Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രണബ്​, മരണം ആരെയും...

പ്രണബ്​, മരണം ആരെയും വിശുദ്ധനാക്കുന്നില്ല -അഡ്വ. ശ്രീജിത്​ പെരുമന

text_fields
bookmark_border
പ്രണബ്​, മരണം ആരെയും വിശുദ്ധനാക്കുന്നില്ല  -അഡ്വ. ശ്രീജിത്​ പെരുമന
cancel

അന്തരിച്ച മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിക്ക്​ രാഷ്​ട്രം ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ, അദ്ദേഹം ഒപ്പിട്ട ഒരു മരണവാറൻറിനെ കുറിച്ച്​ ഓർമിപ്പിക്കുകയാണ്​ സുപ്രീം കോടതി​ അഭിഭാഷകനായ അഡ്വ. ശ്രീജിത്​ പെരുമന. 2001-ലെ ഇന്ത്യൻ പാർലമെ​ൻറ്​ ആക്രമണ കേസിൽ പ്രതി ചേർക്കപ്പെട്ട അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാൻ പ്രണബ്​ മുഖർജിയായിരുന്നു അനുമതി നൽകിയത്​.

എന്നാൽ, ഭീകരാക്രമണത്തിലുള്ള പങ്കാളിത്തം നിയമത്തി​നു മുന്നിൽ സംശയാതീതമായി തെളിയിക്കാൻ സാധിക്കാതെയായിരുന്നു 2013 ഫെബ്രുവരി ഒമ്പതിന്​ അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ വെച്ച്​ അതീവ രഹസ്യമായി തൂക്കിലേറ്റിയത്​. പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ അഫ്സൽ ഗുരുവിനെ കൊല്ലാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാറി​െൻറ നിർബന്ധത്താലാണെന്ന് മുൻ രാഷ്ട്രപതി ഒടുവിൽ കുറ്റസമ്മതം നടത്തിയിരുന്നതായി അഡ്വ. ശ്രീജിത്​ പെരുമന ചൂണ്ടിക്കാട്ടുന്നു.

2005ലായിരുന്നു ഗുരുവിന്​ കോടതി വധശിക്ഷ വിധിച്ചത്​. ഏതെങ്കിലും തീവ്രവാദ സംഘടനകളിലോ, പ്രസ്ഥാനങ്ങളിലോ അഫ്സൽ ഗുരു ഉൾപ്പെട്ടിട്ടുണ്ടായിരുന്നോ എന്നതിന് വ്യക്തമായ രേഖകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും രാജ്യത്തെ ജനങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വധശിക്ഷ ശരിവെക്കുന്നു എന്നായിരുന്നു രാജ്യത്തെ പരമോന്നത കോടതി പറഞ്ഞത്​. രാഷ്ട്രപതിക്ക്​ നൽകിയ ദയാഹരജി ആറു വർഷക്കാലം പിടിച്ചുവെച്ചു. കേന്ദ്ര സർക്കാറിെൻറ നിർബന്ധത്തിനും പൊതുതെരഞ്ഞെടുപ്പിനെ മുന്നിൽകണ്ടും 2013 ഫെബ്രുവരി മൂന്നിനാണ്​​ രാഷ്ട്രപതി ദയാ ഹരജി തള്ളിയത്​. തുടർന്ന്​ ഫെബ്രുവരി നാലിന്​ കേന്ദ്ര സർക്കാർ കൊല്ലാൻ തീരുമാനിക്കുന്നു. ഫെബ്രുവരി 9 നു രാവിലെ എട്ട് മണിക്ക് കൊല്ലണമെന്ന് ഫെബ്രുവരി 6 ന്​ തിഹാർ ജയിൽ സൂപ്രണ്ട് ഉത്തരവിറക്കുന്നു.

