Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്ഥാപനത്തിൽ...

സ്ഥാപനത്തിൽ അതിക്രമിച്ച് കയറി സ്വർണവും പണവും കവർന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
സ്ഥാപനത്തിൽ അതിക്രമിച്ച് കയറി സ്വർണവും പണവും കവർന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ
cancel
camera_alt

ഷബീർ അലി, ലാൽ ഖാൻ

തിരുവനന്തപുരം: വനിതകൾ നടത്തിവന്ന സ്ഥാപനത്തിൽ അതിക്രമിച്ചുകയറി വാതിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി.

വള്ളക്കടവ് പ്രിയദർശിനി നഗർ ഹസീന മൻസിലിൽ ഷബീർ അലി (36), വള്ളക്കടവ് പ്രിയദർശിനി നഗർ ലാൽ മൻസിലിൽ ലാൽ ഖാൻ (43) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

2020 നവംബറിലാണ് കവർച്ച നടന്നത്. അഞ്ചംഗ മോഷണസംഘം പാറ്റൂരിൽ സ്ത്രീകൾ മാത്രമായി നടത്തിവന്ന 'വീട്ടിലെ ഊണ്' എന്ന ഫുഡ് പാർസൽ സ്ഥാപനത്തിൽ വൈകുന്നേരം നാലോടെ അതിക്രമിച്ച് കടന്ന് വാതിൽ പൂട്ടിയിട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 40,000 രൂപയും ഒരു പവെൻറ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് മോഷണസംഘത്തിലെ അംഗങ്ങളായ മനോജ്, ഉണ്ണിക്കൃഷ്ണൻ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഒളിവിലായിരുന്ന പ്രതികളെ അന്വേഷിച്ചുവരവെ ശംഖുംമുഖം അസിസ്റ്റൻറ് കമീഷണർ എം.എ. നസീറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് മണക്കാടുനിന്ന് പ്രതികളെ പിടികൂടിയത്.

വഞ്ചിയൂർ എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐ പ്രജീഷ് കുമാർ, എസ്.സി.പി.ഒമാരായ അബ്ദുൽ ഷക്കൂർ, സീസർ, അരുൺ കുമാർ, സി.പി.ഒമാരായ നവീൻ, സൂരജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrobberytrivandrum
Next Story