ഫിറ്റ്നസിൽ സ്മാർട്ടായി ദുബൈ നഗരം
text_fieldsദുബൈ: വ്യായാമത്തിലൂടെ ആരോഗ്യത്തിലേക്ക് ചുവടുവെക്കുകയെന്ന പുതിയ ജീവിതശൈലി ദുബൈ നിവാസികൾക്ക് സമ്മാനിച്ച്, ഒരു മാസക്കാലമായി നഗരത്തെ മൾട്ടി ജിംനേഷ്യമാക്കി മാറ്റിയ ദുബൈ ഫിറ്റ്നസ് ചലഞ്ച് ശനിയാഴ്ച സമാപിക്കും. ദുബൈ നിവാസികളെ ആരോഗ്യട്രാക്കിലെത്തിക് കാൻ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആവിഷ്കരിച്ച ഫിറ്റ് നസ് ചലഞ്ചിൽ 30 ദിവസവും മുടങ്ങാതെ പങ്കാളികളായത് പതിനായിരങ്ങളാണ്.
ഇടതടവില്ലാ തെ വാഹനങ്ങൾ ഇരമ്പിയാർക്കുന്ന ശൈഖ് സായിദ് റോഡ്, അത്ലറ്റുകളുടെയും കായികപ്രേമിക ളുടെയും വേഗക്കുതിപ്പിന് വേദിയൊരുക്കി മത്സരട്രാക്കായി മാറിയതാണ് മൂന്നാം സീസണിലെ വലിയ നേട്ടങ്ങളിലൊന്ന്. ലോകത്തിലെ തന്നെ തിരക്കേറിയ പ്രധാന റോഡുകളിലൊന്നായ ശൈഖ് സാ യിദ് റോഡിലെ ഗതാഗതം പൂർണമായും നിർത്തലാക്കിയാണ് ഫിറ്റ്നസ് ചലഞ്ചിെൻറ ഭാഗമായുള്ള ദ ുബൈ റണ്ണിന് ട്രാക്കായി മാറിയത്. ഒരുമാസക്കാലം നീണ്ട ചലഞ്ചിെൻറ സമാപന ചടങ്ങുകൾ ശനി യാഴ്ച വൈകുന്നേരം 7.15ന് ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ നടക്കും.
ഫിനാലെ വേദിയിൽ ഫൈനൽ ഫിറ്റ്നസ് ഇമാജിൻ ഷോ സംഘടിപ്പിക്കും. അതിഗംഭീരമായ കരിമരുന്ന് പ്രയോഗം ചടങ്ങിന് മാറ്റുകൂട്ടും ഓരോ ദിവസവും കേവലം 30 മിനിറ്റെങ്കിലും വ്യായാമത്തിലേർപ്പെടുകയെന്ന ചലഞ്ച് ഏറ്റെടുത്ത് പാർക്കുകളിലും ബീച്ചുകളിലും കമ്യൂണിറ്റി സെൻററുകളിലും ഒരുക്കിയ ഫിറ്റ്നസ് ഹബുകളിലേക്ക് കുട്ടികളും ചെറുപ്പക്കാരും വയോജനങ്ങളും സന്ദർശകരും ഒഴുകിയെത്തിയതോടെ 1500ലേറെ കായികപരിപാടികളാണ് ചലഞ്ചിെൻറ ഭാഗമായി നടന്നത്.
ഓടിയും നടന്നും സൈക്കിളിലേറിയും ബാസ്കറ്റ് കോർട്ടിൽ വിയർത്തും ഫുട്ബാൾ മൈതാനത്ത് പന്തു തട്ടിയും യോഗയിലും ആയോധന കലകളിലും ശ്രദ്ധ പതിപ്പിച്ചും ബീച്ചിൽ നീന്തിത്തുടിച്ചും പടിക്കെട്ടുകളിലേക്ക് പാഞ്ഞുകയറിയും ആഹ്ലാദത്തോടെ ആരോഗ്യത്തെ വീണ്ടെടുക്കാനുള്ള ആഘോഷത്തിമിർപ്പായിരുന്നു ഇൗ ദിവസങ്ങളിലെങ്ങും കാണാനായത്.
ദുബൈ ഫെസ്റ്റിവൽ സിറ്റി മാളും കൈറ്റ് ബീച്ചും വ്യായാമപ്രിയരെക്കൊണ്ടു നിറഞ്ഞു. 30x30 ചലഞ്ചിെൻറ മൂന്നാം സീസണിൽ വ്യായാമം ശീലമാക്കി ആരോഗ്യം വീണ്ടെടുക്കാനുള്ള യത്നത്തിൽ പ്രായ-ഭാഷ-ദേശ ഭേദമന്യേ പതിനായിരങ്ങളെ അണിനിരത്താനായി. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹങ്ങളും ചലഞ്ചിൽ ആവേശത്തോടെ പങ്കാളികളായി.