അവസാനമായി ഭാര്യക്കോ മക്കൾക്കോ ഒന്ന് കാണാനുള്ള അവസരം പോലും നൽകാതെയായിരുന്നു തൂക്കിലേറ്റിയത്​. കൊല്ലുന്നതി​െൻറ തലേ ദിവസം, അതായത് ഫെബ്രുവരി എട്ടിന് രജിസ്‌ട്രേഡ് പോസ്റ്റലായി കൊല്ലുന്ന കാര്യം കശ്മീരിലുള്ള ബന്ധുക്കളെ അറിയിച്ചു എന്നാണ്​ സർക്കാർ ഇതേക്കുറിച്ച്​ പറഞ്ഞത്​. എന്നാൽ, കൊന്നതിനുശേഷം രണ്ടു ദിവസം കഴിഞ്ഞാണ് കത്ത് ബന്ധുക്കൾക്ക് ലഭിക്കുന്നത്. ജയിലില്‍ സൂക്ഷിച്ച അദ്ദേഹത്തി​െൻറ ഡയറിയും മറ്റു വസ്തുക്കളും, എന്തിന്​ ശരീരം പോലും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാർ തയ്യാറായില്ല. കശ്മീര്‍ നേതാവായ മക്ബൂല്‍ ഭട്ടിനെ മറവു ചെയ്തതിന്​ രണ്ടടി മാറി അഫ്സലിനെയും അവര്‍ മറവു ചെയ്തു. ജയിലിൽ അഫ്​സൽ ഗുരുവി​െൻറ അന്ത്യംവരെ ഏഴുവർഷക്കാലം സഹതടവുകാരനായിരുന്ന കൊബാദ് ഗൺഡിയുടെ ഓർമക്കുറിപ്പും അഡ്വ. ശ്രീജിത്​ ഫേസ്​ബുക്കിൽ പങ്കുവെക്കുന്നുണ്ട്​.

'' ഡി മോർഷ്യസ് നിൽ നിസി ബോണം എന്ന് ഒരു ലാറ്റിൻ പ്രയോഗമുണ്ട്. വായിച്ച കാലം മുതൽക്കെ മനസ്സിൽ മായാതെകിടക്കുന്ന ഒന്നാണിത്. മരിച്ചുകിടക്കുമ്പോൾ പരേതനെകുറിച്ച് മോശമായൊന്നും പറയരുത് എന്നാണ് ഇതി​െൻറ അർത്ഥം. മരിച്ചയാൾ ആരുമാകട്ടെ അയാളെകുറിച്ചുള്ള വസ്തുതകൾപോലും അപകീർത്തികരമെങ്കിൽ ആ സമയത്ത് പറയാതിരിക്കുന്നതാണ് അഭികാമ്യം. അത് ഒരു പൊതുമര്യാദയുടെ ഭാഗമാണ്. ഇത്തരം മര്യാദകൾ എപ്പോഴും പാലിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് ആധുനിക സമൂഹത്തിൽ.

എന്നാൽ, വ്യക്തിയോടൊപ്പം ചരിത്രവും മരിക്കുമെന്ന് ഇതിനർഥമില്ല. സത്യം എല്ലായ്‌പ്പോഴും സത്യമായി തുടരുക തന്നെ ചെയ്യും. മരണസമയത്ത് ഇത്തരം കാര്യങ്ങൾ പറയരുത് എന്നതിന് ആ സമയത്തുമാത്രമാണ് പ്രസക്തി. അല്ലാതെ ഒരു സ്വാഭാവിക മരണം ആരെയും വിശുദ്ധനാക്കില്ല. വാഴ്ത്തപ്പെട്ടവനുമാക്കില്ല. സത്യവും ചരിത്രവും എക്കാലത്തും അങ്ങനെതന്നെയായിരിക്കും. ഒരു ചിതയിലെ അഗ്നിക്കും ചരിത്രത്തെ ചാരമാക്കാനാവില്ല. ആയിരം ഇടവപ്പാതികൾ തോരാതെ പെയ്താലും രക്തം വെള്ളമായി മാറില്ല. ചില കനലുകൾ കെട്ടുപോവുകയുമില്ല''- എന്ന്​ പറഞ്ഞാണ്​ ശ്രീജിത്​ ത​െൻറ കുറിപ്പ്​ അവസാനിപ്പിക്കുന്നത്​.


