രണ്ട് സുരക്ഷാ ഭടന്മാരുൾപ്പടെ മൂന്നുപേർ റിയാദിൽ വെടിയേറ്റ് മരിച്ചു
text_fieldsറിയാദ്: ആക്രമിയുടെ വെടിയേറ്റ് രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും മറ്റൊരു സ്വദേശി പൗരനും കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് മേഖല പൊലീസ് വക്താവ് കേണൽ ഖാലിദ് അൽഖുറൈദീസ് പറഞ്ഞു. റിയാദ് നഗരത്തിന് കിഴക്ക് മയീസിലിയ ഡിസ്ട്രിക്റ്റിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. ഒരു സ്വദേശി തെൻറ ഭാര്യാസഹോദരനെ കുടുംബ തർക്കം കാരണം തോക്കിൻമുനയിൽ തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന് വിവരം കിട്ടുകയായിരുന്നു.
ഉടൻ സ്ഥലത്തെത്തിയ പൊലീസിന് നേരെ സ്വദേശി വെടിയുതിർത്തു. പിന്നീട് തുടർച്ചയായി ഇയാൾ വെടിയുതിർക്കാൻ തുടങ്ങി. ഇതേതുടർന്ന് തടഞ്ഞുവെച്ച ഭാര്യാസഹോദരനും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയായിരുന്നു. ഒരു സുരക്ഷ ഉദ്യോഗസ്ഥന് കാലിെൻറ തുടയിലും വെടിയേറ്റു. ഇദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണ്. കുറ്റവാളിയെ പിടികൂടാൻ പൊലീസ് പിന്തുടർന്നു. റിയാദിന് വടക്കുകിഴക്ക് 300 കിലോമീറ്റർ അകലെ ഹിജ്റത്ത് റഫീഅ ഫാമിൽ പ്രതി ഒളിച്ചിരിക്കുന്നതായി കണ്ടെത്തി.
സുരക്ഷാഉദ്യോഗസ്ഥർ സ്ഥലം വളയുകയും ചെറുത്തുനിൽപ്പിനിടെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പബ്ലിക് പ്രോസിക്യുഷന് റഫർ ചെയ്യുന്നതിനുള്ള മുമ്പുള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായും പൊലീസ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.