ഇൻഡിഗോക്കെതിരെ നടപടി കർശനമാക്കി ഡി.ജി.സി.എ; നാല് ജീവനക്കാരെ പുറത്താക്കി
text_fieldsഇൻഡിഗോ വിമാനം
ന്യൂഡൽഹി: സർവീസ് മുടക്കത്തിൽ ഇൻഡിഗോക്കെതിരെ നടപടി കർശനമാക്കി ഡി.ജി.സി.എ. തിങ്കളാഴ്ച വിമാനസർവീസുകൾ ഇൻഡിഗോ പുനഃരാരംഭിച്ചുവെങ്കിലും പ്രതിസന്ധിക്ക് കാരണക്കാരായവർക്കെതിരായ നടപടി ഇപ്പോഴും തുടരുകയാണ്. കപനനിയുടെ നാല് ഫ്ലൈറ്റ് ഓപ്പറേഷൻ ഇൻസ്പെക്ടർമാരെ ഡി.ജി.സി.എ പുറത്താക്കി. ഋഷി രാജ് ചാറ്റർജി, സീമ ജാമാനി, അനിൽ കുമാർ, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്. നിലവിൽ 2300 വിമാനങ്ങളാണ് ഇൻഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിൽ 10 ശതമാനം സർവീസുകൾ റദ്ദാക്കാൻ ഇൻഡിഗോക്ക് ഡി.ജി.സി.എ നിർദേശം നൽകിയിരുന്നു.
യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചറുമായി ഇൻഡിഗോ
ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചറുമായി ഇൻഡിഗോ. ഡിസംബർ 3,4,5 തീയതികളിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാർക്കാണ് ഇൻഡിഗോ വൗച്ചർ അനുവദിച്ചത്. അടുത്ത 12 മാസത്തിനുള്ളിൽ യാത്രക്ക് ഈ വൗച്ചർ ഉപയോഗിക്കമെന്നും ഇൻഡിയോ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇൻഡിഗോ നടപടി.
വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുൻപുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവർക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈർഘ്യം അനുസരിച്ച് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.
ഇൻഡിഗോയെ നിരീക്ഷിക്കാൻ മേൽനോട്ട സമിതി
ന്യൂഡൽഹി: വ്യാപകമായി വിമാന സർവിസ് റദ്ദാക്കിയതിന് പിന്നാലെ ഇൻഡിഗോ എയർലൈൻസിന്റെ ദൈനംദിന മേൽനോട്ടത്തിന് സമിതി രൂപവത്കരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപറേഷൻസ് ഇൻസ്പെക്ടർ, സീനിയർ ഫ്ലൈറ്റ് ഓപറേഷൻസ് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന എട്ടുപേരാണ് സമിതിയിലുള്ളത്. ഇതിൽ രണ്ട് അംഗങ്ങളെ ഇൻഡിഗോയുടെ മുംബൈയിലെ കോർപറേറ്റ് ഓഫിസിൽ നിയോഗിക്കും. ദിവസവും ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ അവർ നിരീക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