അഡ്വ. ശ്രീജിത്​ പെരുമനയുടെ ഫേസ്​ബുക്​ കുറിപ്പി​െൻറ പൂർണരൂപം:

മരണം ആരെയും വിശുദ്ധനാക്കുന്നില്ല.❗️

കഥാവശേഷനായ പ്രണബ് മുഖർജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോഴും.. അധികാരത്തിന്റെ അപ്പക്കഷ്ണം ഉപയോഗിച്ച് അദ്ദേഹം നടത്തിയ ഒരു രാഷ്ട്രീയ അറുംകൊല പൊറുക്കാനാകാത്തതാണ്....

കഥയിങ്ങനെ,

രാഷ്ട്രീയ അസ്ഥിത്വത്തിനായി ഒരു മനുഷ്യനെ കൊല്ലാൻ അനുമതി നൽകിയെന്ന് ഒടുവിൽ കുറ്റസമ്മതം നടത്തിയ രാഷ്ട്രപതിയാണ് പ്രണബ് മുഖർജ്ജി..

നിയമത്തിന്റെ മുന്നിൽ സംശയാതീതമായി തെളിയിക്കാൻ സാധിക്കാതെ , രാജ്യത്തെ ജനങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ സമാനതകളില്ലാത്തവിധം ക്രൂരതയിൽ രാജ്യം കൊലപ്പെടുത്തിയ അഫ്സൽ ഗുരുവിനെ കൊല്ലാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരിന്റെ നിർബന്ധത്താലാണെന്ന് മുൻ രാഷ്ട്രപതി ഒടുവിൽ കുറ്റസമ്മതം നടത്തിയിരുന്നു. താൻ വധശിക്ഷക്കെതിരാണെന്ന് ഒരു എട്ടിന്റെ തള്ളും കൂടെ അന്നദ്ദേഹം നടത്തി.

വധശിക്ഷയ്‌ക്കെതിരെ ലോകം മുഴുവൻ ചിന്തിക്കുമ്പോഴും ഈ പ്രാകൃത വിനോദം അരങ്ങേറുന്ന ഇന്ത്യൻ മണ്ണിൽ പൊതുബോധം തൂക്കിലേറ്റിയ അഫ്സൽ ഗുരുവിനെ കൊല്ലാനുള്ള ഉത്തരവ് ഒരു അഭിഭാഷകനെന്ന നിലയിൽ കൂടി കാണണമെന്ന് തോന്നിയതിനാൽ കൈക്കലാക്കുകയായിരുന്നു. സ്വന്തം ഭാര്യക്കുപോലും മരണപ്പെട്ടതിനു ശേഷം മാത്രം ലഭിച്ച തീഹാർ ജയിൽ സൂപ്രണ്ടിന്റെ ഈ ഉത്തരവിന് അതുകൊണ്ടു തന്നെ ചോരയുടെ മണവും ജീവന്റെ പിടച്ചിലുമുണ്ട്

( #EXCLUSIVE പകർപ്പ് ഈ പോസ്റ്റിനോടൊപ്പം )

സമാനതകളില്ലാത്ത നീതി നിഷേധം, അതും ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണിൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ.

> വധശിക്ഷയ്ക്ക് വിധിച്ചത് 2005 ൽ ശിക്ഷ നടപ്പാക്കുന്നത് എട്ട് വർഷങ്ങൾക്ക് ശേഷം

> രാഷ്ട്രപതി ദയാഹർജിക്ക് ആടയിരുന്നത് 6 വർഷക്കാലം

> ഏതെങ്കിലും തീവ്രവാദ സംഘടനകളിലോ, പ്രസ്ഥാനങ്ങളിലോ മുഹമ്മദ് അഫ്സൽ ഗുരു ഉൾപ്പെട്ടിട്ടുണ്ടായിരുന്നോ എന്നതിന് വ്യക്തമായ രേഖകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും രാജ്യത്തെ ജനങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വധശിക്ഷ ശരിവക്കുന്നു എന്ന് രാജ്യത്തെ പരമോന്നത കോടതി.(ഓർക്കണം ശത്രു രാജ്യമായ പാകിസ്ഥാനിലെ ഒരു പൗരനല്ല അഫ്സൽ ഗുരു) The Supreme Court said: "The collective conscience of the society will be satisfied only if the death penalty is awarded to Afzal Guru." It was, to say the least, unfortunate that a court of law decided to pander to its assumed notion of "collective conscience" rather than abide by points of law.

