കേന്ദ്ര മന്ത്രിസഭയിൽ സവർണ മേധാവിത്വം, ക്രിസ്ത്യൻ പ്രാതിനിധ്യം പേരിനു പോലുമില്ല
text_fieldsന്യൂഡൽഹി: രണ്ടാം മോദി സർക്കാർ മന്ത്രിസഭയിൽ സവർണാധിപത്യം. ക്രിസ്ത്യൻ പ്രാതിനിധ്യം പേരിനുപോലുമില്ല. മുക്താർ അബ്ബാസ് നഖ്വിയാണ് ഏക മുസ്ലിം പ്രതിനിധി. 58 മന്ത്രിമാരിൽ 32 പേരാണ് സവർണ വിഭാഗത്തിൽനിന്നുള്ളത്. പിന്നാക്ക വിഭാഗത്തിൽനിന്ന് 13 പേർ മാത്രം.
25 അംഗ കേന്ദ്ര കാബിനറ്റിൽ ഒമ്പതു ബ്രാഹ്മണരടക്കം 22 പേർ സവർണ വിഭാഗത്തിൽ നിന്നാണ്. ആദിവാസി വിഭാഗത്തിൽ നിന്ന് അർജുൻ മുണ്ടെയാണ് കാബിനറ്റിലുള്ളത്. ഝാർഖണ്ഡിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആദിവാസി വിഭാഗക്കാരനായ അർജുൻ മുണ്ടെയെ കാബിനറ്റിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ സർക്കാറിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ടൂറിസം മന്ത്രിയായി അൽഫോൺസ് കണ്ണന്താനമുണ്ടായിരുന്നു. എന്നാൽ, അേദ്ദഹം തഴയപ്പെട്ടതോടെ ക്രിസ്ത്യൻ പ്രാതിനിധ്യം പേരിനുപോലുമില്ലാതായി. സിഖ് വിഭാഗത്തിൽ നിന്ന് കാബിനറ്റിലേക്ക് ഹർസിമ്രത് കൗറിനെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായ ഹർദീപ് സിങ് പുരിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.