Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനിയിൽ...

പൊന്നാനിയിൽ കടൽക്കലിയടങ്ങുന്നു

text_fields
bookmark_border
പൊന്നാനിയിൽ കടൽക്കലിയടങ്ങുന്നു
cancel
camera_alt

പൊന്നാനിയിൽ കടലാക്രമണത്തിൽ തകർന്ന വീട്

പൊന്നാനി: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പൊന്നാനി താലൂക്കിലെ തീരമേഖലയിൽ സർവനാശം വിതച്ച കടലാക്രമണത്തിന് നേരിയ ശമനം. മൂന്നു ദിവസങ്ങളിൽ ആഞ്ഞടിച്ച കടൽത്തിരമാലയിൽ വലിയ തോതിലുള്ള നാശനഷ്ടമാണ് തീരത്തുണ്ടായത്.

പൊന്നാനി അഴീക്കൽ ലൈറ്റ് ഹൗസ് മുതൽ തൃശൂർ ജില്ല അതിർത്തിയായ കാപ്പിരിക്കാട് വരെ നൂറുകണക്കിന് വീടുകളാണ് നാശത്തിന്റെ വക്കിലുള്ളത്. അഞ്ചിലധികം വീടുകൾ പൂർണമായി തകരുകയും ചെയ്തു. 20ലേറെ വീടുകൾ ഭാഗികമായും തകർന്നു. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി വാസയോഗ്യമല്ലാതായി. വീടുകൾക്കുള്ളിൽ ഇപ്പോഴും ചളിയും വെള്ളവും കെട്ടിനിൽക്കുകയാണ്.

തിരമാലകൾ ഒഴുകിയെത്തിയതിന് പുറമെ മഴ വിട്ടൊഴിയാത്തതിനാലും തീരദേശ മേഖലകളിലെ വെള്ളക്കെട്ടിന് കുറവില്ല. ചളി കെട്ടിനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് വീട്ടുകാർ.

മഴ പൂർണമായും ശമിച്ചാൽ മാത്രമേ തീരദേശ മേഖലകളിലെ റോഡുകളിലുൾപ്പെടെയുള്ള വെള്ളക്കെട്ടിന് പരിഹാരമാവൂ. കടലാക്രമണം പൂർണമായും ശമിച്ചാലും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. നിലവിൽ ഒരു ദുരിതാശ്വാസ ക്യാമ്പിൽ ആറ് കുടുംബങ്ങളാണ് ഉള്ളത്. വീടുകൾ കൂടുതലും താമസയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. ഈ കുടുംബങ്ങളുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. പാതി തകർന്ന വീടുകളിലുള്ളവരെല്ലാം വീട്ടു സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. മൂന്നു ദിവസത്തിനിടെ മീറ്ററുകളോളം കരഭാഗമാണ് കടലെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ponnanisea
News Summary - sea begins at Ponnani
Next Story