Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏജൻസികളുടെ പരിശോധന...

ഏജൻസികളുടെ പരിശോധന ഖുർആനിെൻറ മറവിൽ സ്വർണം കടത്തിയോ എന്ന്

text_fields
bookmark_border
gold
cancel

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ വന്ന മുസ്ഹഫു (ഖു ർആൻ പ്രതി)കളുടെ മറവിൽ സ്വർണേമാ പണമോ കടത്തിയോ എന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. 250 പാർസലുകളിലുണ്ടായിരുന്ന മുസ്ഹഫുകളിൽ മന്ത്രി ജലീൽ ഇടപെട്ട് വിതരണം ചെയ്തിന് പുറമെ ശേഷിക്കുന്നവ എവിടെയെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. അതിനാലാണ് ഖുർആൻ കോപ്പികളുടെ മറവിൽ സ്വർണമോ പണമോ അതല്ല മയക്കുമരുന്ന് പോലെ മറ്റെന്തെങ്കിലും സാധനങ്ങളോ കടത്തിയോയെന്ന സംശയം ഉയരുന്നത്. അക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനുള്ള ചോദ്യങ്ങളാണ് ജലീലിനോട് എൻ.െഎ.എ ആരാഞ്ഞതും. മുസ്ഹഫുകൾ കൊണ്ടുവന്നതിലല്ല, അതിെൻറ മറവിൽ മന്ത്രിയെ ഉൾപ്പെടെ കബളിപ്പിച്ച് മറ്റെന്തെങ്കിലും കാര്യങ്ങൾ സ്വർണക്കടത്ത് സംഘം നടത്തിയോ എന്ന കാര്യമാണ് പരിശോധിക്കുന്നത്.

മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് മുമ്പുതന്നെ ഇത്തരത്തിലുള്ള പരിശോധന അന്വേഷണ ഏജൻസികൾ നടത്തി. യു.എ.ഇയില്‍നിന്ന് മുസ്ഹഫുകൾ എത്തിച്ചതെന്നു പറയപ്പെടുന്ന കാർട്ടനുകളിലൊന്നില്‍ കറന്‍സികൾ നിറച്ച് ഭാരം പരിശോധിച്ചു. ഇൗ കാര്‍ട്ടനുകള്‍ ആദ്യം പരിശോധിച്ച കസ്റ്റംസിെൻറ സഹായത്തോടെയാണ് ഇ.ഡിയും എൻ.െഎ.എയും കള്ളക്കടത്തിെൻറ വിവിധ സാധ്യതകള്‍ പരിശോധിക്കുന്നത്. തെൻറ അറിവില്‍ കാര്‍ട്ടനുകളില്‍ മുസ്ഹഫുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന മന്ത്രിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

കോൺസുലേറ്റിെൻറ പേരിൽ 250 പാക്കറ്റുകൾ എത്തിയെന്നാണ് കസ്റ്റംസ് രേഖകൾ. ഇതിൽ 32 പാക്കറ്റുകൾ വാങ്ങി സി-ആപ്റ്റ് വഴി വിതരണം ചെയ്തെന്ന് മന്ത്രി സമ്മതിച്ചിട്ടുണ്ട്. ശേഷിക്കുന്ന 218 പാക്കറ്റുകൾ എവിടെയെന്ന് വ്യക്തമല്ല. കസ്റ്റംസിെൻറ രേഖകൾ പ്രകാരം കോൺസുലേറ്റിെൻറ പേരിൽ എത്തിയത് 250 പാക്കറ്റുകളിലായി 4479 കിലോ സാധനമാണ്. ഇത്തരത്തിൽ വന്ന ഒരു ഖുർആൻ പ്രതിയുടെ തൂക്കം 540 ഗ്രാമാണ്. ആ കണക്ക് പ്രകാരമാണെങ്കിൽ 7750 കോപ്പികൾ സംസ്ഥാനത്ത് എത്തിയിരിക്കണം. സി-ആപ്റ്റിെൻറ വാഹനത്തിൽ മലപ്പുറത്ത് എത്തിച്ചത് 992 കോപ്പികളാണ്. കണക്ക് പ്രകാരം കാണേണ്ട 6758 എണ്ണം എവിടെയെന്നതും അജ്ഞാതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingTrivandrum Gold Smuggling
News Summary - investigation agency in gold smuggling case
Next Story