Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightചേർപ്പ് സി.പി.ഐയിൽ...

ചേർപ്പ് സി.പി.ഐയിൽ കൂട്ടരാജി

text_fields
bookmark_border
cpi flag
cancel

ചേർപ്പ്: സി.പി.ഐയിൽ പ്രവർത്തകരുടെ കൂട്ട രാജി. 14 ൽ എട്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. ചേർപ്പ് ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ എൻ.ജി. അനിൽനാഥ് അടക്കമുള്ള ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് ജില്ല സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.

സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മേഖല പ്രസിഡന്റുമായ ഷംനാസ് ഹുസൈൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് തെക്കൂട്ട്, ഗ്രാമപഞ്ചായത്ത് മുൻ അംഗം ദിനേഷ് തെക്കത്ത്, ഇപ്റ്റ മണ്ഡലം വൈസ് പ്രസിഡന്റും യുവകലാസാഹിതി മണ്ഡലം എക്സി. അംഗവുമായ ബാബു ചെങ്ങാലൂർ, പടിഞ്ഞാട്ടുമുറി ബ്രാഞ്ച് സെക്രട്ടറി കെ.എ. റഫീഖ്, എ.ഐ.എസ്.എഫ് മേഖല പ്രസിഡന്റ് കെ.എസ്. നിഷാദ് എന്നിവരാണ് രാജിവെച്ചത്.

രണ്ട് വർഷത്തോളമായി മണ്ഡലം സെക്രട്ടറി പി.വി. അശോകന്റെയും ജില്ല അസി. സെക്രട്ടറി ടി.ആർ. രമേശ് കുമാറിന്റെയും നേതൃത്വത്തിൽ സംഘടന വിരുദ്ധ പ്രവർത്തനങ്ങളും വിഭാഗീയ പ്രവർത്തനങ്ങളും പ്രവർത്തകരിൽ അടിച്ചേൽപിച്ച് ഏകാധിപത്യ പ്രവണതയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് സി.പി.ഐ പ്രവർത്തകർ പറഞ്ഞു.

സി.സി. മുകുന്ദൻ എം.എൽ.എയുടെ പി.എയും സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മിറ്റി അംഗവുമായ അസ്ഹർ മജീദിനെ മണ്ഡലം സി.പി.ഐയിൽ നിന്ന് പുറത്താക്കിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ രാജിവെക്കുമെന്ന് അനിൽ നാഥ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ResignationCPIThrissur NewsCherpu
News Summary - Mass resignation in Cherpu C.P.I
Next Story