മോഷണക്കുറ്റമാരോപിച്ച് മർദിച്ച് റോഡിൽ തള്ളിയ കൗമാരക്കാരനെ തെരുവ്നായ്ക്കൾ കടിച്ച് കൊന്നു
text_fieldsന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് ഫാംഹൗസ് ഉടമ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ച 16കാരനെ തെരുവായ്ക്കൾ കടിച്ചുകൊന്നു. വ്യഴാഴ്ച ഡൽഹിയിലെ കപാശേരയിലാണ് സംഭവം. വടി ഉപയോഗിച്ച് ഫാംഹൗസ് ഉടമ ക്രൂരമായി മർദിച്ച ശേഷം കുട്ടിയെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മണിക്കൂറുകളോളം ആരുടെയും സഹായമില്ലാതെ റോഡിൽ കിടന്ന ശേഷമായിരുന്നു നായ്ക്കളുെട ആക്രമണം.
ബുധനാഴ്ച രാവിലെയാണ് മരിച്ച സന്ദീപ് മഹ്തോയും രണ്ട് സുഹൃത്തുക്കളും ഫാംഹൗസിന് സമീപമെത്തിയത്. ഇവരെ കണ്ട കാവൽക്കാരൻ കള്ളൻമാരാണെന്ന് കരുതി ആളുകളെ വിളിച്ചു വരുത്തി.
സന്ദീപിനെ ഫാംഹൗസ് ഉടമയായ പ്രകൃതി സന്ധു പിടികൂടിയപ്പോൾ കൂട്ടുകാർ ഓടി രക്ഷപെട്ടു. വടി ഉപയോഗിച്ച് സന്ധു സന്ദീപിന്‍റെ തലക്ക് മർദിച്ചതായി പൊലീസ് പറഞ്ഞു. ഒടുവിൽ രക്ഷപെട്ട് റോഡിലെത്തിയ ദീപക്ക് മണിക്കുറുകളോളം അവിടെ കിടന്നു. നായ്ക്കളും ആക്രമിച്ചു.
മണിക്കൂറുകൾക്ക് ശേഷം റോഡിലൂടെ പോയ ആളാണ് ദീപക് മരിച്ച് കിടക്കുന്നത് കണ്ടത്. വൈകീട്ട് 4.30ന് ഇദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഫാംഹൗസ് ഉടമക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്.
ഗുഡ്ഗാവ്കാരനായ സന്ധു ഒരു ട്രാൻസ്പോർട്ട് കമ്പനി ഉടമ കൂടിയാണ്. മരിച്ച ദീപക്കിന് ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ലെങ്കിലും കൂട്ടുകാർക്കൊപ്പം ഫാംഹൗസിൽ എത്തിയത് എന്തിനാണെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.