Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനിയിലെ യാത്രാ...

പൊന്നാനിയിലെ യാത്രാ ബോട്ട് സർവിസ് നിലച്ചിട്ട് മാസങ്ങൾ

text_fields
bookmark_border
പൊന്നാനിയിൽ സർവിസ് ബോട്ട് നിലച്ചതോടെ ജെട്ടിയിൽ സ്ഥാനം പിടിച്ച ഫിഷറീസ് റസ്ക്യൂ ബോട്ട്
cancel
camera_alt

പൊന്നാനിയിൽ സർവിസ് ബോട്ട് നിലച്ചതോടെ ജെട്ടിയിൽ സ്ഥാനം പിടിച്ച ഫിഷറീസ് റസ്ക്യൂ ബോട്ട്

പൊന്നാനി: നഗരസഭയെയും പുറത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന യാത്രാ ബോട്ട് സർവിസ് നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പുനരാരംഭിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ബോട്ടുടമ ഇൻ ലാൻഡ് നാവിഗേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ വൈകുന്നതും ലാസ്കർ തസ്തികയിൽ ആവശ്യത്തിന് ആളില്ലാത്തതുമാണ് സർവിസ് നിർത്താനിടയായത്. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ലാസ്കറില്ലാതെയാണ് സർവിസ് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സർവിസ് നിർത്താൻ നിർദേശവും നൽകി. ഇതിനിടെ താനൂർ ബോട്ടപകടത്തെ തുടർന്ന് പൊന്നാനി പോർട്ട് ഓഫിസർ അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ സർവിസ് അവതാളത്തിലായി.

പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ പുറത്തൂരിൽ നിന്നുള്ള സ്വകാര്യ വ്യക്തിയാണ് താൽക്കാലിക ബോട്ട് സർവിസ് നടത്തിയിരുന്നത്. ഇത് നിർത്തലാക്കിയതോടെ നിരവധി യാത്രക്കാരാണ് പ്രയാസത്തിലായത്. അതേസമയം പൊന്നാനി-പടിഞ്ഞാറെക്കര റൂട്ടിൽ ജങ്കാർ സർവിസ് പുനരാരംഭിക്കാൻ നീക്കവും നഗരസഭ നടത്തുന്നുണ്ട്. സർവിസ് നടത്തുന്നവരുമായി ബന്ധപ്പെട്ട് ജങ്കാർ പൊന്നാനിയിലെത്തിച്ച് സർവിസ് പുനരാരംഭിക്കാനാണ് ശ്രമം. നേരത്തെ നടത്തിയിരുന്ന ജങ്കാർ സർവിസിന് യാത്രാക്കൂലിയിൽ വർധന ആവശ്യപ്പെട്ടതോടെയാണ് നിലക്കാനിടയാക്കിയത്. യാത്രക്കാർക്കും വാഹനങ്ങൾക്കുമുൾപ്പെടെ 35 ശതമാനം വർധന വേണമെന്നും വാർഷിക ടെണ്ടറിൽ 50 ശതമാനം വർധന അനുവദിക്കണമെന്നുമാണ് കരാറുകാരുടെ ആവശ്യം. എന്നാൽ 30 ശതമാനം വരെ വർധന അനുവദിക്കാമെന്ന നഗരസഭയുടെ തീരുമാനം കരാറുകാർ അംഗീകരിച്ചില്ല. കൂടാതെ മിനിമം ടിക്കറ്റിൽ മാത്രമേ വർധന അനുവദിക്കാൻ കഴിയൂവെന്നും വാഹനങ്ങൾക്ക് നിരക്ക് കൂട്ടാനാവില്ലെന്നുമുള്ള നഗരസഭയുടെ നിലപാടിനും നിഷേധാത്മക മറുപടിയാണ് കരാറുകാർ എടുത്തിരുന്നത്. പല ചർച്ചകൾ നടന്നെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചകൾക്ക് തയ്യാറാവാതിരുന്നതോടെയാണ് സർവിസ് അവസാനിപ്പിക്കാൻ കരാറുകാർ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniBoat service
News Summary - Yatra boat service in Ponnani stopped
Next Story