Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightേതാൽവി പഠിക്കുമെന്ന്...

േതാൽവി പഠിക്കുമെന്ന് കോൺഗ്രസ് നേതൃത്വം; വിമതസ്വരങ്ങൾക്കെതിരെ നടപടി ഉണ്ടായേക്കും

text_fields
bookmark_border
congress
cancel

പാലക്കാട്: ജില്ലയിലേറ്റ തിരിച്ചടി ഇഴകീറി പരിശോധിക്കാൻ കോൺഗ്രസ് നേതൃത്വം. അവസാനഘട്ട പ്രചാരണത്തിലും വലിയ പ്രതീക്ഷ നൽകിയ സ്ഥാനാർഥികളടക്കമുള്ളവർ നേരിട്ട തിരിച്ചടി അക്ഷരാർഥത്തിൽ കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.

സമൂഹ മാധ്യമങ്ങളിലടക്കം ജില്ലയിലെ കോൺഗ്രസിെൻറ പതാകവാഹകരായ വി.ടി. ബൽറാമും സരിനുമടക്കം സ്ഥാനാർഥികൾക്ക് തിരിച്ചടി നേരിട്ടതിനൊപ്പം പാലക്കാട് മൂന്നാമങ്കത്തിന് ഇറങ്ങിയ ഷാഫി പറമ്പിലിെൻറ ഭൂരിപക്ഷത്തിലുണ്ടായ കുറവും സജീവചർച്ചയാകുന്നതിനിടെയാണ് നേതൃത്വം വിഷയം പരിശോധിക്കാനിറങ്ങുന്നത്. വരുംദിവസങ്ങളിൽ ബൂത്തുതലത്തിൽ ഫലം വിലയിരുത്തുമെന്നും വീഴ്ച ഉണ്ടായ ഇടങ്ങളിൽ തിരുത്തുമെന്നും ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു. തിരിച്ചടിയുടെ ഉത്തരവാദിത്തം ആരുടെയും മുകളിൽ കെട്ടിവെക്കാനാവില്ല, സംഘടനാപരമായ പിഴവുകൾ പരിഹരിക്കും. മനഃപൂർവം വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ അത്തരം നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ ജയിച്ചുവെങ്കിലും കഴിഞ്ഞ തവണ നഗരസഭയിൽ കോൺഗ്രസിന് വോട്ടുലഭിച്ച ബൂത്തുകളിൽനിന്നെല്ലാം തിരിച്ചടിയാണുണ്ടായത്. മിക്കയിടങ്ങളിലും വോട്ട് ഗണ്യമായി കുറഞ്ഞു. ഇ. ശ്രീധരെൻറ വ്യക്തിപ്രഭാവം കണക്കിലെടുക്കുേമ്പാൾതന്നെ മണ്ഡലത്തിലെ ചില കോൺഗ്രസ് നേതാക്കളുയർത്തിയ വിമതസ്വരവും ചരടുവലികളും വോട്ടുചോർച്ചക്ക് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്. ഒറ്റപ്പാലത്തും തൃത്താലയിലും സമാന നീക്കങ്ങളുണ്ടായതായി ആരോപണമുയരുന്നുണ്ട്.

കടുത്ത മത്സരത്തിനൊടുവിൽ ഷാഫി പറമ്പിൽ ജയിച്ച പാലക്കാട് നഗരസഭയിൽ ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരൻ 6239 വോട്ടിനാണ് ലീഡ് ചെയ്തിരുന്നത്. ഇൗ മുന്നേറ്റം പഞ്ചായത്തുകളിൽ ബി.ജെ.പിക്ക് സാധ്യമായില്ല. പാലക്കാട് ബി.ജെ.പിയുടെ പരാജയകാരണവും ഇതായിരുന്നു.

2016െല അസംബ്ലി തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ യു.ഡി.എഫിനായിരുന്നു 3091 വോട്ടിെൻറ മുൻതൂക്കം. ഇക്കുറി 10,000ത്തോളം വോട്ടുകൾ നഗരസഭയിൽ ശ്രീധരന് മറിയാനുണ്ടായ സാഹചര്യമാണ് മുന്നണിയിൽ ചർച്ചയാവുന്നത്.

പിരായിരി പഞ്ചായത്തിൽനിന്ന് ലഭിച്ച 12,000േത്താളം വോട്ടുകളും കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലെ രണ്ടാം സ്ഥാനവുമാണ് യു.ഡി.എഫിന് തുണയായത്. ഇതിനിടെ തോൽവിയിൽ ഡി.സി.സി നേതൃത്വത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് 'സേവ് കോൺഗ്രസ് ഫോറ'ത്തിെൻറ പേരിൽ പോസ്റ്ററുകൾ നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമൂഹ മാധ്യമങ്ങളിലും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു. പദവികളും സീറ്റും വിറ്റ്‌ കാശുണ്ടാക്കി, കോൺഗ്രസ് പ്രവർത്തകരെ മുദ്രാവാക്യം വിളിക്കാനും പോസ്റ്റർ ഒട്ടിക്കാനും മാത്രമുള്ളവരാക്കി ഡി.സി.സി, കെ.പി.സി.സി നേതൃത്വങ്ങൾ മാറ്റി എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് പോസ്റ്ററുകളിൽ ഉയർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccelectioncongress
News Summary - Congress leadership learns of failure; Action may be taken against dissidents
Next Story