> ആറു വ്രക്ഷത്തിനു ശേഷം 2013 ജനുവരി 23 നുള്ള കേന്ദ്ര സർക്കാരിന്റെ നിർബന്ധത്തിനും, പൊതു തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടും 2013 ഫെബ്രുവരി 3 നു രാഷ്ട്രപതി ദയാ ഹർജ്ജി തള്ളുന്നു.

> ഫെബ്രുവരി 4 നു കേന്ദ്ര സർക്കാർ കൊല്ലാൻ തീരുമാനിക്കുന്നു

> ഫെബ്രുവരി 6 നു തീഹാർ ജയിൽ സൂപ്രണ്ട് ഫെബ്രുവരി 9 നു രാവിലെ എട്ട് മണിക്ക് കൊല്ലണമെന്ന് ഉത്തരവിറക്കുന്നു.

> അവസാനമായി ഭാര്യക്കോ മക്കൾക്കോ ഒന്ന് കാണാനുള്ള വസരം പോലും നൽകാതെ ഫെബ്രുവരി 9 നു തൂക്കി കൊല്ലുന്നു.

> കൊല്ലുന്നതിന്റെ തലേ ദിവസം അതായത് ഫെബ്രുവരി എട്ടിന് രജിസ്‌ട്രേഡ് പോസ്റ്റലായി കൊള്ളുന്ന കാര്യം കാശ്മീരിലുള്ള ബന്ധുക്കളെ അറിയിച്ചു എന്ന് സർക്കാർ

> കൊന്നതിനുശേഷം രണ്ടു ദിവസം കഴിഞ്ഞാണ് കത്ത് ബന്ധുക്കൾക്ക് ലഭിക്കുന്നത്

>ജയിലില്‍ സൂക്ഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഡയറിയും മറ്റു വസ്തുക്കളും, എന്തിനു, ശരീരം പോലും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാർ തയ്യാറായില്ല. കശ്മീര്‍ നേതാവായ മക്ബൂല്‍ ഭട്ടിനെ മറവു ചെയ്തതിനു രണ്ടടി മാറി അഫ്സലിനെയും അവര്‍ മറവു ചെയ്തു.

> വധശിക്ഷയ്ക്ക് വിധിച്ച ശേഷം നടപ്പിക്കലാക്കാതെ കാലതാമസം വന്നാൽ വധശിക്ഷ കുറച്ച ജീവപര്യന്തമാക്കണമെന്ന സുപ്രീം കോടതിയുടെ തന്നെ അനേകം സുപ്രധാന വിധികൾ ലംഘിക്കപ്പെടുന്നു In Edigma Anama vs. State of A.P. in 1974, Justice Krishna Iyer spoke of the "brooding horror of haunting the prisoner in the condemned cell for years." Justice Chinnappa Reddy in T.V. Vatheeswaran vs. State of Tamil Nadu in 1983 said that a prolonged delay in the execution of a sentence of death had a dehumanising effect and this had the constitutional implication of depriving a person of his life in an unjust, unfair and unreasonable way so as to offend the Fundamental Right under Article 21 of the Constitution. He quoted the Privy Council's observation in a case of inordinate delay in execution: "The anguish of alternating hope and despair, the agony of uncertainty and the consequences of such suffering on the mental, emotional and physical integrity and health of the individual has to be seen."

In 1983, in Sher Singh vs. State of Punjab, the Court repeated the same observations, and in the larger Constitutional Bench in Triveniben vs. State of Gujarat in 1989 to settle the law, the Supreme Court again reiterated that a prolonged delay in execution would be unjust, unfair and unreasonable.

