കരമനയിലെ ദുരൂഹമരണങ്ങൾ: മൃതദേഹങ്ങൾ ദഹിപ്പിച്ചത് െവല്ലുവിളി
text_fieldsതിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹമരണങ്ങളിൽ മൃതദേ ഹങ്ങൾ സംസ്കരിച്ചത് പ്രത്യേക അന്വേഷണസംഘത്തിന് വെല്ലുവിളിയാകും. അവസാനം നടന്ന ജയപ ്രകാശിെൻറയും ജയമാധവൻ നായരുടെയും മരണങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണത്തിന് തീര ുമാനിച്ചിട്ടുണ്ടെങ്കിലും അത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന നിഗമനത്തിലാണ് അന്വ േഷണസംഘം.
ഇരുവരുടെയും മരണം കൊലപാതകമാണോയെന്ന് അറിയുന്നതിന് ശാസ്ത്രീയ പരിശ ോധനഫലം വേണം. എന്നാൽ മൃതദേഹങ്ങൾ സംസ്കരിച്ചതിനാൽ ശാസ്ത്രീയ തെളിവുശേഖരണം നടക്കി ല്ല. രണ്ട് പേരുടെയും സംസ്കാരം നടത്തുന്നതിന് നേതൃത്വം നൽകിയത് സ്വത്ത് തട്ടിയെടുത്തെന ്ന് ആരോപണം നേരിടുന്ന കാര്യസ്ഥനായിരുന്നു.
അതിനാൽ പരമാവധി മൊഴികളും സാഹചര്യത്തെ ളിവുകളും ആദ്യഘട്ടത്തിൽ ശേഖരിക്കാനാണ് ഉന്നതതല നിർദേശം. ഭൂമി സംബന്ധമായ ഇടപാടു കളിലെ പരാതികളായിരിക്കും ആദ്യം അന്വേഷിക്കുക. ഇതിൽ സംശയാസ്പദമായി എന്തെങ്കിലും കണ് ടെത്തിയാൽ മാത്രമേ മരണത്തെക്കുറിച്ച് അന്വേഷിക്കൂ.
കരമന കാലടി ഉമാമന്ദിരത്തിൽ ഗേ ാപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കൾ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്ഠൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊ രു സഹോദരൻ നാരായണപിള്ളയുടെ മകൻ ജയമാധവൻ നായർ എന്നിവരാണ് 1991 മുതൽ 2017 വരെയുള്ള കാലങ്ങളിൽ മരിച്ചത്. വ്യാജ വിൽപത്രത്തിലൂടെ സ്വത്ത് തട്ടിയെടുത്തെന്നും സ്വത്തിെൻറ അവകാശികളായിരുന്ന കുടുംബത്തിലെ ഏഴ് പേരുടെ മരണത്തിൽ ദുരൂഹതയെന്നുമാണ് പരാതി.
എന്നാൽ സ്വത്ത് തട്ടിയെടുത്തതിൽ മാത്രമാണ് കരമന പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത് ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയടക്കം കാര്യസ്ഥരും ബന്ധുക്കളും ഉൾപ്പെെട 12 പേർക്കെതിരെയാണ് കേസ്.
2008ൽ കുടുംബത്തിെൻറ കാരണവരായ ഗോപിനാഥൻ നായരുടെ ഭാര്യ സുമുഖിയമ്മ മരണപ്പെടുന്നതോടെയാണ് കോടികളുടെ സ്വത്ത് ഇവരുടെ മകൻ ജയപ്രകാശിലും ഇദ്ദേഹത്തിെൻറ മരണശേഷം ഗോപിനാഥൻ നായരുടെ ജ്യേഷ്ഠെൻറ മകൻ ജയമാധവൻ നായരിലേക്കുമെത്തുന്നത്.
