Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മത്സരചിത്രം തെളിഞ്ഞു; തിരുവനന്തപുരത്ത് അന്തിമ സ്ഥാനാർഥിപ്പട്ടികയിൽ 6,402 പേർ
cancel
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സരചിത്രം തെളിഞ്ഞു;...

മത്സരചിത്രം തെളിഞ്ഞു; തിരുവനന്തപുരത്ത് അന്തിമ സ്ഥാനാർഥിപ്പട്ടികയിൽ 6,402 പേർ

text_fields
bookmark_border

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിെൻറ മത്സരചിത്രം തെളിഞ്ഞു. 6402 സ്ഥാനാർഥികളാണ് ജനവിധി തേടി ജില്ലയിൽ മത്സരിക്കുന്നത്. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അവസാനിച്ചതോടെയാണ് സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപമായത്. ആകെ സ്ഥാനാർഥികളിൽ വനിതകളാണ് കൂടുതൽ. 3329 പേർ. 3073 പുരുഷ സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.

പഞ്ചായത്ത് വാർഡുകളിലേക്ക് 4710 പേരാണ് ജനവിധി തേടുന്നത്. ഇതിൽ 2464 പേർ വനിതകളും 2246 പേർ പുരുഷന്മാരുമാണ്. 266 വനിതകളും 257 പുരുഷന്മാരുമടക്കം 523 സ്ഥാനാർഥികളാണ് ബ്ലോക്ക് പഞ്ചായത്തിൽ മത്സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലെ ആകെ 97 സ്ഥാനാർഥികളിൽ 46 വനിതകളും 51 പുരുഷന്മാരുമുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ ആകെ 556 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 278 വനിതകളും 278 പുരുഷന്മാരും. 274 വനിതകളും 242 പുരുഷന്മാരുമടക്കം 516 പേരാണ് മുനിസിപ്പാലിറ്റികളിൽ മത്സരിക്കുന്നത്. അന്തിമ സ്ഥാനാർഥിപ്പട്ടികയായതോടെ ഓരോരുത്തർക്കുമുള്ള ചിഹ്നങ്ങളും ഇന്നലെ അനുവദിച്ചു.

വരണാധികാരികളുടെ ഓഫിസുകളിലായിരുന്നു ചിഹ്നം അനുവദിക്കുന്ന നടപടികൾ നടന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള മത്സരചിത്രം തെളിഞ്ഞതോടെ മുന്നണി സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ഇനി ഉറക്കമില്ലാനാളുകൾ.

പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച വിമതന്മാരെയും സ്വതന്ത്രന്മാരെയും മെരുക്കാനുള്ള ശ്രമത്തിലായിരുന്നു പാർട്ടികൾ. ചർച്ചയുടെ ഫലമായി ഒറ്റപ്പെട്ട ഇടങ്ങളിൽ വിമതന്മാർ പിന്മാറിയെങ്കിലും സിറ്റിങ് സീറ്റുകളിലടക്കം മുന്നണികൾക്ക് തലവേദനയായി ചിലർ മത്സരംഗത്ത് ഉറച്ച് നിൽക്കുകയാണ്. എന്തായാലും വരുന്നിടത്ത് െവച്ച് കാണാം എന്ന നിലയിലാണ് സ്ഥാനാർഥികൾ. സ്ഥാനാർഥിയുടെ പുത്തൻ പടവുമായി പോസ്റ്ററുകളും കട്ടൗട്ടുകളും നിരത്തി എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു.

വരുംദിവസങ്ങളിൽ സംസ്ഥാന നേതാക്കളെ രംഗത്തിറക്കിക്കൊണ്ടുള്ള പ്രചാരണങ്ങളാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ സ്‌ക്വാഡുകൾ തയാറാക്കിയും പ്രചാരണം കൂടുതൽ കടുപ്പിച്ചും കളം നിറയാനുള്ള പദ്ധതികളും അണിയറയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാർഥികൾ വാർഡിൽ കുറഞ്ഞത് രണ്ടു റൗണ്ടെങ്കിലും പര്യടനം പൂർത്തീകരിച്ച ശേഷം ദുർബലമായ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കും. ചാഞ്ചാടി നിൽക്കുന്നവരെ അടുപ്പിക്കാൻ പ്രത്യേക തന്ത്രവും ആവിഷ്‌കരിക്കും.

ഓരോ ദിവസവും കാണേണ്ട വോട്ടർമാരുടെ എണ്ണം, ചെന്നെത്തേണ്ട മേഖലകൾ, ദൂരസ്ഥലത്ത് താമസിക്കുന്ന വോട്ടർമാരുടെ പട്ടിക തയാറാക്കൽ, അവരുടെ ഫോൺ നമ്പർ ശേഖരിക്കൽ എന്നിങ്ങനെ ചെയ്തുതീർക്കേണ്ട ചുമതലകൾ പ്രവർത്തകർക്ക് വീതിച്ചുനൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ബൂത്ത് തലത്തിൽ തുടക്കമായിട്ടുണ്ട്. ഇതിനുപുറമെ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്നവരെ അടുപ്പിക്കാനും ഇവരിലൂടെ കൂടുതൽ വോട്ട് സ്വരൂപിക്കാനുമുള്ള തന്ത്രങ്ങളും അണിയറയിൽ സജീവമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrum districtpanchayat election 2020
News Summary - The competition picture is clear; In Thiruvananthapuram, 6,402 candidates are in the final list
Next Story