സൗദിയും ഉസ്‌ബെക്കിസ്ഥാനും കൈകോർക്കുന്നു; ആരോഗ്യ മേഖലയിലും മരുന്ന് നിർമാണത്തിലും സഹകരണം വർധിപ്പിക്കും
text_fieldsറിയാദ്: ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്കൻറിൽ വെച്ച് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിലും ഉസ്‌ബെക്ക് പ്രസിഡൻറ് ഷൗക്കത്ത് മിർസിയോയേവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ആരോഗ്യ സംരക്ഷണ രംഗത്തും മരുന്ന് നിർമാണ മേഖലയിലും ഒന്നിച്ച് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഉസ്‌ബെക്കിസ്ഥാൻ പ്രസിഡൻറ് ഷൗക്കത്ത് മിർസിയോയേവും സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിലും
ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ആരോഗ്യ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക, ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് മികച്ച പരിശീലനം നൽകുക എന്നിവയാണ് ഈ സഹകരണത്തിെൻറ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ, ഉസ്‌ബെക്കിസ്ഥാനിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതും പുതിയ നിക്ഷേപ അവസരങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
സന്ദർശനത്തിെൻറ ഭാഗമായി ആരോഗ്യ-നിക്ഷേപ മേഖലകളിൽ പരസ്പരം സഹകരിക്കുന്നതിനായി ഇരുരാജ്യങ്ങളും പുതിയ കരാറുകളിൽ ഒപ്പുവെക്കുകയും, 2022 മുതൽ നടപ്പാക്കിവരുന്ന കൂട്ടായ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽൽ അസീസിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും ആശംസകൾ സൗദി ആരോഗ്യ മന്ത്രി ഉസ്‌ബെക്ക് പ്രസിഡൻറിനെ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