അതിനാൽ ആദ്യം പരിശോധിക്കുക 2012ൽ മരിച്ച ജയപ്രകാശിെൻറ മരണമാണ്. കുടുംബത്തിൽ നടന്ന ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട റവന്യൂ, കോടതി രേഖകളും പൊലീസ് ഉടൻ ശേഖരിക്കും. കുടുംബത്തിെൻറ ഭൂസ്വത്തുക്കൾ എവിടെയെല്ലാം ഉണ്ട്, ആർക്കെല്ലാം കൈമാറിയിട്ടുണ്ട് എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തും. ജയമാധവൻ മരിച്ചതിന് ശേഷം കോടതിയിൽ ഭൂമി അവകാശപ്പെട്ട് എത്തിയവർ ആരൊക്കെയെന്നും ഇവർക്ക് ഭൂമിയിൽ അവകാശമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
കോടതി ജീവനക്കാരനായ കാര്യസ്ഥൻ രവീന്ദ്രൻനായർ ഇവരെ ഏതെങ്കിലും രീതിയിൽ അനധികൃതമായി സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷണം നടത്തും. സിറ്റി ക്രൈം ഡി.സി.പി മുഹമ്മദ് ആരിഫിനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഏറെ കുഴഞ്ഞുമറിഞ്ഞ കേസായതിനാൽ ജൂനിയർ ഉദ്യോഗസ്ഥനായ തന്നേക്കാളും ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനെ പ്രത്യേകസംഘത്തിെൻറ തലവനായി നിയമിക്കണമെന്നാവശ്യപ്പെട്ട് ആരിഫ് ഡി.ജി.പിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്ത് ചേരുന്ന ഉന്നതലയോഗം പരിശോധിക്കും.
ആർ.എസ്.എസിനും ഭൂമി –ബന്ധു
തിരുവനന്തപുരം: കരമനയിലെ കൂടത്തില് കുടുംബത്തിലെ ഭൂമി ആർ.എസ്.എസിനും കിട്ടിയെന്ന് ആരോപണം. കാര്യസ്ഥൻ മുഖേന ആർ.എസ്.എസിലെ ചിലർ ഗുണ്ടകളെ ഉപയോഗിച്ച് ഭൂമി കൈവശപ്പെടുത്തിയതായും ഇതിനെതിരെ അന്വേഷിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും കൂടത്തിൽ കുടുംബക്കാരുടെ ബന്ധുവും എം.ജി കോളജിലെ മുൻ പ്രിൻസിപ്പലുമായ ഹരികുമാരൻ നായർ പറഞ്ഞു.
കാര്യസ്ഥനായ രവീന്ദ്രൻ നായർ കൈവശപ്പെടുത്തിയെന്ന് ആരോപിക്കുന്ന ചെറുപഴഞ്ഞി ദേവീക്ഷേത്രത്തിന് സമീപത്തെ 70 സെൻറിൽ എട്ട് സെൻറ് സ്ഥലം ആർ.എസ്.എസുകാർക്ക് വിറ്റിരുന്നു. ഒരു ട്രസ്റ്റിെൻറ പേരിലാണ് ആർ.എസ്.എസ് നേതൃത്വം വസ്തുവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവം പുറത്തായതോടെ വിഷയത്തിൽ സി.പി.എം പ്രദേശിക നേതൃത്വം ഇടപെട്ടിട്ടുണ്ട്. കാര്യസ്ഥൻ നടത്തിയ കൈയേറ്റങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകാമെന്ന ഉറപ്പിലാണ് തുച്ഛമായ വിലക്ക് ആർ.എസ്.എസ് ഭൂമി വാങ്ങിയതെന്ന് സി.പി.എം ആരോപിച്ചു.