അഫ്സൽ ഗുരുവിനോടൊപ്പം അന്ത്യം വരെ 7 വർഷക്കാലം ജയിലിൽ ഒപ്പമുണ്ടായിരുന്ന കൊബാദ് ഗൺഡിയ്ക്കു പറയാനുളളത്:

2009 സെപ്റ്റംബര്‍ 21ന് രാവിലെ 7 മണിയോടെയാണ് എന്നെ തീഹാര്‍ ജയിലില്‍ പ്രവേശിപ്പിക്കുന്നത്. അപമാനകരമായ കര്‍ശനമായ സുരക്ഷാപരിശോധനകള്‍ക്ക് ശേഷം അവര്‍ അതീവസുരക്ഷയുള ജയില്‍ നമ്പര്‍ 3ല്‍ പ്രവേശിപ്പിച്ചു. അതിനുള്ളിലെ അന്തേവാസികള്‍ അവരവരുടെ സെല്ലുകളില്‍ ബന്ധിതരാണ്. ഞാന്‍ ബ്ലോക്ക്‌ A യിലേക്ക് പ്രവേശിക്കുമ്പോൾ

സെല്‍ നമ്പര്‍ ഒന്നില്‍ "തീഹാറിലേക്ക് സ്വാഗതം, നിങ്ങദളെ ഞാന്‍ ഇവിടെ പ്രതീക്ഷിച്ചിരുന്നു" എന്ന് തോന്നിപ്പിക്കുന്ന നിറഞ്ഞ ചിരിയുമായി അഫ്സല്‍ ഗുരുവിനെ കണ്ടു. (രണ്ടു ബ്ലോക്കുകളാണ് ഈ വാര്‍ഡിനു ഉള്ളത്.)

എന്നെ കുറിച്ചു പത്രങ്ങളില്‍ വായിച്ചറിയാമെന്നും നാളെ രാവിലെ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ സെല്‍ നമ്പര്‍ നാലിലേക്ക് നയിക്കപ്പെട്ടു, ഡല്‍ഹിയിലെ ഏറ്റവും പ്രശസ്തനായ അധോലോകനായകന്‍ എന്ന ഖ്യാതികേട്ട കിസാന്‍ പെഹല്‍വാന്‍ ഉള്‍പ്പെടെ അവിടെ വേറെ മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ രണ്ടു ഖാലിസ്ഥാനികള്‍ താമസിക്കുന്ന സെല്‍ നമ്പര്‍ 8 ലേക്ക് അവര്‍ എന്നെ മാറ്റി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭുല്ലാര്‍ എന്ന ഖാലിസ്ഥാനി സെല്‍ നമ്പര്‍ 2ലാണ് ഉള്ളത്. അന്ന് രാവിലെ ഞാന്‍ അഫ്സല്‍ ഗുരുവിനോപ്പം ചായ പങ്കിട്ടു. 2013 ഫെബ്രുവരി 9 ന് അദ്ദേഹം തൂക്കിലേറ്റപ്പെടുന്നത് വരെ ഈ പതിവ് ഞങ്ങള്‍ തുടര്‍ന്നിരുന്നു. തീഹാറില്‍ നിന്നും ഫ്ലാസ്കില്‍ ലഭിച്ചിരുന്ന വെള്ളം പോലെയുള്ള ഒരു ദ്രാവകത്തില്‍ ക്യാന്റീനില്‍ നിന്നും വാങ്ങിയ പാല്‍പ്പൊടി ചേര്‍ത്തു ടീ ബാഗും ഉപയോഗിച്ചു അഫ്സല്‍ ഗുരു കടുപ്പമുള്ള ചായയാക്കും. അടുത്ത ജയില്‍ അധികാരികള്‍ നല്‍കുന്ന രണ്ടു കഷണം ബ്രെഡും ഇങ്ങനെ

ഉണ്ടാക്കുന്ന ചായയും അടുത്ത മൂന്ന് വര്‍ഷങ്ങളുടെ പ്രഭാതങ്ങളില്‍ ഞാന്‍ പങ്കിട്ടു. ഇതുകഴിയുമ്പോള്‍ തൊട്ടടുത്ത വാര്‍ഡുകള്‍ക്ക് മുന്‍പിലൂടെ ഒരു പ്രഭാതസവാരി. വര്‍ഷങ്ങള്‍ ഇതേ പതിവ് ഞങ്ങള്‍ തുടര്‍ന്നു. പിന്നീട് അദ്ദേഹം തൂക്കിലേറ്റപ്പെട്ട ഫാസി കോട്ടിയിലെ ജീവിതത്തിലും ഈ പതിവ് ശീലമാക്കിയിരുന്നു.

