Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജ്യത്തിെൻറ...

രാജ്യത്തിെൻറ പൊതുമനസ്സ് വിദ്യാർഥികൾക്കൊപ്പം

text_fields
bookmark_border
രാജ്യത്തിെൻറ പൊതുമനസ്സ് വിദ്യാർഥികൾക്കൊപ്പം
cancel
camera_alt

സു​രേ​ഷ് ശ​ങ്ക​ർ

ഒരു രാജ്യത്തിെൻറ ഭാവി അവിടെ വളർന്നുവരുന്ന വിദ്യാർഥികളാണ്. അവരുടെ സ്വപ്നങ്ങളും പ്രയത്നങ്ങളും യാഥാർഥ്യമാകുന്നത് നീതിപൂർവമായ അവസരങ്ങളിലൂടെ മാത്രമാണ്.

അതുകൊണ്ടുതന്നെ, ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയരുമ്പോൾ, അത് ഒരു വിഭാഗത്തിെൻറ മാത്രം പ്രശ്നമായി ചുരുങ്ങുന്നില്ല. പകരം, രാജ്യത്തിെൻറ വിദ്യാഭ്യാസ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസത്തെ മുഴുവനായും ബാധിക്കുന്ന ഗുരുതര വിഷയമായി അത് മാറുന്നു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിൽ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളും അന്വേഷണങ്ങളും പൊതുചർച്ചയായ സാഹചര്യത്തിൽ, വിദ്യാർഥികൾ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തുന്നത് സ്വാഭാവികമാണ്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത വിദ്യാർഥികൾക്ക് അവരുടെ പരിശ്രമത്തിന് നീതിപൂർവമായ വില ലഭിക്കുക എന്നത് അവരുടെ അടിസ്ഥാന അവകാശമാണ്.

പരീക്ഷ സംവിധാനത്തിെൻറ വിശ്വാസ്യത സംരക്ഷിക്കുക എന്നത് ഭരണകൂടത്തിെൻറയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും പ്രാഥമികമായ ഉത്തരവാദിത്തവുമാണ്. എന്നാൽ, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി-യുവജന പ്രതിഷേധങ്ങളെ കേന്ദ്ര സർക്കാർ നേരിട്ട ശൈലി ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല.

ചോദ്യം ചെയ്യുന്ന ശബ്ദങ്ങളെയും ജനാധിപത്യപരമായ സമരങ്ങളെയും അടിച്ചമർത്തുകയല്ല, അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് വ്യക്തവും വിശ്വാസ്യതയുള്ളതുമായ മറുപടി നൽകുകയാണ് ഒരു ജനാധിപത്യ സർക്കാരിെൻറ കടമ. വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് മറുപടി നൽകാതെ, കേന്ദ്രസേനയെയും പൊലീസിനെയും ഉപയോഗിച്ച് ലാത്തിച്ചാർജ്ജിലൂടെയും തടങ്കലിലൂടെയും അക്രമത്തിലൂടെയും നേരിടുന്നത് ഭരണകൂട ഭീകരതയാണ്.

ലാത്തിയും തടങ്കലും കൊണ്ട് പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ ജനങ്ങളുടെ ചോദ്യങ്ങളെ നിശ്ശബ്ദമാക്കാനാവില്ല.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങൾ ഉയരുമ്പോൾ കേന്ദ്ര സർക്കാരിൽ നിന്ന് സുതാര്യമായ നിലപാടാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് സംവാദങ്ങളിലൂടെയാണ്, അല്ലാതെ അടിച്ചമർത്തലിലൂടെയല്ല. ജനാധിപത്യത്തിെൻറ ശക്തി എന്നത് പ്രതിഷേധങ്ങളെ കേൾക്കുന്നതിലാണ്, അവയെ നിശ്ശബ്ദമാക്കുന്നതിലല്ല.

അതിനാൽ, ജനാധിപത്യപരമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള നടപടികൾ തിരുത്തപ്പെടേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് നേരെയുള്ള അക്രമങ്ങൾ അവസാനിപ്പിച്ച്, ആരോപണങ്ങളിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കാനും പരീക്ഷാ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാനും കേന്ദ്ര സർക്കാർ തയാറാകേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - The public conscience of the country is with the students
Next Story