നാസറുദ്ദീന്റെ അധ്വാനത്തിന് പുരസ്കാരത്തിളക്കം
text_fieldsനാസറുദ്ദീൻകുട്ടി
ശാസ്താംകോട്ട: ചുമടെടുത്ത് കുടുംബം പോറ്റുന്ന തൊഴിലാളിക്ക് സംസ്ഥാന സർക്കാറിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം. മൈനാഗപ്പള്ളി വേങ്ങ കാട്ടിൽ പറമ്പിൽ കിഴക്കതിൽ നാസറുദ്ദീൻകുട്ടിയാണ് (42) സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് ചുമട്ടു തൊഴിലാളി വിഭാഗത്തിൽ അർഹനായത്.
മാതൃകപരമായി ചുമട്ടുതൊഴിൽ ചെയ്യുന്നതും പെരുമാറ്റത്തിലെ മാന്യതയുമാണ് നാസറുദ്ദീൻ കുട്ടിയുടെ പേര് പുരസ്കാരത്തിനായി നിർദേശിക്കാൻ സഹായകമായത്. അസംഘടിതമേഖലയിലെ തൊഴിലാളികളെ 15 വിഭാഗങ്ങളായി തിരിച്ച് നൽകുന്ന പുരസ്കാരത്തിൽ ചുമട്ടുതൊഴിലാളി വിഭാഗത്തിലാണ് നാസറുദ്ദീൻകുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.
കുന്നത്തൂർ താലൂക്ക് ഭക്ഷ്യ ഭദ്രതാ ഗോഡൗണിലെ തൊഴിലാളിയാണ്. തിരുവനന്തപുരത്ത് വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണനിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ആണ് പുരസ്കാരം. രാജ്യത്ത് ആദ്യമായാണ് അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് പുരസ്കാരം ഏർപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