കമ്മ്യൂണിസം+ദൈവം= ഇസ്ലാം

കമ്മ്യൂണിസത്തിനോടും അഫ്സലിന് വലിയ ബഹുമാനമായിരുന്നു ഉണ്ടായിരുന്നത്. (മതമൌലികവാദികള്‍ക്ക് ഉണ്ടായിരുന്നത് പോലെയല്ല). കമ്മ്യൂണിസം+ദൈവം= ഇസ്ലാം എന്ന ഇക്ബാലിന്റെ വീക്ഷണത്തെ അനുകൂലിച്ചിരുന്ന വ്യക്തിയായിരുന്നു അഫ്സല്‍. ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ ഇദ്ദേഹത്തിനു നല്ല ഗ്രാഹ്യമുണ്ടായിരുന്നു താനും! നോം ചോംസ്കിയെ പോലെയുള്ള പാശ്ചാത്യ എഴുത്തരുടെ രചനകള്‍ അഫസ്ല്‍ വായിക്കാറുണ്ട്. അദ്ദേഹം ഗസലുകള്‍ ഇഷ്ടപ്പെട്ടിരുന്നു. ജയിലിൽ അദ്ദേഹത്തെ കുറിച്ചു ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ തടവ്‌ ജീവിതത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്ന അപമാനങ്ങള്‍ പിന്നീടു ഉണ്ടായതുമില്ല.

അഫ്സല്‍ തൂക്കിലേറ്റപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പ് ഞങ്ങളോട് പെട്ടെന്ന് ബ്ലോക്കിന്റെ പിന്നിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. (അവിടെയുണ്ടായിരുന്നവരെ അതിനു മുന്‍പായി മറ്റെവിടെക്കോ മാറ്റിയിരുന്നു.) ഞങ്ങള്‍ B ബ്ലോക്കിലേക്ക് മാറുമ്പോള്‍ ഫാസി കോട്ടിയിലേക്ക് നീങ്ങുന്ന വഴിയിലേക്ക് നോക്കിയിരുന്നു. ആ കെട്ടിടം അടച്ചിട്ട അവസ്ഥയിലായിരുന്നതിനാല്‍ അകത്തുനടക്കുന്നതൊന്നും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഫാസി കോട്ടിയില്‍ ദ്രുതഗതിയില്‍ പുനരുദ്ധാണ പ്രവൃത്തികള്‍ ആരംഭിച്ചു എന്ന് പിന്നീടു അറിഞ്ഞു. വിദേശത്തു നിന്നുള്ളവരാരോ ജയില്‍ സന്ദര്‍ശിക്കുന്നതിനാലാണ് ഈ ഒരുക്കങ്ങള്‍ എന്നാണ് ജയിലിലെ ഉദ്യോഗസ്ഥര്‍ ഞങ്ങളോട് പറഞ്ഞിരുന്നത്; ചിലപ്പോള്‍ ഭുല്ലാര്‍ തൂക്കിലേറ്റപ്പെടാം എന്നും ശ്രുതിയുണ്ടായി. എന്നാല്‍ ആരെങ്കിലും തൂക്കിലേറ്റപ്പെടുമെങ്കില്‍ അത് താനായിരിക്കുമെന്നു അഫ്സല്‍ പറയുമായിരുന്നു. അങ്ങനെയൊരു ഭീതി എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്നുവെങ്കിലും അഫ്സല്‍ ആ രാത്രിയിലും പതിവ് പോലെ സന്തുഷ്ടനായിരുന്നു.

