ജലമെട്രോ സർവിസ് മുടങ്ങി; യാത്രക്കാർ ദുരിതത്തിലായി
text_fieldsമുന്നറിയിപ്പില്ലാതെ സർവിസ് മുടങ്ങിയതിനെ തുടർന്ന് ഫോർട്ട്കൊച്ചി ജലമെട്രോ ജെട്ടിക്ക്
മുന്നിൽ തടിച്ചുകൂടിയ യാത്രക്കാർ
മട്ടാഞ്ചേരി: മുന്നറിയിപ്പില്ലാതെ ജലമെട്രോ ബോട്ട് സർവിസ് നിർത്തിയത് യാത്രക്കാരെ വലച്ചു. ഫോർട്ട്കൊച്ചി-എറണാകുളം സർവിസാണ് ചൊവ്വാഴ്ച വൈകീട്ട് നാല് മുതൽ അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിവെച്ചത്.
ഏറെ തിരക്കുള്ള സമയത്ത് ജെട്ടിക്ക് മുന്നിൽ ഒരു നോട്ടീസ് പതിച്ചാണ് സർവിസ് നിർത്തിവെച്ചതെന്ന് യാത്രക്കാർ പറഞ്ഞു. ഏപ്രിൽ 21നാണ് എറണാകുളം-ഫോർട്ട്കൊച്ചി ജലമെട്രോ സർവിസ് ആരംഭിച്ചത്.
ടൂറിസ്റ്റുകൾ ഏറെ വരുന്ന മേഖലയായതിനാൽ രാവിലെയും വൈകീട്ടും വലിയ തിരക്കുണ്ട്. അവധിക്കാലമായതിനാൽ ഒട്ടേറെ യാത്രക്കാർ ജല മെട്രോയിൽ നഗരത്തിൽനിന്ന് ഫോർട്ട്കൊച്ചിയിലെത്തിയിരുന്നു.
ഈ ഘട്ടങ്ങളിലൊന്നും സർവിസ് മുടക്കത്തെ സംബന്ധിച്ച മുന്നറിയിപ്പില്ലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണിക്കായി എന്ന് നോട്ടീസുണ്ടെങ്കിലും ജെട്ടി പൂർണമായും അടഞ്ഞുകിടന്നതോടെ ജനത്തിന്റെ പ്രതിഷേധം ഉയർന്നു.
ഒടുവിൽ അര കിലോമീറ്റർ നടന്ന് പലരും ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിലെത്തി ജലഗതാഗത വകുപ്പിന്റെ ബോട്ടിലാണ് നഗരത്തിലെത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.