ഓൺലൈൻ തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsപാലക്കാട്: ഹോട്ടലുകൾക്ക് റേറ്റിങ് നൽകി പണമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പ് ഷൊർണൂർ സ്വദേശിയിൽനിന്ന് 28.27 ലക്ഷം രൂപ തട്ടിയ പ്രതിയെ പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് കൃഷ്ണഗിരി കാവേരിപ്പട്ടണം അരവിന്ദൻ(27) ആണ് പിടിയിലായത്. 2024 നവംബറിലാണ് പ്രതി ടെലിഗ്രാം വഴി ബന്ധപ്പെട്ട് വീട്ടിലിരുന്ന് ഹോട്ടലുകൾക്ക് ഓൺലൈനിലൂടെ റേറ്റിങ് നൽകി വലിയ വരുമാനമുണ്ടാക്കമെന്ന് വാഗ്ദാനം ചെയ്തത്.
തുടർന്ന് തട്ടിപ്പിനിരയായ വ്യക്തിയുടെ അക്കൗണ്ടിലേക്ക് ചെറിയ തുക നൽകി വിശ്വസിപ്പിച്ചു. പിന്നീട് ഭീമമായ തുക വാങ്ങി പ്രതി മുങ്ങി. സേലം, കൃഷ്ഗിരി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.
ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം. പ്രസാദ്, സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ടി. ശശികുമാർ, സബ് ഇൻസ്പെക്ടർ വി. രാജേഷ്, സീനിയർ പൊലീസ് ഓഫിസർ എസ്. സുജിത്, പൊലീസ് ഓഫിസർമാരായ കെ.വി. പ്രേംകുമാർ, ആർ. പദ്മാനന്ദ്, എ. ഫാസിൽ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

