Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right...

തെരഞ്ഞെടുപ്പിനൊരുങ്ങി കാസർകോട്

text_fields
bookmark_border
തെരഞ്ഞെടുപ്പിനൊരുങ്ങി കാസർകോട്
cancel

കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായി ആകെ 1591 ബൂത്തുകളാണ് നിയമസഭ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. 983 മുഖ്യ ബൂത്തുകളും 608 അനുബന്ധ ബൂത്തുകളുമുള്‍പ്പെടെയാണിത്.

നിയമസഭ തെരഞ്ഞെടുപ്പിനായി, പുതുതായി പേര് ചേര്‍ത്തവര്‍ ഉള്‍പ്പെടെ 2021 മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം ആകെ 10,59,967 വോട്ടര്‍മാരാണുള്ളത്. ഇതില്‍ പൊതുവോട്ടര്‍മാരും പ്രവാസിവോട്ടര്‍മാരും ഉള്‍പ്പെടെ 10,58,337 പേരും 1630 സര്‍വിസ് വോട്ടര്‍മാരുമാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 518501 പേര്‍ പുരുഷന്മാരും 5,41,460 പേര്‍ സ്ത്രീകളും ആറു പേര്‍ ഭിന്നലിംഗക്കാരുമാണ്.

ഉദ്യോഗസ്ഥവൃന്ദം

1989 വീതം പ്രിസൈഡിങ് ഓഫിസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍, സെക്കന്‍ഡ് പോളിങ് ഓഫിസര്‍മാര്‍, തേഡ് പോളിങ് ഓഫിസര്‍മാര്‍, 1591 പോളിങ് അസിസ്റ്റൻറുമാര്‍, 153 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 9700 ജീവനക്കാരെയാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇ-പോസ്റ്റിങ് നടത്തിയത്. റിസര്‍വ് ഉള്‍പ്പെടെയാണിത്. ഇതിനുപുറമേ ബൂത്തുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതിന് അംഗൻവാടി പ്രവര്‍ത്തകരെയും ആശാവര്‍ക്കര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടി

നിയമസഭ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് എല്ലാ പോളിങ് സ്‌റ്റേഷനുകള്‍ക്ക് മുന്നിലും പ്രദര്‍ശിപ്പിക്കും. അഞ്ച് നിയോജക മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക പരിശോധിച്ച് സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലം മാറിപ്പോയ വോട്ടര്‍മാരുടെയും എ.എസ്.ഡി (ആബ്‌സൻറ്, ഷിഫ്റ്റ്, ഡെത്ത്) ലിസ്റ്റ് തയാറാക്കി റിട്ടേണിങ് ഓഫിസര്‍മാര്‍ മുഖേന തുടര്‍നടപടികള്‍ക്കായി പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് കൈമാറുന്നതാണ്. എ.എസ്.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയാല്‍ അവരുടെ ഫോട്ടോയെടുത്ത് ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും. എ.എസ്.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 31 പ്രകാരമുള്ള സത്യപ്രസ്താവന സമര്‍പ്പിക്കണം.

പോളിങ് സാമഗ്രികളുടെ വിതരണം നാളെ

ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ അഞ്ചിന് രാവിലെ എട്ടിന് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ടു മുതല്‍ 9.30 വരെ, 9.30 മുതല്‍ 11 മണിവരെ, 11 മണി മുതല്‍ 12.30 വരെ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് വിതരണം.

പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍ എന്നിവര്‍ മാത്രമേ കൗണ്ടറില്‍ പ്രവേശിക്കേണ്ടതുള്ളൂ. മറ്റ് പോളിങ് ഉദ്യോഗസ്ഥര്‍ അനുവദിച്ച വാഹനത്തില്‍ തന്നെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കൗണ്ടര്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, റൂട്ട് ഓഫിസര്‍മാര്‍, സെക്ടറല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് വിതരണകേന്ദ്രത്തില്‍ പ്രവേശനം ഉണ്ടാകും.

