Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി മസ്ജിദ് തകർത്ത...

ബാബരി മസ്ജിദ് തകർത്ത കേസിൽ അദ്വാനി ഉൾപ്പെടെ ബി.ജെ.പി നേതാക്കളെ വെറുതെവിട്ടതിനെതിരായ ഹരജി തള്ളി

text_fields
bookmark_border
advani joshy umabharati
cancel

ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺ സിങ് ഉൾപ്പെടെയുള്ളവരെ വെറുതെവിട്ടതിനെതിരായ ഹരജി അലഹബാദ് ഹൈകോടതി തള്ളി. അയോധ്യ സ്വദേശികളായ ഹാജി മഹ്മൂദ് അഹ്മദ്, സയിദ് അഖ്‍ലാഖ് അഹ്മദ് എന്നിവരാണ് ഹരജി നൽകിയത്.

ലഖ്നോയിലെ സി.ബി.ഐ പ്രത്യേക കോടതി ബി.ജെ.പി നേതാക്കളുൾപ്പെടെ 32 പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു. ബാബരി മസ്ജിദ് തകർത്തത് മുൻകൂട്ടി തീരുമാനിച്ചല്ലെന്നും ഇതിൽ ഗൂഢാലോചന ഇല്ലെന്നും വിലയിരുത്തിയാണ് ജഡ്ജി എസ്.കെ. കേശവ് വിധി പറഞ്ഞത്. ഇതിനെതിരെയായിരുന്നു ഹൈകോടതിയെ സമീപിച്ചത്.


1992 ഡിസംബർ ആറിനാണ് കർസേവകർ ബാബരി മസ്ജിദ് തകർത്തത്. നീണ്ട നിയമയുദ്ധത്തിന് ശേഷം 2020 സെപ്റ്റംബർ 30നാണ് സി.ബി.ഐ പ്രത്യേക കോടതി എൽ.കെ. അദ്വാനി, യു.പി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, മുരളി മനോഹർ ജോഷി, ഉമ ഭാരതി, വിനയ് കത്യാർ തുടങ്ങിയവർ ഉൾപ്പെടെയുള്ള 32 പ്രതികളെ വെറുതെവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uma BharatiLK AdvaniBabri Demolition CaseMurli Manohar Joshi
News Summary - Babri Demolition Case: Allahabad HC Dismisses Appeal Against Lucknow Court's Order
Next Story