‘എല്ലാം രവീന്ദ്രൻ നായർക്ക്, തർക്കിക്കാനും ആക്ഷേപിക്കാനും ആർക്കും അവകാശമില്ല’
തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിൽ ദുരൂഹരീതിയിൽ മരിച്ച ജയമാധവൻ നായർ തെൻറ എല്ലാ സ്വത്തുക്കളും എഴുതിെവച്ചത് കാര്യസ്ഥൻ രവീന്ദ്രൻ നായർക്ക്. കൂടത്തിൽ തറവാട്ടിലെ ഉമാമന്ദിരം വീട് അടക്കം, തിരുവനന്തപുരം നഗരത്തിെൻറ പല ഭാഗങ്ങളിലായി ഈ കുടുംബത്തിനുള്ള കോടിക്കണക്കിന് രൂപ മതിപ്പ് വില വരുന്ന സ്വത്തുക്കളാണ് രവീന്ദ്രൻ നായർക്ക് ഒസ്യത്തിൽ എഴുതിനൽകിയത്. ‘താൻ അവിവാഹിതനാണ്, മക്കളില്ല, ശാരീരികമായും മാനസികമായും ക്ഷീണിച്ചുവരുന്നതിനാൽ തെൻറ കാര്യങ്ങളെല്ലാം നോക്കുന്നത് രവീന്ദ്രൻ നായരാണ്.
അതിനാൽ എല്ലാ സ്വത്തുക്കളും രവീന്ദ്രൻ നായരുടെ പേർക്ക് എഴുതിവെക്കുന്നു’ എന്നാണ് വിൽപത്രത്തിലുള്ളത്. ‘സ്വത്തിെൻറ എല്ലാ അവകാശവും രവീന്ദ്രൻ നായർക്കാണ്. തെൻറ മരണാനന്തരക്രിയകളും ചെയ്യേണ്ടത് അദ്ദേഹമാണ്. തെൻറ മരണശേഷം ഈ വിൽപത്രത്തെ ആക്ഷേപിക്കാനോ, തർക്കിക്കാനോ, ചോദ്യംചെയ്യാനോ ഏതെങ്കിലും തരത്തിലുള്ള െക്ലയിമുകൾ ഉന്നയിക്കാനോ ആർക്കും ഒരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ലെ’ന്നും വിൽപത്രത്തിൽ പറയുന്നു. 2016 ഫെബ്രുവരി 15നാണ് വിൽപത്രം തയാറാക്കിയത്. 2017 ഏപ്രിലിലാണ് ജയമാധവൻ നായർ മരിക്കുന്നത്.
മരണശേഷം കാര്യസ്ഥനും മറ്റ് ബന്ധുക്കളും ഒരു സിവിൽ കേസ് നടത്തി ഒത്തുതീർപ്പെന്ന പേരിൽ ഭൂമി തട്ടിയെടുത്തതായാണ് ക്രൈംബ്രാഞ്ചിെൻറ റിപ്പോർട്ടിലുണ്ട്. എന്നാൽ വിൽപത്രമെന്ന് അറിയാതെയാണ് ഒപ്പിട്ടതെന്ന് വീട്ടുജോലിക്കാരി ലീല മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ ക്രൈംബ്രാഞ്ചിനും ലീല സമാനമൊഴി നൽകിയിരുന്നു. വെള്ളപ്പേപ്പറിൽ ഒപ്പിട്ട് നൽകുകയായിരുെന്നന്ന് ഇവർ പറഞ്ഞു. ലീലക്ക് സ്വത്തിെൻറ ഒരുഭാഗം നൽകിയാണ് ഈ വ്യാജ വിൽപത്രം തയാറാക്കിയതെന്ന് സംശയിക്കുെന്നന്നാണ് പരാതിക്കാരിയായ പ്രസന്നകുമാരി പറയുന്നത്.
എന്നാൽ പരാതിയിൽ ഗൂഢാലോചനയുണ്ടെന്നും സ്വത്ത് കൈമാറ്റത്തിൽ അസ്വാഭാവികതയിെല്ലന്നുമുള്ള വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കാര്യസ്ഥൻ രവീന്ദ്രൻ നായരും സഹായി സഹദേവനും. പരാതിക്കാരുടെയും ആരോപണവിധേയരുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.