അവസാന ദിവസം... അവസാന നിമിഷങ്ങൾ

അടുത്ത ദിവസം രാവിലെ ജയില്‍ ജീവനക്കാര്‍ അര മണിക്കൂര്‍ വൈകിയാണ് സെല്ലില്‍ എത്തിയത്. അവര്‍ അഫ്സലിന്റെ ജയിലറ തുറക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്നെ പരിശോധിക്കണമെന്നുണ്ടെങ്കില്‍ അത് കുറച്ചു കഴിഞ്ഞാകാം, ആദ്യം നമസ്കാരം നടക്കട്ടെ എന്ന് അദ്ദേഹം പറയുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ അവര്‍ അഫ്സലിനെ പുറത്തിറക്കി ആ അറ മാത്രം പൂട്ടി മറ്റൊരു സെല്ലിലേക്കും വരാതെ മടങ്ങി. 'അത് സംഭവിക്കാന്‍ പോകുന്നു' എന്ന് ഞങ്ങളും തിരിച്ചറിയുകയായിരുന്നു. അഫ്സലിനെ അവര്‍ A ബ്ലോക്കിലെ പഴയസെല്ലിലേക്ക് കൊണ്ടുപോയി. അവിടെ വച്ചു വക്കീലന്മാര്‍ അദ്ദേഹത്തെ കണ്ടു. 8 മണിക്ക് തൂക്കിലേറ്റപ്പെടും എന്ന് അവര്‍ അഫ്സലിനെ അറിയിച്ചു. തന്റെ കുടുംബത്തോടും മകനോടും ഫോണില്‍ സംസാരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു, പക്ഷെ അതിനു അവര്‍ അനുവാദം നല്‍കിയില്ല. മറ്റെല്ലാ നിയമനടപടികളും കോണ്ഗ്രസ് സര്‍ക്കാര്‍ നാമമാത്രമായി പൂര്‍ത്തീകരിച്ചു എന്ന് പിന്നീടു അറിഞ്ഞല്ലോ. അദ്ദേഹം ആദ്യം തന്റെ നിസ്കാരം നടത്തി, അവര്‍ നല്‍കിയ ചായയും ബിസ്ക്കറ്റും കഴിച്ചു. അതിനു ശേഷം കുളിച്ചു, അവസാനമായി നിസ്ക്കരിച്ചു.


8 മണിയാകാന്‍ 5 മിനിറ്റ് മാത്രമുള്ളപ്പോള്‍ അദ്ദേഹത്തെ അവര്‍ ഞങ്ങള്‍ എന്നും നടക്കാറുള്ള ആ ഗ്രൌണ്ടിലൂടെ കൂട്ടിക്കൊണ്ടു പോയി. അവിടെയുണ്ടായിരുന്ന ഓരോ ജീവനക്കാരെയും അദ്ദേഹം അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു, അവരോട് നല്ല രീതിയില്‍ പെരുമാറണമെന്ന് മേലുദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. അഫ്സലിനെ ഈ പെരുമാറ്റം ജയില്‍ ജീവനക്കാരില്‍ മായത്ത നൊമ്പരമുണ്ടാക്കി എന്ന് പിന്നീടു ഞങ്ങള്‍ അറിഞ്ഞു. തങ്ങള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു. ഭയമേതുമില്ലാതെ മരണത്തിലേക്ക് നടന്നു നീങ്ങിയ ഒരു മനുഷ്യന്റെ കാഴ്ച അത്രയ്ക്ക് വേട്ടയാടുന്നതായിരുന്നു.

ജയിലില്‍ സൂക്ഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഡയറിയും മറ്റു വസ്തുക്കളും, എന്തിനു, ശരീരം പോലും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാർ തയ്യാറായില്ല. കശ്മീര്‍ നേതാവായ മക്ബൂല്‍ ഭട്ടിനെ മറവു ചെയ്തതിനു രണ്ടടി മാറി അഫ്സലിനെയും അവര്‍ മറവു ചെയ്തു. വിരോധാഭാസകരമായ ഒരു കാര്യമുണ്ട്, ഇതേ മക്ബൂല്‍ ഭട്ടിനെ ''പാകിസ്ഥാന്‍ വിരോധി' എന്ന് മുദ്രകുത്തി മക്ബൂലിന്റെ കൃതികള്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട് എന്നുള്ളതാണ്.

