അനാഥരുടെ ജീവിതം തകർക്കരുത് –കാന്തപുരം
text_fieldsന്യൂഡൽഹി: യതീംഖാനകൾ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രത്യേക സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും നിലവിൽ അവയെ നിയന്ത്രിക്കുന്ന യതീംഖാന കൺട്രോൾ ബോർഡിന് ആവശ്യമായ നിർദേശങ്ങൾ നൽകി അനാഥകളുടെ ജീവൻ ഭദ്രമാക്കാനുള്ള പ്രായോഗിക നടപടികളാണ് ആവിഷ്കരിക്കേണ്ടതെന്നും അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമം സങ്കീർണമാക്കി അനാഥകളുടെ ജീവിതം തകർക്കരുത്.
മറ്റ് അനാഥാലയങ്ങളുമായും സ്ഥാപനങ്ങളുമായും താരതമ്യം ചെയ്യുേമ്പാൾ മികച്ച സംവിധാനങ്ങളാണ് യതീംഖാനകളിലുള്ളത്. എന്നാൽ, സങ്കീർണവും അപ്രായോഗികവുമായ ഉപാധികൾ വെച്ചാൽ യതീംഖാനകൾ നടത്താൻ പ്രയാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരിപ്പൂർ വിമാനത്താവളെത്ത തകർക്കാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് കാന്തപുരം ആരോപിച്ചു. രാഷ്ട്രീയ പാർട്ടികൾ മതവിഷയങ്ങളും മതാചാരങ്ങളുമേറ്റെടുക്കുന്നത് ഗുണമാണെന്ന് തോന്നുന്നില്ലെന്ന് സി.പി.എം നിയന്ത്രണത്തിലുള്ള സംഘം രാമായണ മാസാചരണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് കാന്തപുരം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.