അതത് റൂട്ട് ഓഫിസര്‍, കൗണ്ടര്‍ അസിസ്റ്റൻറ് എന്നിവരായിക്കും പോളിങ് സാധനസാമഗ്രികള്‍ അടങ്ങിയ ബാഗുകള്‍ വാഹനത്തില്‍ എത്തിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, പേപ്പര്‍ സീല്‍, സീലുകള്‍, മറ്റു സാമഗ്രികള്‍ എന്നിവ പ്രിസൈഡിങ് ഓഫിസര്‍/ ഫസ്റ്റ് പോളിങ് ഓഫിസര്‍മാരാണ് നിശ്ചയിച്ച കൗണ്ടറില്‍നിന്നും സ്വീകരിക്കേണ്ടത്. റിസര്‍വിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിതരണ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാകും. അവര്‍ക്കായി പ്രത്യേകം തയാറാക്കിയ ഭാഗത്ത് ഇരിക്കാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്/ സി.സി ടി.വി

ജില്ലയിലെ 738 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനവും 853 ബൂത്തുകളില്‍ സി.സി ടി.വി സംവിധാനവും സജ്ജമാക്കും. ജില്ലയില്‍ 44 ക്രിട്ടിക്കല്‍ ബൂത്തുകളും 61 വള്‍നറബിള്‍ ബൂത്തുകളുമാണുള്ളത്. കാസര്‍കോട് സിവില്‍സ്‌റ്റേഷന്‍ കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ തയാറാക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ജില്ല കലക്ടര്‍, പൊലീസ് ഒബ്‌സര്‍വര്‍, എസ്.പി എന്നിവര്‍ ജില്ലയിലെ ബൂത്തുകളിലെ സ്ഥിതിഗതികള്‍ തത്സമയം നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കും.

പ്രത്യേകം പൊലീസ് പട്രോളിങ്

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയെ എട്ട് സബ് ഡിവിഷനുകളായി തിരിച്ച് ഓരോ സബ് ഡിവിഷെൻറയും ചുമതല ഓരോ ഡി.വൈ. എസ്.പിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. എട്ടു മുതല്‍ 10 വരെയുള്ള ബൂത്തുകള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തുന്ന തരത്തില്‍ 70 സംഘം പട്രോളിങ് ഗ്രൂപ്പുകള്‍ ഉണ്ടാകും. ഇതിനുപുറമേ 45 വള്‍നറബിള്‍ ബൂത്തുകളില്‍ പ്രത്യേകം പട്രോളിങ് സംഘവുമുണ്ട്. 10 കമ്പനി കേന്ദ്ര സേനയാണ് തെരഞ്ഞെടുപ്പിെൻറ ഭാഗമായി ജില്ലയില്‍ വിന്യസിച്ചിട്ടുള്ളത്.

കള്ള വോട്ട്: ഒരു വര്‍ഷംവരെ തടവു ലഭിക്കും

മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തെൻറതന്നെ വോട്ടു ചെയ്ത വിവരം മറച്ചുവെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യനിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും കുറ്റകരമാണ്. ഐ.പി.സി 171 എഫ് അനുസരിച്ച് ഒരു വര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ആരുടെയെങ്കിലും പ്രേരണക്കു വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍നിന്ന് ഒഴിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ടുചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യും. കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.

വിദേശത്തോ സംസ്ഥാനത്തിനു പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ള മരിച്ച ആളുടെയും തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്‍കിയ ആള്‍ക്കെതിരെയും നടപടിയുണ്ടാവും. യഥാര്‍ഥ വോട്ടര്‍ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. വോട്ടറുടെ ഐഡൻറിറ്റി സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ നിയമാനുസൃത നടപടി പൂര്‍ത്തിയാക്കിയ ശേഷമേ വോട്ടുചെയ്യാന്‍ അനുവദിക്കൂ. എതെങ്കിലും സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ വേണ്ടി പണമോ പാരിതോഷികങ്ങളോ നല്‍കരുത്. ഭീഷണിപ്പെടുത്തുകയോ വോട്ട് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടാക്കുകയോ പോളിങ് ബൂത്തിലോ ബൂത്തിനു സമീപമോ സംഘര്‍ഷമുണ്ടാക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു, ജില്ല പൊലീസ് മേധാവി പി.ബി. രാജീവ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സൈമണ്‍ ഫെർണാണ്ടസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pollingelection
News Summary - election polling
Next Story