ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
text_fieldsതിരുവനന്തപുരം: ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് തെറ്റിദ്ധരിച്ചുള്ള വിരോധത്താൽ ഭരതന്നൂർ പാലോട്ടുകോണം വിദ്യാസദനം വീട്ടിൽ വിഷ്ണുശങ്കറിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ കടയ്ക്കൽ ബൗണ്ടർ മുക്ക് വട്ടമുറ്റം സ്വദേശി സജി കുമാറിനാണ് ശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹൻ ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു.
ഒരുമിച്ച് പെയിന്റിങ് പണിക്കും മറ്റും പോയിരുന്ന പ്രതിയുടെ മൊബൈൽ ഫോൺ വിഷ്ണുശങ്കർ എടുത്തുമാറ്റി എന്ന് സംശയിച്ചാണ് 2014 ജൂലൈ 31ന് വീട്ടിലെത്തി പ്രതി കൃത്യം നടത്തിയത്. സംഭവം നേരിൽ കണ്ട വിഷ്ണുശങ്കറിന്റെ അമ്മൂമ്മ കുഞ്ഞുലക്ഷ്മിയുടെയും അച്ഛൻ ശിവശങ്കരപ്പിള്ളയുടെയും മൊഴികളാണ് കേസിൽ നിർണായകമായത്. പാങ്ങോട് പൊലീസ് കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.