Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവർധിക്കുന്ന...

വർധിക്കുന്ന കുഴഞ്ഞുവീണു മരണം: പ്രതിരോധം എങ്ങനെ?

text_fields
bookmark_border
sudden death
cancel

ദിനംപ്രതി കേൾക്കുന്ന വാർത്തകളിൽ ഒന്നാണ് കുഴഞ്ഞുവീണുള്ള അപ്രതീക്ഷിത മരണം. മുമ്പ് ഇത് അപൂർവമായി മാത്രമേ കേട്ടിരുന്നുള്ളൂ. ഇപ്പോൾ ചെറുപ്പക്കാരിലും ആരോഗ്യവന്മാരെന്ന് കരുതുന്നവരിലും ഈ അപകടം വർധിച്ചുവരുന്നതായി കാണുന്നു. ഹൃദയത്തിന്റെ രക്തക്കുഴൽ അടഞ്ഞാൽ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചു ഹൃദയം നിലക്കാം. ഹൃദയം നിലക്കുന്നത് മരണമാണെന്ന് പറയേണ്ടതില്ലല്ലോ. 90 ശതമാനം കുഴഞ്ഞു വീണു മരണത്തിലും ഇതാണ് പ്രശ്നം.

ഇലക്ട്രിക്കൽ പ്രശ്നങ്ങൾ (അറിത്മിയ ): ഹൃദയത്തിന് സാധാരണ താളം നഷ്ടപ്പെട്ടാൽ, വെന്റ്രിക്കുലർ ഫിബ്രിലേഷൻ പോലുള്ള അപകടകരമായ അറിത്മിയകൾ ഉണ്ടാകാം.

ജനിതക രോഗങ്ങൾ: ചിലർക്ക് പാരമ്പര്യമായി കിട്ടുന്ന ഹൃദയത്തിലെ ഘടനാപരമായ മാറ്റങ്ങൾ, അല്ലെങ്കിൽ വൈദ്യുതി പ്രവർത്തനത്തിലെ വ്യതിയാനങ്ങൾ.

മറ്റു ഘടകങ്ങൾ: പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ, അമിതവണ്ണം, പുകവലി , മദ്യപാനം, വ്യായാമക്കുറവ്, മാനസിക സമ്മർദം എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നു.

അപകട സൂചനകൾ

പെട്ടെന്ന് നെഞ്ചുവേദന, കഠിനമായ ശ്വാസ തടസ്സം, തലചുറ്റൽ, ബോധംകെട്ട് വീഴുക തുടങ്ങിയവ ചിലപ്പോൾ മുന്നറിയിപ്പ് നൽകിയേക്കാം. എന്നാൽ, പലപ്പോഴും ഒരു മുന്നറിയിപ്പുമില്ലാതെ സംഭവിക്കാം എന്നതാണ് ഭീഷണി.

പ്രതിരോധ മാർഗങ്ങൾ

  • നിയമിത പരിശോധന: 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്, പ്രത്യേകിച്ച് കുടുംബചരിത്രമുള്ളവർക്ക് ഹൃദയപരിശോധന (ഇ.സി.ജി, ഇക്കോ, ട്രെഡ്മിൽ ടെസ്റ്റ്, കൊളസ്‌ട്രോൾ, ഷുഗർ ടെസ്റ്റ്) നിർബന്ധമാക്കുക.
  • ജീവിതശൈലി മാറ്റങ്ങൾ: ആരോഗ്യകരമായ ഭക്ഷണം, എണ്ണ, പഞ്ചസാര നിയന്ത്രണം.
  • ദിവസവും കുറഞ്ഞത് അരമണിക്കൂർ നടപ്പ് / വ്യായാമം, ധൂമപാനം, അമിത മദ്യപാനം ഒഴിവാക്കുക. മാനസിക സമ്മർദം കുറക്കുക
  • മരുന്നുകൾ: ഡോക്ടറുടെ നിർദേശപ്രകാരം രക്തസമ്മർദത്തിനും കൊളസ്ട്രോളിനും പ്രമേഹത്തിനും മരുന്നുകൾ ശരിയായ രീതിയിൽ കഴിക്കുക.
  • ജീവൻരക്ഷാ സൗകര്യങ്ങൾ: CPR (കൃത്രിമ ശ്വാസ-ഹൃദയ മസാജ്) പരിശീലനം, ഓട്ടോമാറ്റിക് ഡിഫിബ്രിലേറ്റർ (AED) എന്നിവ പൊതുസ്ഥലങ്ങളിൽ ഉണ്ടെങ്കിൽ പലർക്കും ജീവൻ രക്ഷിക്കാനാകും.

ഹൃദയസ്തംഭനം അപ്രതീക്ഷിതം ആയാലും അതിന്റെ കാരണം പ്രതിരോധിക്കാവുന്നതാണ്. ശരിയായ പരിശോധനയും ആരോഗ്യകരമായ ജീവിതശൈലിയുമാണ് മരണം തടയാനുള്ള പ്രധാന ആയുധം.“ഹൃദയം നിലക്കുന്നതിന് മുമ്പ്, ജീവിതം മാറ്റാം” – ഇന്നുതന്നെ കൃത്യമായ ആരോഗ്യപരിശോധന തുടങ്ങൂ.

ഡോ. കെ.പി. ബാലകൃഷ്ണൻ-ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, സീനിയർ കൺസൾട്ടന്റ്, ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്, ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ) (ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി ദേശീയ വൈസ് പ്രസിഡൻറ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fitness tipsCollapsepreventionSudden Death
News Summary - Rising risk of falling and dying: How to prevent it?
Next Story