Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരമന: പരിശോധന...

കരമന: പരിശോധന ഫലത്തിന് കത്ത് നൽകും

text_fields
bookmark_border
കരമന: പരിശോധന ഫലത്തിന് കത്ത് നൽകും
cancel

തിരുവനന്തപുരം: കൂടത്തിൽ തറവാട്ടിലെ അവസാനം നടന്ന രണ്ട് മരണങ്ങളിലും കരമന പൊലീ സിന് സംഭവിച്ചത് വൻ വീഴ്ചയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. 2012ൽ രക്തം ഛർദിച്ച് മരിച്ചെ ന്ന് പറയുന്ന ജയപ്രകാശിെൻറ പോസ്റ്റുമോർട്ടം നടത്താൻ പൊലീസ് തയാറായില്ല. ഹൃദയ തകര ാറിനെ തുടർന്ന് കട്ടിലിൽനിന്ന് കുഴഞ്ഞുവീണു രക്തം ഛർദിച്ചു മരിച്ചെന്നാണ് കാര്യസ്ഥനടക്കമുള്ളവർ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.

എന്നാൽ, ഇതേക്കുറിച്ച് അന്വേഷണം നടത്തിയില്ല. 2017ൽ ജയമാധവ‍െൻറ മരണത്തിൽ പോസ്റ്റുമോർട്ടം നടത്തിയെങ്കിലും റിപ്പോർട്ടിൽ മരണകാരണം കൃത്യമായി വ്യക്തമാക്കിയിരുന്നില്ല. ജയമാധവ‍െൻറ നെറ്റിയിലും പുരികത്തിന് സമീപത്തും ചെറിയ മുറിവുകളുണ്ടെന്നും എന്നാൽ ആന്തരികാവയവങ്ങൾക്ക് പരിക്കില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയക്കണമെന്നും പരിശോധന ഫലം വന്നാൽ മാത്രമേ, മരണകാരണത്തിൽ വ്യക്തത വരൂവെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നെങ്കിലും ഇവ പരിശോധനക്ക് നൽകിയതല്ലാതെ രണ്ടുവർഷം കഴിഞ്ഞിട്ടും പരിശോധനഫലം കൈപ്പറ്റാൻ പൊലീസ് തയാറായില്ല.

ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന് ഒരു വർഷം മുമ്പ് ജില്ല ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും ലോക്കൽ പൊലീസിന് അനക്കമുണ്ടായിരുന്നില്ല. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ആവശ്യപ്പെട്ട് ഇന്ന് മെഡിക്കൽ കോളജ് ആശുപത്രി ലാബിന് അന്വേഷണസംഘം കത്ത് നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKaramana murderKaramana DeathKaramana Case
News Summary - Karamana Death Case-Kerala News
Next Story