2014 ലും ഇത്തരം വാഗ്ദാനം നൽകിയിരുന്നു യെച്ചൂരി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിെൻറ ഇടക്കാല ബജറ്റെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2014ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതും ഇത്തരം വാഗ്ദാനങ്ങളിലൂടെയായിരുന്നു. അന്ന് പുതുതായി 10 കോടി തൊഴിലും 100 പുതിയ സ്മാര്‍ട്ട് സിറ്റികളും ഗംഗാ ശുചീകരണവും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മുമ്പ് ജനങ്ങളെ കബളിപ്പിച്ചതുപോലെ ഇത്തവണ തന്ത്രം വിജയിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.
പ്രതിരോധ മേഖലക്കുള്ള ബജറ്റ് വകയിരുത്തല്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുറവാണ്. പണപ്പെരുപ്പത്തിേൻറയും വിദേശ നാണ്യത്തിേൻറയും നിരക്ക് പരിഗണിക്കുമ്പോള്‍ സൈന്യത്തെ ഇപ്പോഴത്തെ നിലയില്‍ നിലനിര്‍ത്താനാവില്ലെന്നും യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.