Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightലൈസന്‍സ് പുതുക്കി...

ലൈസന്‍സ് പുതുക്കി നൽകുന്നില്ല: നഗരസഭക്കെതിരെ പരാതിയുമായി വ്യാപാരികള്‍

text_fields
bookmark_border
Ettumanoor municipality
cancel
Listen to this Article

ഏറ്റുമാനൂര്‍: വാണിജ്യ ആവശ്യത്തിനായി നിർമിച്ച കെട്ടിടങ്ങളില്‍ ദശാബ്ദങ്ങളായി കച്ചവടം നടത്തിവരുന്ന വ്യാപാരികള്‍ക്ക് ഏറ്റുമാനൂര്‍ നഗരസഭ ലൈസൻസ് പുതുക്കിനൽകുന്നില്ലെന്ന് ആക്ഷേപം. ഇവ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതുക്കിനൽകാൻ തയാറാകത്തത്.

എന്നാൽ, നഗരസഭ രേഖകളിലെ പോരായ്മകളാണ് പ്രശ്നത്തിന് കാരണമെന്നും ഇതി‍െൻറ പേരിൽ തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും വ്യാപാരികൾ പറയുന്നു. വാണിജ്യാവശ്യത്തിന് ഉപയോഗിച്ചിരുന്ന കെട്ടിടങ്ങള്‍ ഒരുവര്‍ഷത്തിനിടയില്‍ നഗരസഭ രേഖകളില്‍ താമസിക്കാനുള്ള കെട്ടിടങ്ങളായി മാറിയതാണ് പ്രശ്നമായത്. പല കെട്ടിടങ്ങളുടെയും നമ്പറുകള്‍ മാറുകയും നഗരസഭ രേഖകളില്‍നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്. ചില കെട്ടിടങ്ങളുടെ ഉടമതന്നെ മാറി.

ഒരേ നമ്പറില്‍ ഒന്നിലധികം കെട്ടിടങ്ങളുമുണ്ട്. സ്ഥാപനം പ്രവര്‍ത്തിക്കുന്നിടത്ത് കെട്ടിടമില്ലെന്നും പറമ്പ് മാത്രമാണുള്ളതെന്നുമുള്ള മറുപടിയാണ് ചില വ്യാപാരികള്‍ക്ക് ലഭിച്ചത്. ഏറ്റുമാനൂര്‍ പഞ്ചായത്ത് നഗരസഭയായി മാറിയശേഷം രേഖകള്‍ കൃത്യമായി തയാറാക്കി സൂക്ഷിക്കുന്നതിന് എടുത്ത കാലതാമസവും ഫയലുകൾ ഉൾപ്പെടെ കാണാതായ സംഭവങ്ങളും ഇത്തരം പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. എന്നാൽ, ഇതി‍െൻറ പാപഭാരം വ്യാപാരികൾ ചുമക്കേണ്ട സ്ഥിതിയാണെന്ന് വ്യാപാരി നേതാക്കൾ പറയുന്നു.

ഹൈകോടതിയുടെയും സര്‍ക്കാറി‍െൻറയും നിർദേശങ്ങള്‍ കാറ്റില്‍പറത്തിയാണ് ഏറ്റുമാനൂരിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്ന് ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് എന്‍.പി. തോമസ് പറയുന്നു. തൊഴില്‍നികുതി ഈടാക്കുന്നത് അറ്റാദായത്തിന് പകരം മൊത്തം വില്‍പനയുടെ അടിസ്ഥാനത്തിലാണെന്നും പരാതിയുണ്ട്. ലൈസന്‍സ് പുതുക്കുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷ കെട്ടിടനികുതിയും മറ്റും അടച്ച് ക്രമവത്കരിച്ച ശേഷമേ കൈപ്പറ്റൂ എന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്.

കൃത്യസമയത്ത് ലൈസന്‍സ് പുതുക്കാനാവാതെ വരുന്ന വ്യാപാരികള്‍ പിഴയും പിഴപ്പലിശയും അടയ്ക്കേണ്ടിയും വരുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. അതേസമയം, വ്യാപാര ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടുത്ത കൗണ്‍സിലില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സൻ ലൗലി ജോര്‍ജ് പറഞ്ഞു. വ്യാപാരികള്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്ന പിഴവുകള്‍ പരിശോധിച്ച് നടപടിയെടുക്കും. തല്‍ക്കാലം അപേക്ഷ കൈപ്പറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും ചെയര്‍പേഴ്സൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LicenseEttumanoor municipality
News Summary - License not renewed: Traders with a complaint against the Ettumanoor municipality
Next Story