Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right'സിക്കാഡ' വകഭേദം...

'സിക്കാഡ' വകഭേദം കുട്ടികളിൽ അഞ്ചിരട്ടി വേഗത്തിൽ ബാധിക്കാൻ സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
സിക്കാഡ വകഭേദം കുട്ടികളിൽ അഞ്ചിരട്ടി വേഗത്തിൽ ബാധിക്കാൻ സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
cancel

ന്യൂഡൽഹി/ജനീവ: കോവിഡ്19ന്റെ പുതിയ വകഭേദമായ 'സിക്കാഡ' (BA.3.2) ലോകത്തെ 23 രാജ്യങ്ങളിൽ ഇതിനോടകം സ്ഥിരീകരിച്ചു. 70ലധികം മ്യൂട്ടേഷനുകൾ (ജനിതക മാറ്റങ്ങൾ) സംഭവിച്ച ഈ വകഭേദം ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ബാധിക്കാൻ ശേഷിയുള്ളതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മുതിർന്നവരേക്കാൾ അഞ്ചിരട്ടി വേഗത്തിൽ ഈ വകഭേദം കുട്ടികളെ ബാധിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിലുള്ള വാക്സിനുകൾ വഴി ലഭിച്ച ആന്റിബോഡികളെ വെട്ടിച്ച് ശരീരത്തെ ബാധിക്കാൻ ശേഷിയുള്ളതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കുട്ടികളുടെ പ്രതിരോധ സംവിധാനം മുതിർന്നവരുടേതുപോലെ പൂർണ്ണവളർച്ച എത്താത്തതിനാൽ വൈറസ് എളുപ്പത്തിൽ ബാധിക്കുന്നു. നേരത്തെ എടുത്ത വാക്സിനുകളിലൂടെ ലഭിച്ച പ്രതിരോധത്തെ മറികടക്കാൻ ഈ വകഭേദത്തിന് സാധിക്കുന്നു. 2024 നവംബറിൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഈ വൈറസ് ഇപ്പോൾ അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലെ മലിനജല സാമ്പിളുകളിൽ പോലും കണ്ടെത്തിയിട്ടുണ്ട്. സ്കൂളുകളിലും മൈതാനങ്ങളിലും മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വൈറസ് വ്യാപന സാധ്യത വർധിപ്പിക്കുന്നു.

ലക്ഷണങ്ങൾ ശ്രദ്ധിക്കുക

  • കുട്ടികളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം
  • ചുമ, തൊണ്ടവേദന, മൂക്കടപ്പ്
  • ശ്വാസതടസ്സം
  • ഗന്ധവും രുചിയും നഷ്ടപ്പെടുക
  • ഛർദ്ദി, മനംപുരട്ടൽ

മുതിർന്നവരേക്കാൾ കുട്ടികളിൽ പ്രതിരോധ സംവിധാനത്തിനുള്ള വ്യത്യാസങ്ങളും അവരുടെ ജീവിതശൈലിയുമാണ് പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നത്. കുട്ടികൾക്ക് രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ, അവർ സ്കൂളുകളിൽ പോകുന്നവരും പുറത്ത് കളിക്കുന്നവരും ആയതിനാൽ അണുബാധയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തൊടുന്ന പ്രതലങ്ങളിലെ ശുചിത്വത്തെക്കുറിച്ച് പലപ്പോഴും അവർ ബോധവാന്മാരല്ല എന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.

2026ലെ സെൻസസ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ 3നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ എണ്ണം 25 കോടിയിലധികം വരും. ഇതിൽ വലിയൊരു വിഭാഗം കുട്ടികളും ഇപ്പോഴും പൂർണ്ണമായി വാക്സിൻ സ്വീകരിക്കാത്തവരോ പ്രതിരോധശേഷി കുറഞ്ഞവരോ ആണ്. അതിനാൽ മാതാപിതാക്കളും പീഡിയാട്രീഷ്യന്മാരും അധികൃതരും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശമുണ്ട്. പുതിയ വകഭേദത്തിന് വൻതോതിൽ ജനിതക മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, പൊതുജനാരോഗ്യത്തിന് ഉടനടി ഭീഷണിയൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടനയും ഇന്ത്യൻ ആരോഗ്യ മന്ത്രാലയവും (MoHFW), ഐ.സി.എം.ആറും വ്യക്തമാക്കി.

എങ്കിലും കുട്ടികളുടെയും പ്രതിരോധശേഷി കുറഞ്ഞവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. നിലവിൽ ഈ വകഭേദം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. എങ്കിലും 2026 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 25 കോടിയോളം വരുന്ന കുട്ടികൾ ഈ വൈറസ് ഭീഷണിയിലായതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നു.

പ്രതിരോധ നടപടികൾ

  • മാസ്ക് ധരിക്കുക: തിരക്കേറിയ സ്ഥലങ്ങളിലും അടഞ്ഞ മുറികളിലും മാസ്ക് നിർബന്ധമാക്കുക.
  • ശുചിത്വം: കൈകൾ ഇടക്കിടെ കഴുകുന്നതും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും ശീലമാക്കുക.
  • ബൂസ്റ്റർ ഡോസ്: കുട്ടികൾക്ക് നൽകേണ്ട പ്രികോഷൻ ഡോസുകൾ കൃത്യസമയത്ത് നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
  • വായുസഞ്ചാരം: സ്കൂൾ ക്ലാസ് മുറികളിലും വീടുകളിലും ശരിയായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world health organizationChildrenvirusHealth AlertCovid variant
News Summary - Cicada COVID Variant Why Children Are 5 Times More Likely To Get Infected
Next Story