Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപോര് മുറുകി;...

പോര് മുറുകി; മുന്നണികൾ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു

text_fields
bookmark_border
പോര് മുറുകി; മുന്നണികൾ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു
cancel

പാലക്കാട്: തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായതോടെ മണ്ഡലത്തിൽ സ്ഥാനാർഥികളുടെ അങ്കം മുറുകി. സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്ന ഒന്നാംഘട്ട പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മുന്നണികൾ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു.

രണ്ടാംഘട്ടത്തിൽ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിരത്തിയുള്ള വോട്ടഭ്യർഥനക്കാണ് മുൻഗണന നൽകുന്നത്. ഒപ്പം സ്ഥാനാർഥികൾക്ക് സ്വീകരണം, നേതാക്കളുടെ പൊതുയോഗം, റോഡ് ഷോ എന്നിവയാണ് വിവിധ മണ്ഡലങ്ങളിൽ അരങ്ങേറുന്നത്.

പഞ്ചായത്തുകളിൽ വാർഡ്-ബൂത്ത് കേന്ദ്രീകരിച്ച് സ്വീകര‍ണകേന്ദ്രം ഒരുക്കി വികസന നേട്ടങ്ങളും, കോട്ടങ്ങളും ജനങ്ങളുടെ മുന്നിൽ അണിനിരത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾക്കാണ് മുന്നണികൾ പ്രാമുഖ്യം നൽകുന്നത്. ഒപ്പം റോഡ് ഷോയും പഞ്ചായത്ത്തല പൊതുയോഗങ്ങളും കുടുംബയോഗങ്ങളും നടക്കുന്നുണ്ട്.

മണ്ഡല അടിസ്ഥാനത്തിൽ സംസ്ഥാന, ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് നടക്കുന്ന പൊതുയോഗങ്ങളാണ് വരുംദിവസങ്ങളിൽ നടക്കാൻ പോകുന്നത്. നേതാക്കളായ പിണറായി വിജയൻ, കെ.കെ. ശൈലജ, എം.എ. ബേബി, കെ.സി. വേണുഗോപാൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു. ഉമ്മൻചാണ്ടി വ്യാഴാഴ്ചയും രാഹുൽ ഗാന്ധി വെള്ളിയാഴ്ചയും സി.പി.െഎ സെക്രട്ടറി ഡി. രാജ ശനിയാഴ്ചയും ജില്ലയുടെ വിവിധയിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പെങ്കടുക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി 30ന് കോട്ടമൈതാനത്ത് ബി.ജെ.പി റാലിയിൽ പ്രസംഗിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignelection
News Summary - second phase of election campaign
Next Story