Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യക്ക് പുതിയ...

എയർ ഇന്ത്യക്ക് പുതിയ സി.ഇ.ഒ; ടെവോൾഡെ ഗെബ്രെമാരിയം നിയമിതനായി

text_fields
bookmark_border
Tewolde Gebremariam
cancel
camera_alt

ടെവോൾഡെ ഗെബ്രെമാരിയം

മുംബൈ: ക്യാമ്പ്ബെൽ വിൽസന്റെ രാജിക്ക് മാസങ്ങൾക്ക് ശേഷം, എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറായി ടെവോൾഡെ ഗെബ്രെമാരിയം ചുമതലയേറ്റു. എയർ ഇന്ത്യ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ലോകോത്തര നിലവാരമുള്ളതും മുൻനിരയിലുള്ളതുമായ ആഗോള വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റുന്നതിനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.

ആഫ്രിക്കയിലെ ഏറ്റവും വലിയതും ഏറ്റവും ലാഭകരവുമായ വിമാനക്കമ്പനിയായി എത്യോപ്യൻ എയർലൈൻസ് ഗ്രൂപ്പിനെ വളർത്തിയെടുത്തതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ടെവോൾഡെ ഗെബ്രെമാരിയം. വ്യോമയാന വ്യവസായത്തിൽ 37 വർഷത്തെ ശ്രദ്ധേയമായ അനുഭവസമ്പത്തുള്ള അദ്ദേഹം, എത്യോപ്യൻ എയർലൈൻസിന്റെ ഏറ്റവും കൂടുതൽ കാലം (11 വർഷം) സി.ഇ.ഒ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സങ്കീർണ്ണമായ പ്രവർത്തന രംഗങ്ങൾ കൈകാര്യം ചെയ്യുക, സാംസ്കാരിക മാറ്റങ്ങൾക്ക് നേതൃത്വം നൽകുക, ആഗോള ഹബ്ബുകൾ നിർമിക്കുക എന്നിവയിലാണ് അദ്ദേഹത്തിന്റെ പ്രധാന കരുത്ത്. അദ്ദേഹത്തിന്റെ നേതൃത്വകാലത്ത് എത്യോപ്യൻ എയർലൈൻസിന്റെ വാർഷിക വരുമാനം 1 ബില്യൺ ഡോളറിൽ നിന്ന് 5 ബില്യൺ ഡോളറായി ഉയർന്നു. 2022ൽ കമ്പനി 1 ബില്യൺ ഡോളർ അറ്റാദായം നേടിയിരുന്നു. യാത്രാവിമാനങ്ങളുടെയും കാർഗോയുടെയും ശേഷി വൻതോതിൽ വർധിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇതിലൂടെ ജീവനക്കാരുടെ എണ്ണം 6,300ൽ നിന്ന് 17,000 ആയി ഉയർന്നു.

എയർ ഇന്ത്യയുടെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെയും എയർ ഇന്ത്യയുടെയും ചെയർമാനായ എൻ ചന്ദ്രശേഖരൻ പുതിയ നിയമനത്തെ സ്വാഗതം ചെയ്തു. ‘എയർ ഇന്ത്യയുടെ പ്രാരംഭ ഘട്ടത്തിലെ സുസ്ഥിരവൽക്കരണവും ലയനങ്ങളും ക്യാമ്പ്ബെൽ വിൽസന്റെ നേതൃത്വത്തിൽ പൂർത്തിയായി. കമ്പനി ഇപ്പോൾ നിർണ്ണായകമായ വിപുലീകരണ ഘട്ടത്തിലേക്ക് കടക്കുകയാണ്. ലോകത്തിലെ ഏറ്റവും കാര്യക്ഷമവും ലാഭകരവുമായ വിമാനക്കമ്പനിയെ കെട്ടിപ്പടുത്ത ടെവോൾഡെയുടെ മുൻകാല റെക്കോർഡ് എയർ ഇന്ത്യയെ നയിക്കാൻ ഏറ്റവും അനുയോജ്യമാക്കുന്നു’ അദ്ദേഹം വ്യക്തമാക്കി.

ചരിത്രപ്രധാനമായ ഈ ഘട്ടത്തിൽ എയർ ഇന്ത്യയെ നയിക്കാൻ അവസരം ലഭിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് ടെവോൾഡെ ഗെബ്രെമാരിയം പ്രതികരിച്ചു. ഇന്ത്യയുടെ സാമ്പത്തിക സാധ്യതകൾക്കനുസൃതമായി ലോകോത്തര നിലവാരമുള്ള ഒരു ആഗോള വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ചന്ദ്രശേഖരൻ, ബോർഡ് അംഗങ്ങൾ, ജീവനക്കാർ എന്നിവരുമായി ചേർന്ന് മികച്ച സേവനവും സുസ്ഥിര വളർച്ചയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022ൽ എയർ ഇന്ത്യയുടെ സി.ഇ.ഒയും എം.ഡിയുമായി ചുമതലയേറ്റ ക്യാമ്പ്ബെൽ വിൽസൺ കഴിഞ്ഞ ഏപ്രിലിലാണ് പടിയിറങ്ങിയത്. എയർ ഇന്ത്യയുടെ പുനരുജ്ജീവന ഘട്ടത്തിൽ അദ്ദേഹം നൽകിയ സേവനങ്ങളെയും, ലയന പ്രക്രിയകളും ഫ്ലീറ്റ് നവീകരണ പദ്ധതികളും വിജയകരമായി നടപ്പിലാക്കിയതിനെയും എയർ ഇന്ത്യ ബോർഡ് പ്രത്യേകം നന്ദിയോടെ സ്മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CEON ChandrasekaranAir IndiasustainableAviation industry
News Summary - എയർ ഇന്ത്യക്ക് പുതിയ സി.ഇ.ഒ; ടെവോൾഡെ ഗെബ്രെമാരിയം നിയമിതനായി
Next Story