Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരവ് ലംഘിച്ച്...

ഉത്തരവ് ലംഘിച്ച് കർണാടക; കാവേരി വെള്ളത്തിനായി തമിഴ്‌നാടും ഡി.എം.കെയും സുപ്രീംകോടതിയിൽ

text_fields
bookmark_border
Cauvery Row
cancel

ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന് പ്രതിദിനം 3,500 ക്യൂസെക്സ് വെള്ളം വീതം 15 ദിവസത്തേക്ക് വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (CWMA) ഉത്തരവ് കർണാടക നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹരജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും.

തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വിഷയം അടിയന്തിരമായി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ തീരുമാനിച്ചത്. ഭരണകക്ഷിയായ ഡി.എം.കെ നൽകിയ സമാനമായ ഹരജിയും അന്നേദിവസം തന്നെ കോടതിയുടെ പരിഗണനക്ക് എത്തിയേക്കും.

കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ (CWRC) ശിപാർശ അംഗീകരിച്ച്, ജൂലൈ 29 മുതൽ 15 ദിവസത്തേക്ക് കബനി, കൃഷ്ണരാജ സാഗർ അണക്കെട്ടുകളിൽ നിന്നായി പ്രതിദിനം 3,500 ക്യൂസെക്സ് വെള്ളം തുറന്നുവിടാൻ ജൂലൈ 30നാണ് കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി നിർദേശിച്ചത്. എന്നാൽ കർണാടക ഈ ഉത്തരവ് മനഃപൂർവ്വം ലംഘിക്കുകയാണെന്ന് തമിഴ്നാട് ആരോപിക്കുന്നു.

ഈ തുകപ്രകാരം ആഗസ്റ്റ് 12ഓടെ 4.536 ടി.എം.സി വെള്ളം ബില്ലിഗുണ്ടുലു അതിർത്തിയിൽ എത്തിക്കേണ്ടതായിരുന്നു. എന്നാൽ ജൂലൈ 29 മുതൽ ആഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിൽ കേവലം 158 മുതൽ 530 ക്യൂസെക്സ് വെള്ളം മാത്രമാണ് ലഭിച്ചതെന്ന് തമിഴ്‌നാട് വ്യക്തമാക്കുന്നു.

സമീപകാലത്ത് പെയ്ത ശക്തമായ മഴയെ തുടർന്ന് കർണാടകയിലെ ജലാശയങ്ങളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടുണ്ടെന്നും അതിനാൽ ഉത്തരവ് നടപ്പാക്കാൻ ആവശ്യത്തിന് വെള്ളമുണ്ടെന്നും തമിഴ്‌നാട് കോടതിയെ അറിയിച്ചു. ആഗസ്റ്റ് 3ലെ കണക്കനുസരിച്ച് കർണാടകയിലെ പ്രധാനപ്പെട്ട നാല് അണക്കെട്ടുകളിലായി 77.537 ടി.എം.സി സംഭരണശേഷിയുണ്ട്.

ബാക്കി നിൽക്കുന്ന കുടിശ്ശിക കൂടി കണക്കിലെടുക്കുമ്പോൾ മൊത്തം 26.954 ടി.എം.സി അധിക ജലം തങ്ങൾക്ക് ലഭിക്കേണ്ടതുണ്ടെന്നും, അത് ലഭ്യമാക്കാൻ കർണാടകയോട് നിർദേശിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു. കാവേരി തീരത്തെ കാർഷിക മേഖലക്ക് നിലവിൽ ഇത് ഏറ്റവും നിർണായകമായ സമയമാണ്. കുറു വൈ നെൽകൃഷിയുടെ വിളവെടുപ്പും സാംബ നെൽകൃഷിയുടെ തുടക്കവുമാണ് ഇപ്പോൾ കാവേരി ഡെൽറ്റയിൽ നടക്കുന്നത്.

ഈ ഘട്ടത്തിൽ കൃത്യമായി വെള്ളം ലഭിച്ചില്ലെങ്കിൽ കുറു വൈ കൃഷി കരിഞ്ഞുപോവുകയും പ്രധാന വിളയായ സാംബ കൃഷി വലിയ പ്രതിസന്ധിയിലാവുകയും ചെയ്യുമെന്ന് ഡി.എം.കെയും കോടതിയിൽ ചൂണ്ടിക്കാട്ടി. ജലാശയങ്ങളിലെ ജലനിരപ്പ് ഓരോ 10 ദിവസം കൂടുമ്പോഴും പരിശോധിക്കാനും കൃത്യമായി വെള്ളം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും അതോറിറ്റിയോട് നിർദേശിക്കണമെന്നാണ് തമിഴ്‌നാടിന്റെ പ്രധാന ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaTamil NaduCauvery RowSupreme Court
News Summary - ഉത്തരവ് ലംഘിച്ച് കർണാടക; കാവേരി വെള്ളത്തിനായി തമിഴ്‌നാടും ഡി.എം.കെയും സുപ്രീംകോടതിയിൽ
Next Story