Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാത്രക്കാർക്ക്...

യാത്രക്കാർക്ക് വിനോദകേന്ദ്രങ്ങളിലേക്ക് സൗജന്യ പാസുമായി എമിറേറ്റ്സ്

text_fields
bookmark_border
emirates
cancel

ദുബൈ: യാത്രക്കാർക്ക് എമിറേറ്റിലെ പ്രധാന വിനോദകേന്ദ്രങ്ങളിലേക്ക് പാസുകൾ സൗജന്യമായി അനുവദിച്ച് എമിറേറ്റ്സ് വിമാനക്കമ്പനി. മാർച്ച് 31ന് മുമ്പ് യാത്ര ചെയ്യാൻ എമിറേറ്റ്സിൽ ടിക്കറ്റെടുക്കുന്നവർക്കാണ് മ്യൂസിയം ഓഫ് ഫ്യൂചർ, അറ്റ്ലാൻറിസ് അക്വാവെഞ്ച്വർ എന്നിവ സന്ദർശിക്കാൻ ടിക്കറ്റ് നൽകുന്നത്. എട്ടു മണിക്കൂറിൽ കൂടുതൽ ദുബൈയിൽ സ്റ്റോപ് ഓവറുള്ള യാത്രക്കാർക്കും ഈ സൗജന്യം ഉപയോഗിക്കാനാവും. ഫെബ്രുവരി 1വരെ ടിക്കറ്റെടുക്കുന്നവർക്കാണ് സൗജന്യ പാസ് ലഭിക്കുക. 2024 മാർച്ച് 31വരെ യാത്ര ചെയ്യാൻ ടിക്കറ്റുകൾ ഉപയോഗിക്കാം. വൺ-വേ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് ഓഫർ ലഭിക്കുകയില്ല.

എമിറേറ്റ്സിന്‍റെ വെബ്സൈറ്റിൽ ബുക്ക് ചെയ്യുന്നവർ ഇ.കെ.ഡി.എക്സ്.ബി24 എന്ന കോഡ് ഉപയോഗിക്കുകയാണ് വേണ്ടത്. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് ഒരു കോഡും അറ്റ്ലാന്റിസ് അക്വാവെഞ്ച്വറിനായി മറ്റൊരുരു കോഡുമാണ് കമ്പനി നൽകുക. ട്രാവൽ ഏജന്റ്, എമിറേറ്റ്‌സ് കോൾ സെന്റർ, ടിക്കറ്റിങ് ഓഫിസ് എന്നിവ വഴി ബുക്ക് ചെയ്യുകയാണെങ്കിൽ, യാത്ര ചെയ്യുന്നതിന് 96 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാരന്‍റെ പേര്, ദുബൈയിൽ എത്തുന്ന ദിവസം, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ സഹിതം emiratesoffer@emirates.com എന്ന മെയിൽ വഴി അറിയിച്ചാൽ പാസുകൾ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlinesUAE NewstourismemiratesFree Pass
News Summary - Emirates with free pass to tourist spots for passengers
Next Story