Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം:...

കർഷക സമരം: മാധ്യസ്ഥ്യത്തിന് സുപ്രീംകോടതി

text_fields
bookmark_border
Farmers Struggle: Supreme Court to mediate
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടത്തിയ ചർച്ച വഴിമുട്ടിയ സാഹചര്യത്തിൽ കർഷക സമരത്തിെൻറ 21ാം നാളിൽ സുപ്രീംകോടതി മാധ്യസ്ഥ്യത്തിന്. കേന്ദ്ര സർക്കാർ സുപ്രീംകോടതിയുമായി നടത്തുന്ന മാച്ച് ഫിക്സിങ് ആണ് സമരക്കാരെ റോഡിൽനിന്ന് നീക്കാനുള്ള പൊതുതാൽപര്യ ഹരജിയെന്ന് ഇടതു കർഷക സംഘടന ആരോപിച്ചതിനിടയിലാണ് കേന്ദ്ര സർക്കാറിനെക്കൊണ്ട് ഒന്നും ചെയ്യാനായില്ലെന്നു പറഞ്ഞ് കർഷക സമരം തീർക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് മുന്നിട്ടിറങ്ങുന്നത്.

ഡൽഹിയിൽ കോവിഡ് പരത്തുമെന്നതിനാൽ അതിർത്തിയിലുള്ള കർഷക സമരക്കാരെ എത്രയും പെെട്ടന്ന് നീക്കം ചെയ്യണെമന്ന് ആവശ്യപ്പെട്ടാണ് ഹരജി. ശാഹീൻ ബാഗ് സമരത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ പൊതുസ്ഥലം കൈയടക്കരുതെന്ന് വ്യക്തമായിട്ടുണ്ടെന്ന് ഹരജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് തിവാരി വാദിച്ചു. എത്ര പേരാണ് റോഡ് തടസ്സപ്പെടുത്തിയതെന്നും അവരുടെ എണ്ണം പരിഗണിച്ചോ എന്നും ആരാണിത് തീരുമാനിക്കുകയെന്നും ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചു.

റോഡ് തടസ്സപ്പെടുത്തിയവരായി തങ്ങൾക്ക് മുന്നിലുള്ളത് സർക്കാറാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തപ്പോൾ കർഷകർ സമരം നടത്തിയപ്പോൾ അവരെ തടയാനാണ് ഡൽഹി പൊലീസ് റോഡ് തടഞ്ഞതെന്ന് സോളിസിറ്റർ ജനറൽ ന്യായീകരിച്ചു. സർക്കാറുമായി ഒരുമിച്ചിരുന്ന് മൂന്ന് നിയമങ്ങളിലെയും ഒാരോ വ്യവസ്ഥകളും പരിശോധിക്കാൻ കർഷക സംഘടനകൾക്ക് നിർദേശം നൽകണമെന്നും എങ്കിൽ മാത്രമേ തുറന്ന മനസ്സോടെ ചർച്ച നടക്കൂ എന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു.

സർക്കാർ നടത്തിയ സന്ധി സംഭാഷണങ്ങൾ ഏശുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചു. ഇരുഭാഗത്തുനിന്നും സംഭാഷണത്തിന് ഒരുക്കമുള്ളവർ വന്നിേട്ട ചർച്ചക്ക് കാര്യമുള്ളൂ. അധികൃതർ ചർച്ചക്ക് തയാറാകുകയും വേണം.തുടർന്ന് കർഷകരുമായുള്ള ചർച്ച വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ കർഷക സംഘടന പ്രതിനിധികൾ അടങ്ങുന്ന സമിതിയുണ്ടാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഡൽഹിയിലേക്കുള്ള അതിർത്തികൾ തടഞ്ഞ കർഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

സർക്കാർ നടത്തിയ സംഭാഷണങ്ങൾ ഫലം ചെയ്തില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. സർക്കാറിന് ഒന്നും ചെയ്യാനായില്ലെന്നാണ് മനസ്സിലാകുന്നത്. തർക്കം എത്രയും പെെട്ടന്ന് പരിഹരിച്ചില്ലെങ്കിൽ ഇെതാരു ദേശീയ വിഷയമായി മാറുമെന്നും പിന്നീട് സർക്കാറിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥവരുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അഭിപ്രായപ്പെട്ടു.

സമരം നടത്തുന്ന എല്ലാ കർഷക സംഘടനകൾക്കും കേസിൽ കക്ഷിചേരാൻ സുപ്രീംകോടതി അവസരം നൽകി സമരത്തിനെതിരെ സമർപ്പിച്ച ഹരജിയിൽ അവർക്ക് നോട്ടീസ് അയച്ചു. സുപ്രീംകോടതിയുണ്ടാക്കുന്ന കമ്മിറ്റിയിൽ രാജ്യത്തിെൻറ എല്ലാ ഭാഗത്തുനിന്നുള്ള കർഷക സംഘടനകൾക്കും പ്രാതിനിധ്യം നൽകുമെന്നും ബെഞ്ച് തുടർന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi
News Summary - Farmers' Struggle: Supreme Court to mediate
Next Story