അക്രമരാഷ്ട്രീയ പട്ടികയിൽ കോൺഗ്രസും; ചീമേനി ഉൾപ്പെടെ ആയുധമാക്കി സി.പി.എം
text_fieldsതിരുവനന്തപുരം: എതിർകക്ഷിയിലുള്ളവരെ വകവരുത്തുന്ന പാർട്ടികളുടെ പട്ടികയിൽ ഏറെ കാലത്തിനുശേഷം കോൺഗ്രസും. കേരളത്തിൽ അക്രമരാഷ്ട്രീയത്തിെൻറ മുൻനിരയിൽ സി.പി.എമ്മും ബി.ജെ.പിയും നിൽക്കെയാണ് ഒരുമാസത്തിനുള്ളിൽ രണ്ട് രാഷ്ട്രീയ കൊലപാതക സംഭവങ്ങളിൽ കോൺഗ്രസ് പ്രതിസ്ഥാനത്തെത്തിയത്.
സ്വർണക്കടത്ത്, ലൈഫ് മിഷൻ ആരോപണങ്ങളിൽ പ്രതിരോധത്തിലാകുകയും അവിശ്വാസപ്രമേയത്തെ നിയമസഭയിലെ എണ്ണംകൊണ്ട് മാത്രം മറികടക്കുകയും ചെയ്ത സർക്കാറിനും സി.പി.എമ്മിനും വീണുകിട്ടിയ ആയുധമാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം.
പെരിയ ഇരട്ടക്കൊലപാതകം ഉയർത്തി സി.പി.എമ്മിനെ തലങ്ങും വിലങ്ങും പ്രഹരിച്ച യു.ഡി.എഫ് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കിയിരുന്നു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വെഞ്ഞാറമൂട്, കായംകുളം കൊലപാതകങ്ങൾ ഉപയോഗിക്കുന്നതോടെ തങ്ങൾക്കെതിരായ കടന്നാക്രമണങ്ങളെ മറികടക്കാമെന്ന് സി.പി.എം കണക്കുകൂട്ടുന്നു.
1987 മാർച്ചിൽ അഞ്ച് സി.പി.എം പ്രവർത്തകരെ ചുട്ടുകൊന്ന ചീമേനി കൊലപാതകം മുതൽ ഉയർത്തി സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസിനെതിരെ പ്രത്യാക്രമണം ശക്തമാക്കുകയാണ് അണികൾ. ഇത് മുൻനിർത്തിയാണ് കോൺഗ്രസ് ഒാഫിസുകൾക്കുനേരെയുള്ള ആക്രമണങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി അണികളോട് ആഹ്വാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.