പൗരത്വ ഭേദഗതി നിയമം: കേന്ദ്രം ഉരുണ്ടുകളിക്കുന്നു- കാന്തപുരം
text_fieldsതിരുവനന്തപുരം: പൗരത്വ േഭദഗതി നിയമത്തിൽ കേന്ദ്ര സർക്കാർ ഉരുണ്ടുകളിക്കുകയാണെന്നും ഏറ്റവും വലിയ പീഡനമനുഭവിക്കുന്ന മുസ്ലിംകളായ റോഹിങ്ക്യൻ അഭയാർഥികളെ തള്ളി ഏത് മതന്യൂനപക്ഷങ്ങൾക്കാണ് അഭയം നൽകുന്നതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ.
ദുരിതമനുഭവിക്കുന്നവർക്ക് അഭയം നൽകുന്നതിൽ തെറ്റില്ല. എന്നാൽ, ഇതിൽ മുസ്ലിംകളെ ഉൾപ്പെടുത്തിയാൽ എന്താണ് തെറ്റ്. ജാമിഅ മർക്കസ് 43ാം വാർഷികസമ്മേളനത്തിെൻറ സംസ്ഥാനതല പ്രചാരണോദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൗരത്വനിയമത്തിനായി സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ ബാലിശവും വാസ്തവവിരുദ്ധവുമാണ്. സമ്മേളനഭാഗമായി രാജ്യത്താകെ 10 ലക്ഷം വൃക്ഷത്തൈ നേടുന്ന മില്യൺ ട്രീസ് കാമ്പയിെൻറ സംസ്ഥാനതല ഉദ്ഘാടനം മേയർ വി.കെ. ശ്രീകുമാർ നിർവഹിച്ചു. മർക്കസ് ജനറൽ മാനേജർ സി. മുഹമ്മദ് ൈഫസി സമ്മേളനപ്രമേയം വിശദീകരിച്ചു.
ഹൈേദ്രാസ് ഫൈസി കൊല്ലം പ്രാർഥന നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ആമുഖ പ്രഭാഷണം നടത്തി. എ. സൈഫുദ്ദീൻ ഹാജി, ഡോ. മുഹമ്മദ് ഫാറൂഖ് നഇൗമി ബുഖാരി കൊല്ലം, സിദ്ദീഖ് സഖാഫി നേമം, അബ്ദുൽ റഹ്മാൻ സഖാഫി വിഴിഞ്ഞം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.