സ്ക്രീൻ ടൈം: കുട്ടികൾക്ക് മാതൃകയായി മാതാപിതാക്കൾ മാറണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ബാല്യത്തിലെ അമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളുടെ വളർച്ചയെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നിരിക്കെ കുട്ടികൾക്ക് മാതൃകയായി മാറാൻ രക്ഷിതാക്കളോട് വിദഗ്ധരുടെ നിർദേശം. മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടെലിവിഷൻ എന്നിവയുടെ അമിത ഉപയോഗം കുട്ടികളിലെ ഭാഷാ വികാസത്തെയും സാമൂഹിക ഇടപെടലുകളെയും സാരമായി ബാധിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കളുടെ ഡിജിറ്റൽ ശീലങ്ങൾ കുട്ടികൾ അനുകരിക്കുമെന്നതിനാൽ കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയങ്ങളിൽ രക്ഷിതാക്കൾ സ്വന്തം ഫോൺ ഉപയോഗം നിയന്ത്രിച്ച് മാതൃകയാകണമെന്നാണ് പ്രധാന നിർദേശം.
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ദിവസേന ഒരു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം നൽകരുതെന്നും രണ്ട് വയസ്സിൽ താഴെയുള്ളവർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ഭക്ഷണവേളകളിലും ഉറക്കത്തിന് തൊട്ടുമുമ്പുള്ള സമയത്തും ഡിജിറ്റൽ ഉപകരണങ്ങൾ പൂർണ്ണമായും ഒഴിവാക്കി, ആ സമയങ്ങളിൽ കുട്ടികളുമായി സംസാരിക്കുകയും കഥകൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നത് ഭാഷാ വികാസത്തിന് ഏറെ സഹായകമാണ്.
സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ കാര്യത്തിൽ ഇത്തരം നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദനീയമാണെങ്കിലും, പൊതുവേ കുട്ടികൾ സ്ക്രീൻ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ഒപ്പമിരുന്ന് കാര്യങ്ങൾ വിശദീകരിച്ചു നൽകുന്ന 'കോ-വ്യൂയിങ്' രീതി പിന്തുടരുന്നത് ഗുണകരമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

