Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥി...

വിദ്യാർഥി പ്രക്ഷോഭത്തിൽ അമിത് ഷാ മറുപടി നൽകും; സഭ തടസ്സപ്പെടുത്തരുതെന്ന് കിരൺ റിജിജു

text_fields
bookmark_border
Amit Shah
cancel
camera_alt

അമിത് ഷാ 

ന്യൂഡൽഹി: വിദ്യാർഥികളുടെ പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ വിശദീകരണം നൽകാൻ തയാറാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. വിഷയത്തിൽ പൂർണ്ണവും വിശദവുമായ ചർച്ചക്ക് സർക്കാർ സജ്ജമാണെന്നും, ആഭ്യന്തരമന്ത്രി സംസാരിക്കുമ്പോൾ ബഹളം വെച്ച് സഭാ നടപടികൾ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

വിദ്യാർഥി മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് കിരൺ റിജിജു പറഞ്ഞു. ‘ചർച്ചകളും ആഭ്യന്തരമന്ത്രിയുടെ മറുപടിയും നടക്കുമ്പോൾ പ്രതിപക്ഷം തടസ്സങ്ങൾ സൃഷ്ടിക്കരുത്. സർക്കാരിന്റെയും ആഭ്യന്തരമന്ത്രിയുടെയും മറുപടി അവർ കേൾക്കാൻ തയാറാകണം. ചർച്ച ആരംഭിച്ചാൽ എല്ലാ വശങ്ങളും തുറന്ന വിശകലനത്തിന് വിധേയമാക്കാം’ കിരൺ റിജിജു കൂട്ടിച്ചേർത്തു.

ജൂലൈ 20ന് ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാരിന്റെ പ്രസ്താവന. ഭാവി മുൻനിർത്തി ചോദ്യങ്ങൾ ചോദിച്ച വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകളും ആണിയടിച്ച ലാത്തികളും കണ്ണീർവാതക ഷെല്ലുകളുമാണ് പൊലീസ് പ്രയോഗിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

വിദ്യാർഥികൾക്ക് നേരെ മർദ്ദനമേറ്റെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അസ്ഥികൾ വരെ തകർക്കപ്പെട്ടെന്നും, ഇതിനോടകം 20 ദിവസത്തോളമായിട്ടും ആഭ്യന്തരമന്ത്രി സഭയിൽ വന്ന് മറുപടി നൽകിയിട്ടില്ലെന്നും എക്സിലെ കുറിപ്പിലൂടെ രാഹുൽ കുറ്റപ്പെടുത്തി. സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭവും അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുള്ള സംഭാവനകൾ തട്ടിയെടുത്തെന്ന ആരോപണവും ഉയർത്തി പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതോടെ ലോക്‌സഭാ നടപടികൾ തടസ്സപ്പെട്ടു. ബഹളത്തിനിടയിലും ട്രൈബ്യൂണൽ പരിഷ്കരണ ഭേദഗതി ബിൽ, ഗവൺമെന്റ് ഓഫ് കേരള (പേര് മാറ്റൽ) ബിൽ 2026 ഉൾപ്പെടെയുള്ള നാല് നിർണായക ബില്ലുകൾ സഭയിൽ അവതരിപ്പിച്ചു. ഈ മൺസൂൺ സമ്മേളനത്തിൽ ലോക്‌സഭ പാസാക്കിയ എട്ട് ബില്ലുകളിൽ ആറെണ്ണവും ചർച്ചകളൊന്നുമില്ലാതെയാണ് പ്രതിഷേധങ്ങൾക്കിടയിൽ പാസാക്കിയെടുക്കേണ്ടി വന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiren rijijuAmit ShahParliament SpeechRahul GandhiCJP Protest
News Summary - വിദ്യാർഥി പ്രക്ഷോഭത്തിൽ അമിത് ഷാ മറുപടി നൽകും; സഭ തടസ്സപ്പെടുത്തരുതെന്ന് കിരൺ റിജിജു
Next Story