കരമനയിലെ ദുരൂഹമരണങ്ങളും ഭൂമി തട്ടിപ്പും: മുൻ ജില്ല കലക്ടർ ഉൾപ്പെടെ 12 പേർ പ്രതികൾ
text_fieldsതിരുവനന്തപുരം: കരമനയിലെ ദുരൂഹമരണങ്ങളും ഭൂമി തട്ടിപ്പും സംബന്ധിച്ച കേസിൽ മുൻ ജി ല്ല കലക്ടറും കോടതി ജീവനക്കാരനും ഉൾപ്പെടെ 12 പേർക്കെതിരെ എഫ്.ഐ.ആർ സമർപ്പിച്ചു. കരമന പൊലീസ് സമർപ്പിച്ച എഫ്.െഎ.ആർ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു.
കരമന കുടുംബത്തിലെ അവസാനകണ്ണിയായിരുന്ന ജയമാധവൻ നായരുടെ വസ്തുക്കൾ കൈക്കലാക്കാൻ ശ്രമിച്ച കേസിലാണ് ഇപ്പോൾ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതേ കുടുംബത്തിലെ ഏഴുപേരുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. കുടുംബാംഗമായ പ്രസന്നകുമാരി അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. മുൻ ജില്ല കലക്ടറായിരുന്ന മോഹൻദാസ്, കോടതി ജീവനക്കാരനും കുടുംബത്തിെൻറ കാര്യസ്ഥനുമായ രവീന്ദ്രൻ നായർ, മറ്റൊരു കാര്യസ്ഥനായിരുന്ന സഹദേവൻ, കുടുംബാംഗങ്ങളായ മായാദേവി, ലതാദേവി, ശ്യാം കുമാർ, സരസദേവി, സുലോചന ദേവി, വി.ടി. നായർ, ശങ്കരമേനോൻ, ജോലിക്കാരിയായിരുന്ന ലീല, അനിൽ കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, വധിക്കുമെന്ന് ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
മുൻ ജില്ല കലക്ടർ േമാഹൻദാസിെൻറ ഭാര്യയുടെ പേരിൽ സ്വത്ത് കരസ്ഥമാക്കിയത് കൃത്രിമം നടത്തിയെന്നാണ് ആരോപണം. ജയമാധവൻ നായരുടെ 33 സെൻറ് വസ്തു രവീന്ദ്രൻ നായർ വിലയാധാരമായി എഴുതി എടുത്തുവെന്നും ബാക്കിയുള്ള കുടുംബ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമം നടന്നതായും എഫ്.െഎ.ആറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.