്നത്തുകാലിന്റെ സ്‌നേഹതീരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum NewsAdvanced gas crematorium
News Summary - Advanced gas crematorium
Next Story