Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightആസ്‌ട്രേലിയയിൽ 50...

ആസ്‌ട്രേലിയയിൽ 50 വർഷത്തിന് ശേഷം ഡിഫ്തീരിയ പടരുന്നു; ഇന്ത്യയും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
ആസ്‌ട്രേലിയയിൽ 50 വർഷത്തിന് ശേഷം ഡിഫ്തീരിയ പടരുന്നു; ഇന്ത്യയും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
cancel
camera_alt

പ്രതീകാത്മക ചിത്രം

മെൽബൺ: വാക്സിനേഷനിലൂടെ ലോകം ഏറെക്കുറെ പിടിച്ചുകെട്ടിയ മാരകമായ പകർച്ചവ്യാധി 'ഡിഫ്തീരിയ' (തൊണ്ടമുള്ള്) ആസ്‌ട്രേലിയയിൽ വീണ്ടും പടരുന്നു. പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ കിംബർലി മേഖലയിലാണ് രോഗം അതിവേഗം വ്യാപിക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയൊരു തിരിച്ചുവരവ്.

അടുത്ത കാലത്തായി ഇവിടെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചതായാണ് കണക്കുകൾ. ശ്വാസകോശത്തെ ബാധിക്കുന്ന ഡിഫ്തീരിയയും ചർമത്തെ ബാധിക്കുന്ന ഡിഫ്തീരിയയും ഒരുപോലെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ രോഗബാധിതരുടെ എണ്ണം 20 കടന്നു എന്നത് ആരോഗ്യ വിദഗ്ധരെ ആശങ്കയിലാഴ്ത്തുന്നു.

എന്താണ് ഡിഫ്തീരിയ?

'കോറിനെബാക്ടീരിയം ഡിഫ്തീരിയ' എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന കഠിനമായ പകർച്ചവ്യാധിയാണിത്. പ്രധാനമായും മൂക്കിനെയും തൊണ്ടയെയുമാണ് ഇത് ബാധിക്കുന്നത്. രോഗബാധിതരുടെ ചുമ, തുമ്മൽ എന്നിവയിലൂടെയോ മുറിവുകളിലൂടെയോ ആണ് ഇത് പകരുന്നത്. ഈ ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷാംശം ഹൃദയത്തെയും ഞരമ്പുകളെയും മാരകമായി ബാധിക്കാൻ സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

കഠിനമായ തൊണ്ടവേദന, പനി, ഭക്ഷണം ഇറക്കാൻ പ്രയാസം, കഴുത്തിലെ ഗ്രന്ഥികൾ വീർക്കുക, തൊണ്ടയിൽ ചാരനിറത്തിലുള്ള പാട കാണപ്പെടുക, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ. സമയത്തിന് ചികിത്സിച്ചില്ലെങ്കിൽ ഹൃദയസ്തംഭനം, തളർവാതം എന്നിവക്കും മരണം വരെ സംഭവിക്കാനും ഈ രോഗം കാരണമാകും. വാക്സിനേഷൻ നിരക്കിലുണ്ടായ കുറവാണ് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിദൂര പ്രദേശങ്ങളിൽ ആരോഗ്യസേവനങ്ങൾ കൃത്യമായി എത്താത്തതും, കൃത്യസമയത്ത് ബൂസ്റ്റർ ഡോസുകൾ എടുക്കാത്തതും രോഗം വീണ്ടും പടരാൻ കാരണമായി.

ഇന്ത്യക്കും മുന്നറിയിപ്പ്

ഇന്ത്യയിൽ ശക്തമായ പ്രതിരോധ കുത്തിവെപ്പ് പദ്ധതികൾ നിലവിലുണ്ടെങ്കിലും, ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും ഉൾനാടുകളിലും വാക്സിനേഷൻ പൂർണ്ണമല്ലെങ്കിൽ രോഗം പടരാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ പ്രതിരോധ കുത്തിവെപ്പുകൾ കുറയുന്ന പ്രവണത മാരകമായ ഇത്തരം രോഗങ്ങളെ തിരികെ കൊണ്ടുവരാൻ ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകുന്നു.

പ്രതിരോധം എങ്ങനെ?

ഡിഫ്തീരിയ തടയാൻ വാക്സിനേഷൻ മാത്രമാണ് പോംവഴി. കുട്ടികൾക്ക് നൽകുന്ന ഡി.ടി.പി (DTP) വാക്സിനുകളും കൃത്യസമയത്തുള്ള ബൂസ്റ്റർ ഡോസുകളും എടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. മുൻകരുതലും കൃത്യമായ നിരീക്ഷണവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം പകർച്ചവ്യാധികളെ അകറ്റിനിർത്താൻ കഴിയൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world health organizationdiphtheriawarningHealth AlertAustralia
News Summary - Diphtheria outbreak in Australia after 50 years
Next Story