മുടക്കം വരുത്താതെ മോഹൻദാസും ബാബു ദേവസ്യയും
ദുബൈ: ചടുലതയോടെ ആരോഗ്യത്തിലേക്ക് ചുവടുവെച്ച ഫിറ്റ്നസ് ചലഞ്ചിൽ ചാഞ്ചല്യവുമില്ലാതെയുള്ള പങ്കാളിത്തവുമായി മലയാളികളും മികവ് പുലർത്തി. ഒരു ദിവസം പോലും അവധി കൊടുക്കാതെ 30 ദിവസവും ഓടിയും നീന്തിയും സൈക്ലിങ് നടത്തിയും മുന്നേറിയ മോഹൻദാസ് പുതുക്കാട്ടിൽ വെല്ലുവിളി ഏറ്റെടുത്തപ്പോൾ 1800 കിലോമീറ്ററോളം സൈക്ലിങ് നടത്തിയാണ് ബാബു ദേവസ്യ പ്രവാസി സമൂഹത്തിന് അഭിമാനമായത്.
അഞ്ച് വർഷത്തിലധികമായി ദുബൈയിലെ കായികരംഗത്ത് സജീവമായി ഇടപെടുന്ന മോഹൻദാസ് ട്രയത്തലണിലാണ് 30x30 ചലഞ്ചിൽ പങ്കാളിയായത്. ഓട്ടം, നീന്തൽ, സൈക്ലിങ് ഇനങ്ങളിലായി 898 കിലോമീറ്റർ ദൂരമാണ് ഒരുമാസം കൊണ്ട് മോഹൻദാസ് പിന്നിട്ടത്. 191.5 കി.മീ ഓട്ടം പൂർത്തീകരിച്ചപ്പോൾ 767 കിലോമീറ്റർ ദൂരമാണ് സൈക്കിളിലേറി കുതിച്ചത്. 31.242 കിലോമീറ്റർ നീന്താനും ഇൗ 54കാരൻ ഇതിനിടയിൽ സമയം കണ്ടെത്തി. സമാപന ദിവസമായ ഇന്ന് 21 കി.മീ ഹാഫ് മാരത്തണിലും 90 കി.മീ സൈക്ലിങ്ങിലും ഇദ്ദേഹം പങ്കാളിയാവും. രസതന്ത്രത്തിൽ പിഎച്ച്.ഡി നേടിയ മോഹൻദാസ് ഫ്യൂച്ചർ പൈപ്പ് എന്ന സ്ഥാപനത്തിൽ റിസർച്ച് ഡയറക്ടറാണ്. സൈക്ലിങ് രംഗത്തെ മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്സ് യു.എ.ഇയുടെ പരിശീലകൻ കൂടിയായ ഇദ്ദേഹം കുടുംബസമേതമാണ് ദുബൈ റണ്ണിന് ഓടാനെത്തിയത്.
തൃശൂർ മുതൽ വാഗമൺ വരെ 270 കിലോമീറ്ററോളം സൈക്കിളോടിച്ച ചിറ്റിലപ്പള്ളി സ്വദേശി ബാബു ദേവസ്യ ഫിറ്റ്നസ് ചലഞ്ച് കാലത്ത് 1800 കി.മീ സൈക്ലിങ് നടത്തിയാണ് കായികക്കുതിപ്പിെൻറ മലയാളിപ്പെരുമ ദുബൈയിൽ ഉയർത്തിക്കാട്ടിയത്. ദിവസം ശരാശരി 60 കി.മീ സൈക്ലിങ് നടത്തുന്ന ഇദ്ദേഹം വെള്ളിയാഴ്ച മംമസറിൽനിന്ന് ഫുജൈറ വരെയും തിരിച്ചുമുള്ള 220 കിലോമീറ്ററോളം റൈഡും വിജയകരമായി പൂർത്തിയാക്കി.
എഴു വർഷമായി സ്ഥിരമായി റൈഡുകളിൽ പങ്കെടുക്കുന്ന ബാബു ദേവസ്യ ഇതിനകം 32,000 കിലോമീറ്ററാണ് തെൻറ സൈക്കിളുമായി സഞ്ചരിച്ചത്. വിവിധ റൈഡുകളിൽ പങ്കെടുക്കുന്നതിനുള്ള ഫലപ്രദമായ പരിശീലനമാണ് ചലഞ്ചിലൂടെ കൈവരിക്കാനായതെന്ന് അൽഖൈൽ ഗേറ്റിൽ താമസിക്കുന്ന ഇൗ റൈഡർ പറയുന്നു. യൂറോപ്യൻ കമ്പനിയായ എ.ബി.ബിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി നോക്കുകയാണ് ഇൗ 46കാരൻ.
മലയാളി സമൂഹവും ആവേശത്തോടെ പങ്കെടുത്ത ചലഞ്ചിൽ കുടുംബങ്ങളുടെ കൂടിയ പങ്കാളിത്തമാണ് ഇത്തവണ ശ്രദ്ധേയമായത്. ദുബൈയിലെ കായികരംഗത്തെ നിറസാന്നിധ്യമായ കേരള റൈഡേഴ്സ് യു.എ.ഇ ടീമിലെ 60ലധികം അംഗങ്ങളും സജീവമായി ഫിറ്റ്നസ് ചലഞ്ചിലുണ്ടായിരുന്നു. ചലഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച സൈക്ലിങ് മത്സരങ്ങളിൽ മുൻപന്തിയിൽനിന്ന് നയിച്ചത് കായികക്കുതിപ്പുകളെ നെഞ്ചോടുചേർക്കുന്ന ഇൗ മലയാളിക്കൂട്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.