മയക്കുമരുന്ന് കടത്ത്; രണ്ടാഴ്ചക്കിടെ പിടിയിലായത് 17 പേർ
text_fieldsദമ്മാം: രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടന്ന വ്യാപക മയക്കുമരുന്ന് വേട്ടയിൽ 17 പേർ പിടിയിലായി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായ ഇവരിൽ നിന്നായി 500 കിലോയിൽ ഏറെ മയക്കുമരുന്ന് പിടിച്ചെടുത്തതായും കസ്റ്റംസ് അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്്സ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും 1,10,000 കാപ്റ്റഗൺ ഗുളികകളാണ് കണ്ടെടുത്തത്. ഇയാളുടെ ലഗേജിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. ലഗേജിനുള്ളിൽ കൊണ്ടുവന്ന തടി മേശയുടെ രഹസ്യഅറകൾക്കുള്ളിൽ നിന്നാണ് ഇവ കണ്ടെടുത്തതെന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് ഡയറക്ടർ ജനറൽ ഉസ്മാൻ അൽ ഗാംദി പറഞ്ഞു. രണ്ടാഴ്ചക്കിടെ രാജ്യത്തിെൻറ തെക്കൻ അതിർത്തി മേഖല വഴി ഹഷീഷ് കടത്താനുള്ള നിരവധി ശ്രമങ്ങൾ തകർത്തതായി അതിർത്തി രക്ഷാസേന വക്താവ് സാഹിർ ബിൻ മുഹമ്മദ് അൽ ഹാർബി വ്യക്തമാക്കി. ജീസാൻ, നജ്റാൻ അതിർത്തികൾ വഴി യമനിൽ നിന്ന് വന്നവരാണ് പിടിയിലായത്. ഇവരിൽ 11 എത്യോപ്യക്കാർ, രണ്ടുസോമലിയക്കാർ, രണ്ടു സൗദി സ്വദേശികൾ, ഒരു യമനി എന്നിവർ ഉൾപ്പെടുന്നു. 544 കിലോഗ്രാം മയക്കുമരുന്നാണ് ഇവരിൽ നിന്ന് കിട്ടിയത്. പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.