Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ മന്ത്രിമാരുടെ...

യു.പിയിൽ മന്ത്രിമാരുടെ എണ്ണം കുറക്കും; തെരഞ്ഞെടുപ്പ് യോഗി നയിക്കും

text_fields
bookmark_border
യു.പിയിൽ മന്ത്രിമാരുടെ എണ്ണം കുറക്കും; തെരഞ്ഞെടുപ്പ് യോഗി നയിക്കും
cancel

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് യു.പിയിൽ മന്ത്രിമാരുടെ എണ്ണം കുറച്ച് വകുപ്പുവിഭജനം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആർ.എസ്.എസിെൻറ നിർദേശം. സംഘ്പരിവാർ പിന്തുണക്ക് ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനും നിർദേശിച്ചു. 

ആദിത്യനാഥിെൻറ കുത്തക മണ്ഡലമായിരുന്ന ഗോരഖ്പുരിലും ഫൂൽപുർ, കൈരാന എന്നിവിടങ്ങളിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. സമാജ്വാദി പാർട്ടിയും ബി.എസ്.പിയും കൈകോർത്തതാണ് ബി.െജ.പിക്ക് തിരിച്ചടിയായതെങ്കിലും, ഉപതെരഞ്ഞെടുപ്പിൽ ആദിത്യനാഥിന് സംഘ്പരിവാറിൽനിന്ന് പൂർണ പിന്തുണ കിട്ടിയിരുന്നില്ല. 

ഇതടക്കമുള്ള കാര്യങ്ങൾ ഡൽഹിയിലെത്തിയ ആദിത്യനാഥും ആർ.എസ്.എസ് നേതാക്കളായ മോഹൻ ഭാഗവത്, ഭയ്യാജി ജോഷി തുടങ്ങിയവരുമായി നടത്തിയ ചർച്ചയിൽ വിഷയമായി. ദീർഘ ചർച്ചയിൽ സംഘ്പരിവാറും ഭരണനേതൃത്വവുമായുള്ള ഏകോപനം കൂടുതൽ നന്നാകണമെന്ന നിർദേശമാണ് ആദിത്യനാഥിന് ലഭിച്ചത്. 

ലോക്സഭ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് തന്നെ യു.പിയിൽ പ്രചാരണം നയിക്കെട്ട എന്ന് തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും യു.പിയിലാണ്. ബി.ജെ.പിയിതര കക്ഷികൾ ഒന്നിച്ചുനീങ്ങുന്ന സാഹചര്യത്തിൽ താഴെത്തട്ടിൽ സംഘ്പരിവാറിെൻറ ശക്തമായ പ്രവർത്തനം നടക്കണമെന്ന് ആദിത്യനാഥ് അഭ്യർഥിച്ചു. 

2014ൽ 80ൽ 71 സീറ്റ് പിടിച്ച ബി.ജെ.പി, ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി വർഗീയ ധ്രുവീകരണത്തിന് കരുനീക്കം നടത്തുന്നതിെൻറ സൂചനകളും ഇതിനൊപ്പമുണ്ട്. അയോധ്യയിൽ ക്ഷേത്രം നിർമിക്കുകതന്നെ ചെയ്യുമെന്ന് ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആൾക്കൂട്ട കൊലകൾ ആവർത്തിക്കപ്പെടുകയാണ്. കശ്മീരും അതിർത്തിയും മുൻനിർത്തി അതിദേശീയതയുടെ അജണ്ടകളും ബി.ജെ.പി പുറത്തെടുക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up electionmalayalam newsYogi Adityanath
News Summary - Yogi adithyanadh UP Election-India News
Next Story