Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2025 12:02 AM IST Updated On
date_range 15 Nov 2025 12:02 AM ISTഅവശനിലയിലായ ആനയെ രക്ഷപ്പെടുത്താൻ നടപടി വേണമെന്ന് ഹൈകോടതി
text_fieldsbookmark_border
camera_alt
representational image
Listen to this Article
കൊച്ചി: ശരീരം മുഴുവൻ വ്രണങ്ങളോടെ കിടപ്പിലായ തൃശൂർ പുത്തൂർ പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയെ രക്ഷപ്പെടുത്താൻ ഉടമയിൽനിന്ന് വനം വകുപ്പ് ആനയുടെ സംരക്ഷണം ഏറ്റെടുത്ത് അടിയന്തര നടപടികളെടുക്കണമെന്ന് ഹൈകോടതി. മേൽനോട്ടച്ചുമതലയുള്ള പുത്തൂർ പാണഞ്ചേരി ഗണേശന്റെ പറമ്പിലാണ് ആനയെ തളച്ചിരിക്കുന്നത്.
ആനക്ക് അനിവാര്യമായ ചികിത്സകൾ നൽകണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ആനയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസിയായ രാധാകൃഷ്ണൻ സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോടതി നിർദേശത്തെത്തുടർന്ന് ആനയെ പരിശോധിച്ച തൃശൂർ അസി. ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ അതിന്‍റെ ദയനീയാവസ്ഥ വിവരിച്ചിട്ടുണ്ട്. തുടർന്നാണ് കോടതി ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