തീഹാറിലെ ഏഴു വര്‍ഷം നീണ്ട തടവുജീവിതത്തിനിടയില്‍ ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും മനുഷത്വം ഉള്ളതും ലാളിത്യമുള്ളതും കപടതയില്ലാത്തതുമായ ഒരു മനുഷ്യനുമായുള്ള സഹവാസം അങ്ങനെ അവസാനിച്ചു. എല്ലാ കാശ്മീരികളും അഫ്സലിനെ പോലെയായിരുന്നില്ല, ഒരാള്‍ ഒഴികെ- റഫീക്ക്! അഫ്സലുമായി റഫീക്കിന് എന്തെല്ലാമോ സാദൃശ്യങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ അഫസലിനെ പോലെ വായനാശീലം ഉണ്ടായിരുന്നവര്‍ ആരുമില്ല. കശ്മീരിന്റെ യഥാര്‍ത്ഥ സേവകരെ മറന്നുകൊണ്ട് അവരുടെ സ്വാതന്ത്ര്യത്തിനുള്ള മുറവിളിയെ കോണ്ഗ്രസ് സര്‍ക്കാര്‍ പാകിസ്ഥാന്‍ വാദികളായവരുടെ കൈകളില്‍ എത്തിക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല.

അഫ്സല്‍ ഗുരു അനുകൂലിക്കുന്നവര്‍ ദേശദ്രോഹികളായി മുദ്ര ചാര്‍ത്തപ്പെടുന്ന കാലത്തില്‍, തന്റെ അനുഭവങ്ങള്‍ വിലപ്പെട്ടതാണ് എന്ന് കൊബാദ് കരുതുന്നു.

സ്വരാജ് ജി എഴുതിയതുപോലെ,

De Mortuis nil nisi bonum'

'ഡി മോർഷ്യസ് നിൽ നിസി ബോണം' എന്ന് ഒരു ലാറ്റിൻ പ്രയോഗമുണ്ട്. വായിച്ച കാലം മുതൽക്കെ മനസ്സിൽ മായാതെകിടക്കുന്ന ഒന്നാണിത്. മരിച്ചുകിടക്കുമ്പോൾ പരേതനെകുറിച്ച് മോശമായൊന്നും പറയരുത് എന്നാണ് ഇതിന്റെ അർത്ഥം. മരിച്ചയാൾ ആരുമാകട്ടെ അയാളെകുറിച്ചുള്ള വസ്തുതകൾപോലും അപകീർത്തികരമെങ്കിൽ ആ സമയത്ത് പറയാതിരിക്കുന്നതാണ് അഭികാമ്യം. അത് ഒരു പൊതുമര്യാദയുടെ ഭാഗമാണ്. ഇത്തരം മര്യാദകൾ എപ്പോഴും പാലിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് ആധുനിക സമൂഹത്തിൽ. എന്നാൽ വ്യക്തിയോടൊപ്പം ചരിത്രവും മരിക്കുമെന്ന് ഇതിനർത്ഥമില്ല. സത്യം എല്ലായ്‌പ്പോഴും സത്യമായി തുടരുക തന്നെ ചെയ്യും. മരണസമയത്ത് ഇത്തരം കാര്യങ്ങൾ പറയരുത് എന്നതിന് ആ സമയത്തുമാത്രമാണ് പ്രസക്തി. അല്ലാതെ ഒരു സ്വാഭാവിക മരണം ആരെയും വിശുദ്ധനാക്കില്ല. വാഴ്ത്തപ്പെട്ടവനുമാക്കില്ല. സത്യവും ചരിത്രവും എക്കാലത്തും അങ്ങനെതന്നെയായിരിക്കും. ഒരു ചിതയിലെ അഗ്നിക്കും ചരിത്രത്തെ ചാരമാക്കാനാവില്ല. ആയിരം ഇടവപ്പാതികൾ തോരാതെ പെയ്താലും രക്തം വെള്ളമായി മാറില്ല. ചില കനലുകൾ കെട്ടുപോവുകയുമില്ല.

©️അഡ്വ പെരുമന


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afsal gurupranab mukharjeeAdv. Sreejith Perumana
Next Story